സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 27, ഞായറാഴ്‌ച

എന്തിനീ കോലാഹലങ്ങള്‍......?


ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു മുടില്‍' തൂങ്ങി വിവാധങ്ങളുണ്ടാക്കി പൊതു സമൂഹത്തിനു മുമ്പില്‍ സമുദായത്തെ അപഹാസ്യപെടുത്തുന്നവര്‍....
ഇത്രയും വിലപെട്ട സമയങ്ങള്‍ സമുദായ നന്മക്കായി വിനിയോഗിക്കുകയാണങ്കില്‍... എത്ര നന്നായിരുന്നേനെ!

ആശയപരമായ സംവാദങ്ങളും വിമര്‍ശനാത്മക ചര്‍ച്ചകളും നല്ലത് തന്നേയാണ്
അത് അത്യാവശ്യവുമാണ്. പക്ഷേ ഇന്ന് നടക്കുന്നതോ....?
തിരു നബി(സ)യുടെ തിരു കേശം അത് ആദരിക്കപെടേണ്ടത്‌ തന്നേയാണ്, അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ!
പിന്നേ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം? അത് വ്യാജമാണന്നതിലാണോ ?
അതോ അത് സുക്ഷിച്ചു പരിപാലിക്കാന്‍ പടുത്തുയര്‍ത്തുന്ന 40 കോടി മസ്ജിദിന്റെ കാര്യത്തിലാണോ ?
അതുമല്ലങ്കില്‍ ഞങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരില്‍ തിരു കേശം വന്നു പെട്ടതിലുള്ള അമര്‍ഷമോ...?

തിരു കേശം ലഭിച്ചവര്‍ അതിനെ അവര്‍ ആദരിക്കുന്നു, ബര്‍കത്തെടുക്കുന്നു
നിങ്ങള്‍ക്ക് അതില്‍ വിശ്വസമില്ലങ്കില്‍ നിങ്ങളെ ആരെങ്കിലും തിരു കേശ ദര്‍ശനത്തിനു നിര്‍ബന്തിച്ചുവോ? തിരുകേശ വെള്ളം ഭുജിക്കാന്‍, ബര്‍കത്തെടുക്കാന്‍ നിങ്ങളെ ആരെങ്കിലും നിര്‍ബന്തിച്ചുവോ?
40 കോടി മസ്ജിദിന്‍റെ കാര്യത്തിലാണ് തര്‍ക്കമെങ്കില്‍, അവര്‍ അവരുടെ സംഘടനയുടെ പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചു ഉണ്ടാക്കുന്ന കോടികള്‍ കൊണ്ട് ഒരു പള്ളി പണിയുന്നത് എന്തിനു എതിര്‍ക്കണം
നിങ്ങലതിലേക്ക് ഒരു ചില്ലി പൈസ കൊടുക്കാതിരുന്നാല്‍ മതിയല്ലോ..!

ഇന്ന് കേരളത്തില്‍ മിക്ക്യ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളില്‍ പോലും
ഒരു സ്ഥലത്ത് തന്നേ കോടികള്‍ മുടക്കി എത്ര പള്ളികളാണ്...മുജാഹിദു AP വിഭാകത്തിന്റെ, തൊട്ടടുത്ത്‌ മുജാഹിദു മടവൂര്‍ പള്ളി, കൂടാതെ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട് തൊട്ടടുത്ത്‌ മനോഹരമായ കോടികള്‍ മുടക്കിയ പള്ളി.... പിന്നെന്തിനു ഈ കോലാഹലം...? ഇത്രയും വിവാദങ്ങളുണ്ടാക്കി അവര്‍ക്ക് വേണ്ടത്ര പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത് ഈ വിമര്‍ശകര്‍ തന്നേയാണന്ന വസ്തുഥ നിങ്ങള്‍
അറിയാതെ പോയോ ?

UAE- ലെ ഖസ്രാജി കുടുംബത്തില്‍ തിരു കേശ സുക്ഷിപ്പ് എല്ലാവരും ഇന്നേ വരെ ഒരു തര്‍ക്കവുമില്ലാതെ അംഗീകരിച്ചു പോന്നതാണ്, കേരളത്തില്‍ വന്നു ഖസ്രാജി അത് ഏല്‍പിച്ച നിമിഷം മുതല്‍ അത് വ്യാജമായി പോയത്.....?

വിവാദങ്ങള്‍ കോഴുപ്പിച്ച് മുസ്ലിംകള്‍ക്കിടയില്‍ ചിദ്രതയുണ്ടാക്കി മുതലെടുക്കുന്ന ചില ശക്തികളെ സുന്നീ കേരളം തിരിച്ചറിയാന്‍ വൈകരുത് തിരു കേശത്തിന്റെ പേരില്‍ മുത്ത്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളെ ആക്ഷേപിക്കുന്ന പുത്തന്‍ പ്രസ്ഥാനങ്ങളെ ഒറ്റപേടുത്താന്‍ ജാഗരൂകരായിരിക്കണം!

2011, മാർച്ച് 26, ശനിയാഴ്‌ച


എന്‍ ഡി എഫുകാരുടെ വിശ്വാസവും അന്ധവിശ്വാസവും


എന്‍ ഡി എഫിന്റെ രൂപവത്കരണ കാലത്ത് ആ സംഘടനയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങളിലൊന്ന് അത് നവീന വാദത്തിലേക്ക് ആളെച്ചേര്‍ക്കുന്ന ഒന്നാണോ എന്നതായിരുന്നു. പരമ്പരാഗത മുസ്ലിംകളിലേക്ക് പുതിയ ആശയങ്ങള്‍ കടത്തിവിടാനുള്ള വേദിയായി ഇതിന്റെ പരിപാടികള്‍ പിന്നീട് പലപ്പോഴും മാറുകയും ചെയ്തു. സ്ത്രീകളുടെ പൊതു പ്രവര്‍ത്തനമടക്കം മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്ര വാദമുയര്‍ത്തിയ മൌദൂദിയുടെയും നവീനവാദിയായ ഇബ്നു ഖുതുബിന്റെയും ആശയങ്ങളില്‍ നിന്നുയര്‍ന്നു വന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ കേരള മാതൃക തനിനിറം കാണിച്ചു തുടങ്ങുന്നു. സമുദായത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക് നേരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് 'പ്രിയപ്പെട്ട നബി'യുടെ തിരുശേഷിപ്പുകളെ പോലും വളരെ മോശമായി ചിത്രീകരിക്കാന്‍ വാടകയെഴുത്തുകാരെ ഉപയോഗപ്പെടുത്തുന്നവര്‍, ഇവരെക്കുറിച്ചുള്ള സംശയങ്ങളൊന്നും തെറ്റായിരുന്നില്ലെന്നാണ് തെളിയിക്കുന്നത്.

മുസ്ലിം സമുദായം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത് സമുദായത്തിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും സമുദായത്തിന് പൊതുവായ ഒരു പ്ളാറ്റ്ഫോം വേണമെന്നും പറഞ്ഞ് സമുദായത്തിന്റെ കര്‍ത്തൃത്വം സ്വയം അവകാശപ്പെടുന്ന എന്‍ ഡി എഫും വകഭേദം വന്ന മറ്റ് ഘടകങ്ങളും തങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്വന്തം പത്രത്തില്‍ വഴിത്തിരിവ് പത്രത്തില്‍ നിന്നും ഇറക്കി വിട്ടയാളെക്കൊണ്ട് എഴുതിച്ച ലേഖനം. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുണ്യമുണ്ടെന്ന വസ്തുത ഹദീസുകളിലും സഹാബിമാരുടെ ചരിത്രത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ തിരുകേശമുപയോഗിച്ച് പുണ്യം നേടിയ സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളും തിരുശരീരത്തില്‍ നിന്നും വിയര്‍പ്പ് ശേഖരിച്ച് മക്കളുടെ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിച്ച സഹാബി വനിതകളുടെ ചരിത്രവുമെല്ലാം സുപരിചിതമാണ്്. തിരുകേശം തുന്നിപ്പിടിപ്പിച്ച തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവും വില പിടിച്ച വസ്തു നഷ്ടപ്പെട്ടുപോയത് പോലെ ദുഃഖിതനായ ഖാലിദ് ബിന്‍ വലീദിന്റെ ചരിത്രം പുരോഗമനവാദികള്‍ക്ക് ദഹിച്ചെന്നുവരില്ല.

പശ്ചിമേഷ്യയില്‍ നടക്കുന്ന ഭരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ നിന്ന്, ഈസോപ്പ് കഥകളിലെ കുറുക്കനെപ്പോലെ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നയമാണ് ഇവിടെയും എന്‍ ഡി എഫും അനുബന്ധ സംഘടനകളും അനുവര്‍ത്തിക്കുന്നതെന്ന് കാണാം. പാരമ്പര്യ ഇസ്ലാം തെറ്റാണെന്നും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് ശരിയെന്നുമാണ് ബ്രദര്‍ഹുഡിന്റെ വാദം. മഹാത്മാക്കളെ ആദരിക്കുന്നതും അവരില്‍ നിന്നും അവരുടെ ശേഷിപ്പുകളില്‍ നിന്നും പുണ്യം കരസ്ഥമാക്കുന്നതും തെറ്റാണെന്നാണ് ഇവരുടെയും വാദം. നിലവിലുള്ള ഭരണകൂടങ്ങളെ ഇല്ലാതാക്കി തങ്ങളാഗ്രഹിക്കുന്ന ഭരണ സംവിധാനം കൊണ്ട് വരികയെന്നതാണ് ഇവരുടെ ദീര്‍ഘ ലക്ഷ്യം. ഇതിന് അക്രമ വഴിയും അതിനായുള്ള മാര്‍ഗങ്ങളും ഇവര്‍ തയ്യാറാക്കുന്നു.

പ്രവാചകന്റെ തിരുശേഷിപ്പുകളെ അപഹസിക്കുന്നവര്‍ പ്രവാചകസ്നേഹത്തിന്റെ പേരില്‍ തെരുവില്‍ നടത്തുന്ന ക്യാമ്പയിനിന്റെ അടിസ്ഥാനമെന്താണെന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ഇത്തരം കോപ്രായങ്ങളിലെ വൈരുധ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

പ്രവാചകന്‍(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ?
ഡാനീഷ് കാര്‍ട്ടൂണിസ്റിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രം തന്നെയാണ് ഇപ്പോള്‍ പ്രവാചകനെയും തിരുശേഷിപ്പുകളെയും പൊതുസമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃച്ഛികമായിരിക്കില്ല. സമുദായം പ്രതിരോധത്തിലായാലും വേണ്ടിയില്ല, വൈകാരികവിഷയങ്ങളില്‍ പിടിച്ച് വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം മുഖ്യധാരാ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അവഹേളിക്കുന്നതില്‍ അത്ഭുതമില്ല. പൊതു പ്ളാറ്റ്ഫോം രൂപപ്പെടുത്താന്‍ വന്നവര്‍ക്ക് ഇവിടുത്തെ ഭൂരിപക്ഷ വിശ്വാസി സമൂഹത്തെ മാറ്റി നിര്‍ത്തി ഒരു പ്ളാറ്റ്ഫോം സാധ്യമാകുമോ? എങ്കില്‍ അത് ഏത് മുസ്ലിമിനെ പ്രതീനിധാനം ചെയ്യുന്നതായിരിക്കുമെന്ന് കൂടി വിശദീകരിക്കേണ്ടതുണ്ട്.

അന്ധവിശ്വാസമായതുകൊണ്ടാണ് എതിര്‍ക്കുന്നത് എന്നാണല്ലോ പത്രം ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഇവിടെ എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. എന്തൊക്കെയാണ് അന്ധവിശ്വാസങ്ങള്‍? കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍ ഒരു കൂട്ടര്‍ക്ക് വിശ്വാസമായത് മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും. മുജാഹിദുകളില്‍ തന്നെ ഔദ്യോഗിക പക്ഷത്തിന് വിശ്വാസമായത് മടവൂര്‍ വിഭാഗത്തിന് അന്ധവിശ്വാസമാണ്. സുന്നികള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായത് ഇരു കൂട്ടര്‍ക്കും അന്ധവിശ്വാസമായതുമുണ്ട്. തിരിച്ചുമുണ്ടാകാം. ഇതില്‍ ഏത് പക്ഷത്താണ് എന്‍ ഡി എഫ്? എല്ലാറ്റിലും ലേഖനത്തില്‍ പ്രതിപാദിച്ചപോലെ സുന്നീവിരുദ്ധ പക്ഷത്താണെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് ഇവര്‍ കാണിക്കേണ്ടത്.

പതിറ്റാണ്ടുകളായി മൌദൂദിയന്‍ ആശയങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയാത്തവര്‍ ഇവിടെയിരിക്കുമ്പോള്‍ ആയുധബലം കൂടി ഉപയോഗപ്പെടുത്തി വിജയിക്കാനുള്ള നീക്കം ലക്ഷ്യം കാണില്ലെന്നേ പറയാന്‍ കഴിയൂ. ഇസ്ലാമിക ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്ത് പ്രവാചകസ്നേഹം നഷ്ടപ്പെട്ട നാമമാത്ര മുസ്ലിംകളെയും രാഷ്ട്രീയ ഇസ്ലാമും പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ പ്രഖ്യാപനം കൂടി ആയിരിക്കാം എന്‍ ഡി എഫ് തങ്ങളുടെ ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

അബ്ദുല്ല എന്‍

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും -ഇസ്‌ലാമിക വിധി



പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം 



മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക


عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187) 

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക

ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة) 

ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും

ലോക മുസ്‌ലിംങ്ങളുടെ മറ്റൊരു ഇമാമായ ഇമാം ഇബ്‌നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറയുന്നു. 

فهو حجة في التبرك بآثار الصالحين .
باب المساجدِ التي على طُرُقِ المَدِينةِ والمَواضِعِ التي صلَّى فيها النبيُّ صلى الله عليه وسلّم 

“ഈ ഹദിസ് (ദൈർഘ്യം കാരണം ഇവിടെ ഉദ്ധരിച്ചിട്ടില്ല) സ്വാലീഹിങ്ങളുടെ ശേഷിപ്പുകൾ കൊണ്ട് ബർകത്തെടുക്കാമെന്നതിന് തെളിവാണ്. “

ഫത്‌ഹുൽ ബാരിയിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ഇങ്ങനെ പറഞ്ഞതായി കാണാം. (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് യുക്തിവാദത്തിലേക്ക് ഒരു സ്റ്റെപ് കൂടി കടന്ന ഒ. അഥവാ സീറോ അബ്ദുല്ല എന്നയാൾ തേജസ് പത്രത്തിലൂടെ വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് ..) ഒരു സ്ഥലത്ത് പോലും ഇത് നബിയുടെ മാത്രം പ്രത്യേകതയാണെന്നോ മറ്റ് സ്വാലിഹീങ്ങൾക്കില്ലെന്നോ കാണുന്നില്ല. മറിച്ച് എല്ലാ സ്ഥലത്തും പറയുന്നത് بآثار الصالحين സ്വാലിഹിങ്ങളുടെ ശേഷിപ്പ് കൊണ്ട് എന്നാണ്



ഇനിയും ഇമാം നവവി رحمه الله പറയുന്നത് കാണൂ സഹോദരങ്ങളേ

(فأغمي علي فتوضأ ثم صب علي من وضوئه فأفقت) الوضوء هنا بفتح الواو الماء الذي يتوضأ به، وفيه التبرك بآثار الصالحين وفضل طعامهم وشرابهم ونحوهما، (شرح مسلم للنووي –باب ميراث الكلالة – كتاب الفرائض) 

ഈ ഹദീസിൽ നിന്ന് സ്വാലിഹീങ്ങളുടെ ശേഷിപ്പുകൾ കൊണ്ടും അവരുടെ ബാക്കിയുള്ള ഭക്ഷണം ,വെള്ളം എന്നിവകൊണ്ടും ബറക്കത്തെടുക്കാമെന്ന് കിട്ടും (ശറഹ് മുസ്‌ലിം )

ഇമാം നവവി رحمه الله തന്നെ വ്യക്തമായി പറയുന്നത് കാണുക


وفي هذا الحديث فوائد: منها تحنيك المولود عند ولادته وهو سنة بالإجماع كما سبق. ومنها أن يحنكه صالح من رجل أو امرأة. ومنها التبرك بآثار الصالحين وريقهم وكل شيء منهم (شرح النووي للمسلم كتاب الآداب - باب استحباب تحنيك المولود عند ولادته وحملـه إلى صالح يحنكه وجواز تسميته يوم ولادته) 

ഈ ഹദീസിൽ ഒരു പാട് പാഠങ്ങളുണ്ട്, അതിൽ പെട്ടതാണ് സ്വാലിഹായ പുരുഷനോ സ്വാലിഹായ സ്ത്രീയോ കുട്ടിക്ക് മധുരം കൊടുക്കുകയെന്നുള്ളത്. അത് പോലെ സ്വാലിഹീങ്ങളുടെ തുപ്പു നീരുകൊണ്ടും മറ്റും ബറക്കത്തെടുക്കാമെന്നതും.

ഇനി ഈ ബറക്കത്തെടുക്കൽ പാടില്ല അത് അനിസ്‌ലാമികമാണേ , അന്ധവിശ്വാസമാണേ ,പൂജയാണേ എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? ഏത് ഹദീസ് അനുസരിച്ചാണ് അല്ലെങ്കിൽ ഏത് ഇമാമിന്റെ വാക്കുകൾ അനുസരിച്ചാണ് ? ഒന്ന് കാണിക്കാമോ ? അത്തരത്തിലൊന്നും ഒരു ആരോപണക്കാരന്റെയും ബ്ലോഗിലോ മെയിലിലോ കവലപ്രസംഗത്തിലോ കൂലിയെഴുത്തിലോ കാണുന്നില്ല മറിച്ച് (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണെന്നാണ് വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് !! ) 
ഇനി വഹാബി പണ്ഡിതൻ ശൌകാനി പറയുന്നത് കാണൂ

عن أم عطية قالت: «دَخَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ حِينَ تُوُفِّيَتْ ابْنَتُهُ فَقَالَ: اغْسِلْنَهَا ثَلاَثَاً أَوْ خَمْسَاً أَوْ أَكْثَرَ مِنْ ذَلِكَ إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فَي الأَخِيرَةِ كَافُوراً أَوْ شَيْئاً مِنْ كَافُورٍ، فَإِذَا فَرْغْتُنَّ فَآذِنَّنِي، فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حَقْوَهُ فَقَالَ: أَشْعِرْنَهَا إِيَّاهُ يَعْنِي إِزَارَهُ وهو أصل في التبرك بآثار الصالحين (نيل الأوطار للشوكاني – كتاب الجنائز) 

ഈ ഹദിസ് സ്വാലിഹീങ്ങളുടെ ശേഷിപ്പുകളെകൊണ്ട് ബറക്കത്തെടുക്കാമെന്നതിനുള്ള അട്സ്ഥാന രേഖയാണ്.

ഇവ്വിഷയകമായി ഇനിയും ഒരു പാട് ഇമാമുകളുടെ ഉദ്ധരണികൾ ആവശ്യമുള്ളവർക്ക് നൽകാം.ഇൻശാ അല്ലാഹ്.

ഇതിൽ വന്ന ഹദീസുകളുടെ പൂർണ്ണ രൂപം വേണ്ടവരും അറിയിക്കുക



ഒരു സഹോദരന്റെ മെയിലിൽ നിന്ന് 

>>എന്നാൽ ഇപ്പോൾ സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം നബി(സ)യുടെ മുടിയാണെന്നും പറഞ്ഞ് പല സ്ഥലങ്ങളിലും പ്രദർശനം നടത്താറുണ്ട്. നബി(സ)യുടെ ഏതെങ്കിലും ഒരു അവശിഷ്ടം ഇന്ന് ബാക്കിയുണ്ടോ ? നബി(സ)യുടെതാണെങ്കിൽ അതിന് പ്രത്യേകതയുണ്ട്. തീർച്ച <<<



നബി (സ) യുടെ ഏതെങ്കിലും ‘ ഒരവശിഷ്ടം ‘ ഇന്ന് ബാക്കിയുണ്ടോ ? എന്നാണ് ചോദിക്കുന്നത്. !

എന്റെ പൊന്നു സഹോദരാ,, തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ?? 

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ / മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് ) 
വിശുദ്ധ മദീനയിലെ മസ്‌ജിദുന്നബവിയുടെ ഉള്ളിലുള്ള അത്യധികം ആദരപൂർവ്വം സംരക്ഷിച്ച് പോരുന്നതും അപൂർവ്വ പുസ്തക ശേഖരങ്ങൾ ഉൾകൊള്ളുന്നതുമായ ലൈബ്രറിയുടെ ശേഖരത്തിലെ ഒരു കൊച്ചു പുസ്തകമാണ്

السر الموصول إلى آثار الرسول صلوات الله وسلامه عليه.
بقلم العلامة المحقق الفقير إلى رحمة مولاه السيد أحمد ياسين أحمد الخياري الأزهري.



എന്ന പുസ്തകം. (ലൈബ്രറിയുടെ സ്റ്റാമ്പടങ്ങുന്ന ആ പുസ്തകമാവശ്യമുള്ളവർക്ക് പ്രധാന പേജുകൾ സ്കാൻ ചെയ്ത് അയച്ചുതരുന്നതാണ് )

വളരെ ബഹുമാനപുരസ്സരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധപ്പെട്ട 34 ഓളം സ്മരണീയ വസ്തുക്കളെ പരിചയപ്പെടുത്തുകയാണി പുസ്തകം. അതിൽ ഇന്നുള്ള തിരുശേഷിപ്പുകളിൽ പെട്ടപ്രധാനപ്പെട്ടതാണ് വിശുദ്ധ ഖുർ‌ആനും മസ്ജിദുന്നബവിയുമൊക്കെ (അവയൊക്കെ അവശിഷ്ടമാണോ വഹാബികളേ / മൌദൂദികളേ ? )

തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ട് വെച്ചതും അവിടുത്തെ ചുണ്ടുകൊണ്ടും നെറ്റി കൊണ്ടും ചുംബിക്കുകയും സുജൂദ് ചെയ്യുകയും ചെയ്തു എന്നുറപ്പുള്ള ഒരു തിരു ശേഷിപ്പാണ് വിശുദ്ധ ക‌അബയിലുള്ള ഹജറുൽ അസ്‌വദ് . അതൊരു അവശിഷടമാണോ ? തിരു നബി صلى الله عليه وسلم യുടെ തുപ്പു നിരു കലർന്ന തിരുശേഷിപ്പാണ് സംസം ..
അതൊരു അവശിഷ്ടമാണോ ?





ഒരു ബ്ലോഗർ തന്റെ ബ്ലോഗിന്റെ സൈഡ് ബാറിൽ തന്നെ അവശിഷ്ടം , വേസ്റ്റ് എന്നൊക്കെ പരസ്യം ചെയ്തിരിക്കുന്നു അവരോടും പറയാനുള്ളത് 
സഹോദരാ തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ?? 

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ /മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് ) 

പ്രിയ സുന്നീ വായനക്കാരേ, സംസം കുടിക്കുമ്പോഴും ഹജറുൽ അസ്‌വദ് മുത്തുമ്പോഴും തിരു നബി صلى الله عليه وسلم തൊടുകയും മുത്തുകയും കുടിക്കുകയും ചെയ്തവയാണ് ഇവ എന്ന ബോധത്തോടെ അവയൊക്കെ ചെയ്താൽ ആ പുണ്യം ലഭിക്കുമെന്നോർക്കുക. അല്ലാഹു എല്ലാവർക്കും തൌഫീഖ് നൽകട്ടെ. ആമീൻ

ഇനിയും മാഹാന്മാരുടെ, സ്വാലീഹിങ്ങളുടെ ബർക്കത്തെടുക്കുന്ന വിഷയത്തിൽ ഇമാം ഹാകിം (റ) തന്റെ മുസ്തദ്റകിൽ ഉദ്ധരിക്കുന്നു.


كان محمد بن طلحة من الزهاد المجتهدين في العبادة وكان أصحاب رسول الله يتبركون به وبدعائه، وهو أول من لقب بالسجاد: حدّثنا بصحة ذلك أبو عبد الله الأصبهاني كما قدمت ذكره. (المستدرك على الصحيحين للحاكم باب ذكر مناقب محمد بن طلحة بن عبيد الله السجاد رضي الله عنهما) 

മുഹമ്മദ്ബുനു ത്വൽഹ رضي الله عنه വലിയ മഹാനായിരുന്നു. തിരുനബി صلى الله عليه وسلم യുടെ സ്വഹാബത്ത് മഹാനവർകളുടെ ബറക്കത്ത് ആശിക്കാറുണ്ടായിരുന്നു .അവരുടെ ദുആ ആശിക്കാറുണ്ടായിരുന്നു.

ഇനി സ്വഹാബാക്കളും താബി‌ഉകളും ബറക്കത്തെടുത്തത് കാണുക


روى الإمام أحمد في مسنده عن ثابت البناني أنه قال لأنس بن مالك رضي الله عنه : يا أنس مسست يد رسول الله صلى الله عليه وسلم بيدك ؟ فقال أنس : نعم . قال ثابت : ارني أقبلها . أي أنها مسّت يد النبي صلى الله عليه وسلم .



ഇമാം അഹ്‌മദ് رحمه الله ,സാബിതുൽ ബുനാനി رحمه الله യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം അനസ് رضي الله عنه നോട് ചോദിച്ചു. അല്ലയോ അനസ് അങ്ങയുടെ കൈകൊണ്ട് നബി صلى الله عليه وسلم യുടെ കൈ തൊട്ടിട്ടുണ്ടോ ? അനസ് رضي الله عنه പറഞ്ഞു. അതേ, എങ്കിൽ ആ കൈ ഒന്ന് നീട്ടിത്തരൂ ഞാനതിനെ ചുംബിക്കട്ടെ എന്ന്

ഇനി ഇമാം ശാഫി‌ഈ ശിഷ്യനായ ഇമാം അഹ്‌മദ്ബുനു ഹമ്പൽ رحمهما الله നിന്ന് ബറക്കത്തെടുക്കുന്നത് കാണുക


قال الربيع بن سليمان : إن الشافعي رضي الله عنه خرج إلى مصر فقال لي : يا ربيع خذ كتابي هذا فامض به وسلمه إلى أبي عبد الله وائتني بالجواب . فقال الربيع : فدخلت بغداد ومعي الكتاب فصادفت أحمد بن حنبل في صلاة الصبح فلما انفتل من المحراب سلمت إليه الكتاب وقلت : هذا كتاب أخيك الشافعي من مصر . فقال لي أحمد : نظرت فيه ؟ فقلت : لا ، فكسر الختم وقرأ وتغرغرت عيناه ، فقلت له إيش فيه أبا عبد الله ، فقال يذكر فيه إنه رأى النبي صلى الله عليه وسلم فــي النوم فقال له : اكتب إلى أبي عبد الله فاقرأ عليه السلام وقل له : إنك ستمتحن وتدعى إلى خلق القرآن فلا تجبهم ، فيرفع الله لك علماً إلى يوم القيامة . قال الربيع فقلت له : البشارة يا أبا عبد الله . فخلع أحد قميصيه الذي يلي جلده فأعطانيه ، فأخذت الجواب ، وخرجت إلى مصر وسلمت إلى الشافعي فقال : إيش الذي أعطاك . فقلت قميصه . فقال الشافعي : ليس نفجعك به ، ولكن بلّه وارفع إلي لأتبرك به . طبقات وابن السبكي الكبرى للشافعية 1/205

ഇമാം ശാഫീ‍ഇ رحمهما الله അഹ്മദ്ബുനു ഹമ്പലി رحمهما الله ന്റെ ബറക്കത്തെടുക്കുന്നു. ഇമാം സുബ്കി رحمهما الله തന്റെ ത്വബഖാത്തിൽ പറയുന്നു. : (ചുരുക്കം ഇങ്ങിനെ ) ഇമാം ശാഫീ‍‌ഈ رحمهما الله നബി صلى الله عليه وسلم യെ സ്വപ്നം കാണുകയും ഇമാം അഹ്‌മദുബ്നു ഹമ്പലിന് താൻ പരീക്ഷണത്തിന് വിധേയനാകുമെന്നും അതിൽ താൻ വിജയിക്കുമെന്നും കത്തെഴുതാൻ കല്പിക്കുകയും ചെയ്തു. അങ്ങിനെ ഇമാം ശാഫീ‍ീ رحمه الله കത്ത് റബീ‌ഇ رحمه الله ന്റെ പക്കൽ കൊടുത്തയക്കുന്നു. .കത്ത് വായിച്ച് കരഞ്ഞ ഇമാം അഹ്‌മദ്ബ്നും ഹമ്പൽ رحمه الله മറുപടി അയക്കുകയും കൂടെ താൻ ധരിച്ചിരുന്ന ഷർട്ടും കൊടുത്തയച്ചു. ഇമാം ശാഫി‌ഈ رحمه الله ഈ ഷർട്ട് നനച്ച് അതിന്റെ വെള്ളം കൊണ്ട് ബർക്കത്തെടുക്കുകയും ചെയ്തു.

قال الإمام الرملي الشافعي : إن كان قبر نبي أو ولي أو عالم واستلمه ، أو قبله بقصد التبرك فلا بأس به . 

ഇമാം റം‌ലി رحمه الله പറയുന്നു .ബർക്കത്ത് ഉദ്ദേശിച്ച് കൊണ്ട് നബിയുടെയോ വലിയ്യിന്റെയോ പണ്ഡിതന്റെയോ ഖബറുകൾ തൊട്ടുമുത്തുന്നതിന് വിരോധമില്ല.(അത് ഖബറിനെ ആരാധിക്കൽ അല്ല വഹാബികളും മൌദൂദികളും ആരോപിക്കുന്നത് പോലെ, മറിച്ച് ആദരവ് മാത്രം )



الشبراملسي عن الشيخ أبي الضياء في حاشية المواهب اللدنية قال محب الدين الطبري الشافعي : ويجوز تقبيل القبر ومسه وعليه عمل العلماء والصالحين . ” آسنى المطالب 1/331 “ 

ഇമാം ത്വബ്‌രി رحمه الله പറയുന്നു. ഖബറിനെ തൊടലും മുത്തലും അനുവദനിയമാണ്. സ്വാലിഹീങ്ങളും പണ്ഡിതരും അങ്ങിനെ ചെയ്തിട്ടുണ്ട്.

وهذا الإمام السلمي / متوفى 412 / يقول فـــي كتابه الطبقات في ترجمة معروف الكرخي ص 81 : وقبره ببغداد ظاهر يستشفى به ويتبرك بزيارته .


ഇമാം സുലമി رحمه الله തന്റെ ത്വബഖാത്തിൽ പറയുന്നു. രോഗ ശമനത്തിന് വേണ്ടിയും ബർക്കത്ത് ലഭിക്കാൻ വേണ്ടിയും മ‌അ്‌റൂഫുൽ കർ‌ഖിയുടെ ഖ‌ബറ് സിയാറത്ത് ചെയ്യപ്പെടാറുണ്ട്.


وقال الذهبي في 18 / 100 أبو الحسن علي بن حميد وكان ورعا تقيا محتشما يتبرك بقبره مات سنة اثنين وخمسين و أربع مائة وقد قارب الثمانين

ഇമാം ദഹബി رحمه الله അബുൽ ഹസൻ അലിയുടെ ചരിത്രത്തിൽ പറയുന്നു. അദ്ദേഹം മഹാനായിരുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിൽ നിന്ന് ബർക്കത്തെടുക്കാറുണ്ടായിരുന്നു

ബർക്കത്തെടുക്കൽ മുസ്‌ലിം ലോകത്ത് തർക്കമില്ലാത്ത വിഷയമാണെന്ന് ഇവ മൂലം തെളിയുന്നു. (ഇജ്‌മാ‍ഇന് തുല്യമാണെന്ന് ഇമാം നവവി رحمه الله പറഞ്ഞതും കൂടെ കാണുക 

فأخرج لنا سهل ذلك القدح فشربنا منه قال ثم استوهبه بعد ذلك عمر بن عبد العزيز فوهبه له) يعني القدح الذي شرب منه رسول الله صلى الله عليه وسلم هذا فيه التبرك بآثار النبي صلى الله عليه وسلم وما مسه أو لبسه أو كان منه فيه سبب، وهذا نحو ما أجمعوا عليه وأطبق السلف والخلف عليه من التبرك بالصلاة في مصلى رسول الله صلى الله عليه وسلم في الروضة الكريمة، ودخول الغار الذي دخله صلى الله عليه وسلم وغير ذلك، ومن هذا إعطاؤه صلى الله عليه وسلم أبا طلحة شعره ليقسمه بين الناس، وإعطاؤه صلى الله عليه وسلم حقوه لتكفن فيه بنته رضي الله عنها، وجعله الجريدتين على القبرين، وجمعت بنت ملحان عرقه صلى الله عليه وسلم، وتمسحوا بوضوئه صلى الله عليه وسلم، ودلكوا وجوههم بنخامته صلى الله عليه وسلم، وأشباه هذه كثيرة مشهورة في الصحيح وكل ذلك واضح لا شك فيه. (شرح مسلم للإمام النووي جزء 13 صفحة 145 باب إباحة النبيذ الذي لم يشتد ولم يصر مسكراً) 

“ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധമുള്ളവയിൽ നിന്നൊക്കെ ബറക്കത്തെടുക്കൽ അനുവദനീയമാണെന്നുണ്ട്. എന്നല്ല അത് ഇജ്മാ‌ഇന് തുല്യമാണ് പൂർവ്വീകരും പിൽകാല പണ്ഡിതരും ഏകോപിച്ച വിഷയമാണ് നബി صلى الله عليه وسلم നിസ്കരിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കുക. നബി صلى الله عليه وسلم തങ്ങൾ പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവയൊക്കെ. നബി صلى الله عليه وسلم ബർക്കത്തിനു വേണ്ടി നൽകിയവയിൽ പെട്ടതാണ് അബൂത്വൽഹത്ത് رضي الله عنه ന്റെ പക്കൽ വിതരണത്തിനായി നൽകിയ തിരു കേശം, തന്റെ മകൾ സൈനബ رضي الله عنها യുടെ കഫൻ തുണിയുടെ അടിയിൽ വെക്കാൻ നൽകിയ വസ്ത്രം, ഖ‌ബറിന്റെ മുകളിൽ കുഴിച്ചിട്ട ഈത്തപ്പനച്ചില്ലകൾ, സ്വഹാബി വനിത ശേഖരിച്ച വിയർപ്പ്, വുളു ചെയ്യുമ്പോൾ ഉറ്റുവീഴുന്ന വെള്ളം സ്വഹാബത്തെടുത്ത് തടവിയത്. അവിടുത്തെ മൂക്കിൽ നിന്നൊലിച്ചതെടുത്ത് മുഖത്ത് പുരട്ടിയത് തുടങ്ങിയതൊക്കെ. ഇത്തരം സംഭവങ്ങൾ സ്വഹീഹായതും പ്രസിദ്ധവും വ്യക്തവുമാണ് (ശറഹു മുസ്‌ലിം 13/145 )

പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തിവാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !! ഇവിടെ പ്രതിപാതിച്ച ഉദ്ധരണികൾക്ക് എതിരായി അതൊന്നും പാടില്ലാത്തതാണെന്ന് ഒരു ഉദ്ധരണി കാണിക്കുക.






ശ‌അറേ മുബാറക് മസ്ജിദും എ.പി ഉസ്താദും ചില പള്ളപ്രശ്നക്കാരും 
ഇനി വന്ദ്യരായ ഖമറുൽ ഉലമ ശൈഖുനാ കാന്തപുരം എ.പി. ഉസ്താദ് حفظه الله وبارك الله في عمره في خدمة الدين والمسلمين തിരു കേശം സൂ‍ക്ഷിക്കാനായി 40 കോടിയുടെ പള്ളി നിർമ്മിക്കുന്നു എന്ന വാർത്തയാണ് ചിലരെ ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്. പല സഹോദരൻമാരും അതിനു മറുപടിയൂം എഴുതിയിട്ടുണ്ട്

ഇവ്വിഷയകമായി രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്

സംശയം ഒന്ന് : ഈ മുടി ഒറിജിനൽ ആണോ എന്ന സംശയം

മറുപടി : അത് ഒറിജിനൽ ആണെന്ന് തെളിയിക്കുന്ന സനദ് (രേഖ) വന്ദ്യരായ കാന്തപുരം ഉസ്താദ് അവിടെ കാണിച്ചിട്ടുണ്ട്. (ആർക്ക് വേണമെങ്കിലും പോയി കാണാവുന്നതുമാണ്) ആ മഹാനെ വിശ്വസിക്കുന്നവർക്ക് അത് മാത്രം മതി തെളിവ്. അല്ലാത്തവർ അസൂയാലുക്കളാണ് അവർ ഏത് പേരിൽ അറിയപ്പെട്ടാലും. അവർ ഇതിലും വലിയ ദുരാരോപണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം .ഈ ആരോപണത്തിന്റെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ.

രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ വിഷയം : ഈ മുടിക്ക് വേണ്ടി (അത് ഒറിജിനലായാൽ പോലും ) 40 കോടി മുടക്കി പള്ളി നിർമ്മിക്കണോ എന്നതാണ്.

പറ്റുമെന്നാണ് ഇമാമീങ്ങൾ പറയുന്നത് .എന്നല്ല നാല്പതല്ല നാനൂറ് കോടി ചെലവഴിച്ചാലും അമിതമെല്ലെന്നുമാണ് . താഴെയുള്ള ഉദ്ധരണി കാണുക

عن ابن سيرين قال قلت لعبيدة: عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس فقال: لأن تكون عندي شعرة منه أحب إلى من الدنيا وما فيها.
وفي رواية في طبقات السعد: لأن يكون عندي منه شعرة أحب إلي من كل صفراء وبيضاء على الأرض.

പ്രസിദ്ധ താബീ‍‌ഈ പണ്ഡിതനായ ഉബൈദത്ത് رضي الله عنه പറയുന്നു. “എന്റടുത്ത് തിരു നബി صلى الله عليه وسلم യുടെ ഒരു മുടിയുണ്ടാവുകയെന്നത് ഈ ലോകം മുഴുവനും കിട്ടുന്നതിനേക്കാളും പ്രിയപ്പെട്ടതാണെനിക്ക്. മറ്റൊരു റിപ്പോർട്ടിൽ “ ഭൂമിയിലുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും പ്രിയമാണ് “ എന്നും കാണാം

പിന്നെയെന്ത് നാല്പത് കോടി.




ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ദഹബി പറയുന്നത് കാണുക (എല്ലാ വഹാബികളും മൌദൂദികളും കണ്ണ് തുറന്ന് വായിക്കുക. ബോധമുണ്ടെങ്കിൽ.. )

قلت: هذا القول من عبيدة هو معيار كمال الحب ، وهو أن يؤثر شعرة نبوية على كل ذهب وفضة بأيدي الناس ومثل هذا يقوله هذا الإمام بعد النبي صلى الله عليه وسلم بخمسين سنة فما الذي نقوله نحن في وقتنا لو وجدنا بعض شعره باسناد ثابت أو شسع نعل كان له أو قلامة ظفر أو شقفة من إناء شرب فيه؟!
فلو بذل الغني معظم أمواله في تحصيل شيء من ذلك عنده أكنت تعده مبذرا أو سفيها؟ -كلا- فابذل مالك في زورة مسجده الذي بنى فيه بيده ، والسلام عليه عند حجرته في بلده والتلذذ بالنظر إلى أحده وأحبه ، فقد كان نبيك صلى الله عليه وسلم يحبه وتملأ بالحلول في روضته ومقعده ، فلن تكون مؤمنا حتى يكون هذا السيد أحب إليك من نفسك وولدك وأموالك ، والناس كلهم ، وقبل حجرا مكرما نزل من الجنة وضع فمك لاثما مكانا قبله سيد البشر بيقين ، فهنأك الله بما أعطاك فما فوق ذلك مفخر ، ولو ظفرنا بالمحجن الذي أشار به الرسول صلى الله عليه وسلم إلى الجر ، ثم قبل محجنه لحق لنا أن نزدحم على ذلك المحجن بالتقبيل والتبجيل ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل محجنه ونعله وقد كان ثابت البناني رحمه الله إذا رأى أنس بن مالك أخذ يده فقبلها ، ويقول يد مست يد رسول الله صلى الله عليه وسلم.
فنقول نحن إذ فاتنا ذلك: حجر معظم بمنزله يمين الله في الأرض مسته شفتا نبينا صلى الله عليه وسلم لاثما له فإذا فاتك الحج وتلقيت الوفد فالتزم الحاج وقبل فمه وقدل فم مس بالتقبيل حجرا قبله خليلي صلى الله عليه وسلم. (سير أعلام النبلاء 4/40-43). 

ഒരു ചുരുങ്ങിയ സാരം നൽകട്ടെ (സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ട അറബിയിലെ ഈ മധുരമായ വാക്കുകൾക്ക് അർത്ഥം പറയാൻ മലയാളം പര്യാപ്തമല്ലെങ്കിലും )

“ മനുഷ്യരുടെ കയ്യിലുള്ള സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും അല്ലെങ്കിൽ ഭൂമിയിലുള്ള സർവ്വത്തേക്കാളും തിരു നബി صلى الله عليه وسلم യുടെ ഒരു മുടിക്ക് ഉബൈദത്ത് رضي الله عنه നൽകിയ സ്ഥാനം തന്റെ സ്നേഹത്തിന്റെ അളവ് കോലാണ്. തിരു നബി യുടെ വഫാത്തിന് 50 വർഷത്തിനു ശേഷം ജീവിച്ച (വലിയ വലിയ മഹാന്മാരായ സ്വഹാബാക്കളുമായി സഹവസിച്ചവരാണിദ്ദേഹം) ഈ മഹാൻ ഇങ്ങിനെ പറഞ്ഞുവെങ്കിൽ ഇന്ന് നമുക്ക് ഒരു മുടിയോ അവിടുന്ന് കുടിച്ച ഒരു പാത്രത്തിന്റെ പോട്ടോ , ഒരു നഖത്തിന്റെ കഷണമോ ലഭിച്ചാൽ നാമെന്താണ് പറയുക 

ഒരു സമ്പന്നൻ തന്റെ സമ്പാദ്യം മുഴുവനും ഇത്തരം ഏതെങ്കിലുമൊന്ന് സ്വായത്തമാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കുറിച്ച് അത് അമിതമായി എന്ന് പറയാമോ ? അല്ലെങ്കിൽ പോയത്തക്കാരനെന്ന് പറയാമോ ? ഒരിക്കലും അങ്ങിനെ പറയരുതെന്നാണ് മഹാന്മാർ പറയുന്നത്. (വഹാബികളെ ഉദ്ദേശിച്ചായിരിക്കാം മഹാൻ ഇത്രയും ഗൌരവത്തിൽ പറഞ്ഞത് ) പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തി വാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !!

അതിനാൽ നി തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ടുണ്ടാക്കിയ പള്ളിയിലെത്താൻ കഴിയുന്നത് മുഴുവനും ചെലവഴിക്കുക. അവിടുത്തെ തിരുസന്നിധിയിൽ ചെന്ന് സലാം പറയുക. അവിടുത്തെ ഉഹ്ദ് മലയിലേക്കും മറ്റും നോക്കി ആനന്ദിക്കുക. കാരണം ആ മലയെ തിരു നബി صلى الله عليه وسلم സ്നേഹിച്ചിരുന്നു. അവിടുന്ന് ഇരുന്ന സ്ഥലത്തും റൌദയിലും ഇരുന്ന് മതിയടയുക. കാരണം. ഈ തിരു ദൂതർ എന്നാണോ നിനക്ക് മറ്റെല്ലാനിക്കാളും പ്രിയപ്പെട്ടതാകുന്നത് അന്നേ നീ യഥാർത്ഥ മു‌അ്മിനാകൂ

സ്വർഗത്തിൽ നിന്നിറങ്ങിയ ആദരണീയമായ ഹജറുൽ അസ്‌വദിനെ നീ മുത്തുക. ആ കല്ലിൽ തിരു നബി صلى الله عليه وسلم യുടെ ചുണ്ടുകൾ തട്ടിയ സ്ഥലത്ത് നിന്റെ ചുണ്ട് വെക്കാൻ ഭാഗ്യം ലഭിക്കുന്നതിലും വലിയ നേട്ടമെന്താണ്. തിരുനബി صلى الله عليه وسلم ആ ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടി ആഗ്യം കാണിച്ച് മുത്തം നൽകിയ ആ ചെറിയ വടി കിട്ടുകയാണെങ്കിൽ (ഹജറുൽ അസ്‌വദിനെ മുത്തലാണ് ഏറ്റവും പുണ്യമെന്നറിയാം എന്നാലും ) ആ വടിയെ ചുംബിക്കാൻ തിക്കും തിരക്കും കൂടൽ അനിവാര്യമാണ്. സാബിതുൽ ബുനാനി رحمه الله അനസ് رضي الله عنه വീനെ കാണുമ്പോൾ കൈ പിടിച്ച് മുത്തുകയും ഇങ്ങിനെ പറയാറുമുണ്ടായിരുന്നു. “ റസൂലുല്ലാന്റെ കൈ തൊട്ട കയ്യാണല്ലോ ഇത് “ എന്ന് 
അതിനാൽ നമുക്ക് ഇതെല്ലാം നഷ്ടപ്പെട്ടെങ്കിൽ നമുക്ക് പറയാം ‘ഓ ഇത് തിരു നബി صلى الله عليه وسلم യുടെ പരിശുദ്ധ ചുണ്ടുകൾ പതിഞ്ഞ കല്ലാണല്ലോ‘ എന്ന് ഇനി അത് മുത്താൻ ഹജ്ജിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ നീ ഇങ്ങിനെ ചെയ്തോ “ മക്കയിൽ പോയി ഹജറുൽ അസ്‌വദ് മുത്തി വരുന്ന ഒരു ഹാജിയെ കണ്ടാൽ ആ ഹാജിയുടെ ചുണ്ട് മുത്തി പറഞ്ഞോ ‘ഓ ഈ ചുണ്ട് തിരു നബി صلى الله عليه وسلم മുത്തിയ ഹജറുൽ അസ്‌വദ് മുത്തിയ ചുണ്ടാണല്ലോ “ (സിയറ് അ‌അ്ലാമുന്നുബലാ‌അ് വാള്യം 4 പേജ് 40-43 )

പ്രിയപ്പെട്ടവരേ , അതിനാൽ ഇനി ബഹു എ.പി. ഉസ്താദിന്റെ കൈ മുത്തുമ്പോൾ ഞങ്ങൾക്ക് പറയാം തിരു നബി صلى الله عليه وسلم യുടെ തിരുകേശം തൊട്ട കയ്യാണല്ലോ ഇത്. നിങ്ങൾ അരിശം കൊണ്ടിട്ട് കാര്യമില. അതെല്ലാം ഞങ്ങളുടെ ഹബിബ് صلى الله عليه وسلم യോടുള്ള ഞങ്ങളുടെ സ്നേഹ പ്രകടനമാണ്

പ്രിയ വഹാബി സുഹൃത്തുക്കളെ , ഈ അഡ്രസില്ലാത്ത ,പൂർവ്വീകരുടെ പിന്തുണയില്ലാത്ത വഹാബിസവും മൌദൂദിസവും വലിച്ചെറിഞ്ഞ് , സ്വാBoldലിഹീങ്ങളുടേ പാത പിന്തുടരൂ.. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ 


പി.ഡി.എഫ് ഫയൽ ഇവിടെ


കൂട്ടി വായിക്കാൻ : തിരുകേശം

Precious collection Click here



=========================================================

അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മർകസിലെ തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവിടെ 

ഇവിടെയും കാണാം 


നബി (സ)തങ്ങളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഇമാം ഹുസൈൻ മസ്ജിദിൽ
തിരുകേശത്തിന്റെ പ്രത്യേകതയെ പറ്റി വിവരിക്കുന്നു - ലിങ്ക് ഇവിടെ 
Rare belong to Rasoolullah in Masjid Imam Hussain 


അബുദാബിയിൽ ശൈഖ് ‌ഖസ്‌റജിന്റെ വീട്ടിൽ ഈ വർഷം (2011) റബിഉൽ അവ്വൽ പന്ത്രണ്ടാ‍ം രാവിനു നടന്ന മൌലിദ് സദസ്സ് -ഇവിടെ

മക്കയിലെ ഒരു മൌലിദ് സദസ്സ്-ഇവിടെ 


നന്ദി : http://islambulletin.blogspot.com/




ഈ വിഷയത്തിൽ പ്രമുഖ പണ്ഡിതന്റെ വിശദീകരണം (ഓഡിയോ/ വീഡിയോ )ഉടൻ ബ്ലോഗിൽ പ്രതീക്ഷിക്കുക ഇൻശാ അല്ലാഹ്



Related Posts with Thumbnails


തേജസിന്റെ വട്ടപൂജ്യ ജല്‍പനങ്ങള്‍ (എ.എ ഹക്കീം സഅദി)
അജ്ഞതക്ക് കൈയും കാലും മുളച്ചു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അജ്ഞതയും വിവേകരാഹിത്യവും വളര്‍ന്ന് പന്തലിച്ച് ചില്ലകള്‍ അംബരചുംബികളും വേരുകള്‍ കടലിന്റെ ആഴത്തേക്കാള്‍ താഴ്ചയിലേക്ക് ആഴ്ന്നിറങ്ങിയും വടവൃക്ഷമായി ആടിയുലയുമെന്ന് ബോധ്യപ്പെട്ടത് ഫെബ്രുവരി 20-ാം തിയതി തേജസ് വാറോലയിലെ അന്ധവിശ്വാസത്തിന് ഒരു തലമുടി കണ്ടപ്പോഴാണ്. പരിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച് ഹൈലെറ്റ് ചെയ്യാന്‍ ഇതല്ലെങ്കില്‍ മറ്റെന്താണ് പ്രേരണ. പ്രവാചകര്‍ (സ) യുടെ കാലത്ത് തന്റെ കൂടെ സഹകരിച്ച് നടന്ന കപ ന്മാരും ആധുനികലോകത്ത് സയണിസ്റ്റുകളുമാണ് തിരുനബി (സ) യുടെ വ്യക്തിത്വമംഗീകരിക്കാത്തവര്‍.
പുരാതന മുനാഫിഖുകള്‍ തിരുനബി (സ) യെക്കുറിച്ച് പറയുന്ന രണ്ടു പ്രസ്താവനകള്‍ വിശുദ്ധ ഖുര്‍ആന്‍ 63-ാം അധ്യായം സൂക്തം 1, 8 എന്നിവയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണെന്നത് ഒന്നാമത്തേത്. മുഹമ്മദ് നബി (സ) നിസ്സാരനാണെന്നത് രണ്ടാമത്തേതും. ഈ പേനയുന്തിയടക്കം തിരുനബി (സ) യെ കേവലംസാധാരണ മനുഷ്യന്‍ മാത്രമാക്കുന്നവെൈരാക്കെ പ്രസ്തുത രണ്ട് പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്. ശേഷം ഇതേ പ്രസ്താവം വിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ കെട്ടിവെക്കാന്‍ ചങ്കൂറ്റം ചില്ലറ പോരല്ലോ. വിശുദ്ധ ഖുര്‍ആന്‍ 18:110, 41:6 എന്നീ രണ്ടു സൂക്തങ്ങളിലാണ് സാധാരണക്കാൈരന്‍ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്. ക്യത്യമായി പറഞ്ഞാല്‍ അഞ്ചു പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്നമാ അന ബഷറുന്‍ മിസ്‌ലുകും എന്നതാണ് പ്രസ്തുത വാചകം.
ഇന്നമാ= മാത്രമാണ്, അന=ഞാന്‍, ബഷറുന്‍= മനുഷ്യന്‍, മിസ്‌ലുകും=നിങ്ങളെപ്പോലെ എന്നതാണ് ഈ പഞ്ചപദങ്ങളുടെ വാക്കര്‍ത്ഥം. ഞാന്‍ നിങ്ങളെപ്പോലെ മനുഷ്യന്‍ മാത്രമാണ് എന്നതാണ് ഇതിന്റെ പൂര്‍ണ അര്‍ത്ഥം. അടുത്ത പേനയൂന്തിയുടെ വക ഖൂര്‍ആന്റെ പേരില്‍ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ കടത്തിക്കൂട്ടി അത് ബോധ്യപ്പെടുമെങ്കില്‍ ബോധ്യപ്പെടുത്താനാണ് ഇത്രയും ലളിതമായി വിശദീകരിച്ചത്. ചുരുക്കത്തില്‍ തിരുനബി (സ) മനുഷ്യനാണ് എന്നതാണ് ഖുര്‍ആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയില്‍ തിരുനബി(സ) കേവലം സാധാരണ മനുഷ്യനും.നിങ്ങളെപ്പോലെ ഞാനും മനുഷ്യന്‍ മാത്രമാണ്, ഞാന്‍ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നീ പ്രസ്താവനകള്‍ക്കിടയില്‍ അജഗജാന്തരമുണ്ടെന്നത് മലയാളമറിയുന്നവര്‍ക്കറിയാം. ഖുര്‍ആനിന്റെ അറബി പ്രസ്താവനയുടെ അര്‍ത്ഥം നേരിട്ട് മനസ്സിലാക്കാന്‍ മാത്രം അറബി ഭാഷാ പരിജ്ഞാനമില്ലെങ്കില്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെങ്കിലും അവലംബിക്കാമായിരുന്നു. വിവരവും വിവേകവുമില്ലാഞ്ഞാല്‍ അങ്ങനെയൊന്നും ചിന്തിക്കുകയില്ല. I am but a man like yourselves എന്ന് എ യൂസുഫ് അലിയും I am only a morfal like you എന്ന് ഇറാൈനില്‍ നിന്നും ശിയാക്കള്‍ പ്രസിദ്ധീകരിച്ച light of the holy Quran ലും വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്തുത പ്രസ്താവനക്ക് വിവര്‍ത്തനം എഴുതിയിരിക്കുന്നു. ഇതില്‍പോലും കേവലവും സാധാരണയും?!!
മനുഷ്യവര്‍ഗത്തില്‍ പെട്ടവര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുകയില്ല എന്ന മക്കാമുശ് രിക്കീങ്ങളുടെ വിശ്വാസത്തെ ഗണ്ഡിച്ച് കൊണ്ട് നിങ്ങളെപ്പോലെ മനുഷ്യനായ തനിക്ക് തന്നെയാണ് പ്രവാചകത്വം നല്‍കപ്പെട്ടിട്ടുള്ളതെന്ന് പഠിപ്പിക്കുകയാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്. അതായത് തിരുനബി(സ) ദൈവാതരാരമോ മാലാഖയോ മറ്റോ അല്ല. പ്രത്യുത മനുഷ്യനാണെന്നര്‍ത്ഥം. ഖുര്‍ആനിന്റെ പ്രസ്താവനയില്‍ ഇത് വ്യക്തം. എന്നാല്‍ ഈ കപടന്മാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ തിരുനബി(സ) യ്ക്കുള്ള വ്യക്തി മഹത്വങ്ങളും പദവികളും നിഷേധിക്കുയാണ് ചെയ്യുന്നത്. ഈ ഗണത്തില്‍ പ്രഥമമായി നിഷേധിതമാകുന്നത് പ്രവാചകത്വ പദവിയാണെന്നത് തീര്‍ച്ച.വിശുദ്ധ ഖുര്‍ആന്‍ 14: 10-11, 23:24,33, 26: 154, 186, 36:15 എന്നീ സൂക്തങ്ങളില്‍ നിന്നും ഈ വസ്തുത ഗ്രഹിക്കാവുന്നതാണ്.
വ്യംഗ്യമായിട്ടാണെങ്കിലും പ്രവാചകത്വം നിഷേധിക്കല്‍ യഥാര്‍ഥത്തില്‍ കുഫ്‌റിയ്യത്താണെന്നത് പറയേണ്ടതില്ലല്ലോ? അജ്ഞത മുറ്റിയവര്‍ക്ക് ഇതൊക്കെ ഗ്രാഹ്യമാകുമോ!!
തിരുനബി (സ) സാധാറണ മനുഷ്യനെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നാണ് തിരുനബി (സ) യുടെ മേല്‍ കെട്ടിവെച്ച ഭീഭത്സ നുണ. ഞാന്‍ നിങ്ങളെപ്പോലെയല്ല, ഞാന്‍ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല എന്ന തിരുനബി (സ) യുടെ വ്യാപകമായ അസാധാരണത്വം പഠിപ്പിക്കുന്ന ഹദീസ് പ്രസ്താവം സ്വഹീഹുല്‍ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്. എന്റെ ഇരു നയനങ്ങള്‍ മാത്രമാണ് ഉറങ്ങുന്നത്, എന്റെ ഹൃദയം ഉറങ്ങുന്നില്ല എന്ന തിരുനബി (സ) നിദ്രയെ മനുഷ്യന്റെ നിദ്രയില്‍ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന് പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പലതവണ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ പരശ്ശതം തവണ രേഖപ്പെടുത്തിയിട്ടുണ്ട്്. എങ്കില്‍ പിന്നെ ലോക മുസ്്‌ലിം വിശ്വസിക്കുന്ന വിശുദ്ധ മക്കയില്‍ ജനിച്ച് പുണ്യ മദീനയില്‍ വഫാത്തായ മുഹമ്മദ് നബി (സ) യെക്കുറിച്ചായിരിക്കില്ല പ്രസ്തുത വാറോലയില്‍ അച്ചുനിരത്തിയത്. മറിച്ച് അയാള്‍ അന്ധമായി വിശ്വസിക്കുന്ന തന്റെ ഭാവനയില്‍ ആടിക്കളിക്കുന്ന ഏതോ കഥാപാത്രത്തെക്കുറിച്ചായിരിക്കാം. പ്രിയപ്പെട്ട നബി എന്ന പേരില്‍ അങ്ങോളമിങ്ങോളം പോസ്റ്റര്‍ പതിച്ച ഈ വാറോല നടത്തിപ്പുകാരുടെയും മനസ്സിലിരിപ്പ് മറ്റൊന്നല്ല. തിരുനബി (സ) യെ സാധാരണവത്ക്കരിക്കാന്‍ തന്നെയാണ്. സൃഷ്ടിയോടുള്ള ആദരവിന്റെ പരമോന്നത അര്‍ഹിക്കുന്ന തിരുനബി (സ) യുടെ ബഹുമാനം സൂചിപ്പിക്കുന്ന പദങ്ങള്‍ക്ക് മലയാള ഭാഷയില്‍ ദാരിദ്ര്യമുള്ളതുകൊണ്ടാണോ പുണ്യറസൂല്‍ (സ) യെ പ്രിയപ്പെട്ടയാളാക്കിയത്. മറ്റാരുടേയോ അച്ചാരം പറ്റുന്നവര്‍ക്കല്ലേ മുസ്ലിം സംരക്ഷണത്തിന്റെ പേരില്‍ കഠാരകള്‍ വിശുദ്ധ ഇസ്ലാമിന്റെയും പുണ്യറസൂല്‍ (സ) യുടെയും ലോക മുസ്ലിംകളുടെയും ചങ്കിലേക്ക് ആഴത്തില്‍ കുത്തിയിറക്കാന്‍ സാധിക്കുകയുള്ളൂ.
തിരുകേശത്തെക്കുറിച്ച് ശഅ്‌റേ മുബാറക് എന്ന് പ്രയോഗിച്ചത് മുതലാണത്രെ നിഗൂഢതകള്‍ ആരംഭിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിവരമില്ലാഞ്ഞാല്‍ നിഗൂഢമല്ലാത്തത് ഒന്നുമുണ്ടാകുകയുമില്ലല്ലോ. വിശുദ്ധ കേശത്തെക്കുറിച്ച് ബാല്‍ ശരീഫ് എന്നാണ് ഉറുദുഭാഷയില്‍ പറയുന്നത്. പാര്‍സി ഭാഷയില്‍ നിന്നും കടന്നുവന്ന മൂയേ എന്നതിനോട് ചേര്‍ത്ത് മുയേ മുബാറക് എന്നും വിശുദ്ധ കേശത്തിന് ഉര്‍ദുവില്‍ പറയാറുണ്ട്. അപ്രകാരം അറബി ഭാഷയില്‍ നിന്നും കടന്നുവന്ന ശഅ്ര്‍ എന്ന പദത്തിനോട് ചേര്‍ത്ത് ശഅ്‌റേ മുബാറക് എന്ന് അറബി ഭാഷാവശമുള്ള ഉറുദുക്കാര്‍ വ്യാപകമായി പറയാറുണ്ട്. അതില്ലെങ്കില്‍ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയേഗിച്ചത്‌പോലെ ശഅ്ര്‍ മുബാറക് എന്ന അറബിശൈലിയും ശഅ്‌റേ മുബാറക് എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതില്‍ എന്ത് നിഗൂഢതയാണോ ആവോ? നിമിത്തം വിവരക്കേട് തന്നെ.
മര്‍കസില്‍ സൂക്ഷിച്ചുള്ള തിരുകേശം പുണ്യറസൂല്‍ (സ) യുടേതായാല്‍ തന്നെ പുണ്യറസൂല്‍ (സ) യുടെ നഖവും മുടിയും എടുത്ത് സൂക്ഷിക്കാനും അത് കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്ടോ എന്നാണത്രെ ഈ പേനയുന്തിക്ക് അറിയേണ്ടത്. അനുശാസിക്കപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ച. വിശ്വാസികള്‍ക്കിടയില്‍ ഇക്കാര്യം അവിതര്‍ക്കമാണ്. തിരുനബി (സ) യുടെ പടയങ്കി, ഊന്നുവടി, വാള്‍,കോപ്പ, മോതിരം, പുണ്യറസൂല്‍ (സ) യുടെ വഫാത്തിനുശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കള്‍ ഉപയോഗിച്ചിരുന്ന ശേഷിപ്പുകള്‍, തിരുകേശം, പാദുകം, പാത്രങ്ങള്‍ തുടങ്ങി നബി (സ) യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ) യുടെ വഫാത്തിനുശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായം എന്ന പേരില്‍ സ്വഹീഹുല്‍ ബുഖാരിയില്‍തന്നോ ഒരു അധ്യായമുണ്ട്. ഈ തലക്കെട്ട് മാത്രമേ ഇതിനു് പ്രമാണമായി ഇവിടെ കുറിക്കുന്നുള്ളൂ. (വിശദീകരണത്തിന് തിരുകേശ മഹത്വം വര്‍ത്തമാനം എന്ന ഗ്രന്ഥം വായിക്കാവുന്നതാണ്). ചെറിയ ലിപിയില്‍ എഴുതിയിട്ടുള്ള ഹദീസുകള്‍ വായിക്കാന്‍ കഴിയില്ലെങ്കില്‍ വലിയഅക്കത്തില്‍ രേഖപ്പെടുത്തുന്ന തലക്കെട്ടുകള്‍ എങ്കിലും ഒന്ന് വായിച്ചുകൂടെ. സ്വഹീഹുല്‍ ബുഖാരിയുടെ വലിപ്പം കണ്ട് ഭയപ്പെടേണ്ടതില്ല. അതിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ അംഗുലീപരിമിതമായ പേജുകളിലായി ഉള്ളടക്കത്തിന്റെ പട്ടിക ചേര്‍ത്തിട്ടുണ്ട്. അറബി വശമില്ലെങ്കില്‍ അടുത്തുള്ള പള്ളിദര്‍സില്‍പോയി മുദരിസിനോട് ചോദിച്ചറിയാവുന്നതുമാണ്. ഇതൊക്കെ സ്വന്തം അജ്ഞതയെക്കുറിച്ച് ബോധ്യമില്ലാത്ത സങ്കരപാമരന് മുന്നില്‍ മാര്‍ഗങ്ങള്‍ അവസാനിക്കുകയാണ്.
ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോള്‍ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അവ മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകര്‍ അരുളിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് നേരാണത്രെ. എങ്കില്‍ എന്തിന് അവര്‍ വാരിയെടുത്തു. എന്തിന് മറ്റുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പിച്ചു എന്ന് ഇയാള്‍ ചിന്തിക്കാത്തതെന്തേ? ഉമ്മുസലമത്ത് (റ) തിരുനബി(സ) യുടെ തിരുകേശങ്ങള്‍ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും തന്നെ സമീപിക്കുന്നവര്‍ക്ക് അവ മുക്കിയ പുണ്യജലം നല്‍കുകയും ചെയ്തിരുന്നത് സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെയുണ്ട്. മതവിജ്ഞാനം ആര്‍ജിക്കുകയും മതവിജ്ഞാനഗ്രന്ഥങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കല്ലേ ഇത്തരം വിവരങ്ങളുണ്ടാകൂ. മൗദൂദിയെപ്പോലെ പത്രപ്രവര്‍ത്തനവും രാഷ്ട്രീയവുമായി നടക്കുകയും മതപരിജ്ഞാനമുണ്ടെന്ന് നടിക്കുകയും ചെയ്താല്‍ വിവരമുണ്ടാകുമോ?
തിരുനബി (സ) യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന് പറഞ്ഞത് ഗ്രന്ഥങ്ങളില്‍ കണ്ടിട്ട് അത്തരം വരികള്‍ ചാടിക്കടക്കുകയാണ് അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ -ലോംഗ് ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്പീരിയന്‍സ് എത്രയുടണ്ടെന്ന് മനസ്സിലാകും. നടുഇടിച്ച് നിലംപരിശാകുന്നത് നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഈ വരികള്‍ തന്നെയാണ് അവലംബം. കഴുകി എന്നത് അവ നജസായി പരിഗണിക്കാനുളള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃതം തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്. സംസ്്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാല്‍ വായ കഴുകാരുണ്ട്. അതുകൊണ്ട് ഭക്ഷണം നജസാണോ? അന്ധവിശ്വാസത്തിനെ ആടിക്കുന്ന പേനയുന്തി എന്താണാവോ ആഹരിക്കുന്നത്?!! മര്‍കസില്‍ നിന്നും പുണ്യജലം കൊണ്ടുപോകുന്നത് നേരില്‍ കണ്ടപ്പോഴാണത്രെ അമ്പരപ്പ് തോന്നിയത്. അമ്പരക്കാന്‍ സമയമായിട്ടില്ല.
തിരുകേശം അതിന്റെ എല്ലാ ആദരവുകളോടും കൂടി സൂക്ഷിക്കാന്‍ കോഴിക്കോടിനടുത്ത് ഇരുപത്തിയയ്യായിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ അടക്കം സൗകര്യമുള്ള ശഅ്‌റേ മുബാറക് മസ്ജിദ് പണിയാന്‍ കാന്തപുരം ഉസ്താദ് നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയില്‍ പ്രസ്തുത മസ്ജിദ് വിശ്വാസി സമൂഹത്തിന് സമര്‍പ്പിക്കും. ഇ.അ. എന്നിട്ടാകട്ടെ അമ്പരപ്പും അങ്കലാപ്പുമൊക്കെ.

കാന്തപുരത്തിന്റെ ‘കോടികള്‍ക്ക് ‘ വില പറയുന്നവരോട്


നാല്‍‌പതുകോടിയുടെ ശ‌അ‌റേ മുബാറക് മസ്‌ജിദ് നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം വന്നയുടന്‍ കാന്തപുരം ചിലവിടാനിരിക്കുന്ന കോടികളുടെ മൂല്യം അളക്കാനുള്ള പെടാപാടിലാണ് പലരും.കണ്ണീരിന്റെ ഉപ്പുരസം കലര്‍ന്ന കാനേഷുമാരി കണക്കുകളും വയനാടന്‍ മലമടക്കുകളില്‍ ദുരന്തപൂര്‍ണ്ണമായ ജീവിതം തള്ളിനീക്കുന്നവരുടെ ദൈന്യത നിറഞ്ഞ വിവരണങ്ങളും നിരത്തി വെച്ച് കാന്തപുരത്തിന്റെ സാമൂഹ്യ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നു. സമുദായത്തിന്റെ ദയനീയ വിലാപങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അന്നത്തിന് വകയില്ലാത്ത പാവപ്പെട്ടവന്റെ പള്ളയുടെ വിളി കേള്‍ക്കാനൊരുമ്പെടാതെ, കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലുമായി ജീവിതം തള്ളിനീക്കുന്ന ഭവനരഹിതരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാതെ, ആര്‍‌ദ്രതയും കനിവുമില്ലാത്ത ഒരു ദുര്‍‌വ്യയക്കാരനായി കാന്തപുരം ചിത്രീകരിക്കപ്പെടുന്നു. അണ്ണാറക്കണ്ണനും തന്നാലയതെന്ന പോലെ ദിനേന പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ഈ വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും രാകിയെടുക്കാനും.കാന്തപുരം ചെയ്ത്കൂട്ടുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വൈജ്ഞാനിക മണ്ഡലങ്ങളിലെ സേവനങ്ങളെക്കുറിച്ചും മാലോകര്‍ക്കറിയാവുന്നത് കൊണ്ട് അവയെ ഇവിടെ അപഗ്രഥിക്കാനൊരുങ്ങുന്നില്ല.

ശ‌അറേ മുബാറക് മസ്ജിദില്‍ പ്രവാചകരുടെ (സ) തിരുകേശം സൂക്ഷിക്കുമെന്നത് പലര്‍ക്കും അരോചകമായി തോന്നുന്നുവെങ്കില്‍ അവര്‍ ചരിത്രം പഠിക്കാന്‍ മുതിരുക എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രവാചകന്റെ തിരുശേഷിപ്പുകളില്‍ അവിടത്തെ അനുചരര്‍ പുണ്യം കല്‍‌പിച്ചിരുന്നുവെന്നതിനും പുണ്യം എടുത്തിരുന്നുവെന്നതിനും (ബറക്കത്തെടുക്കുക) സ്വീകാര്യയോഗ്യമായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ അനവധിയുണ്ട്. ഹദീസുകളെ നിസ്സങ്കോചം തള്ളുന്നതിന് മുമ്പ് അവ പരിശോധിക്കാനെങ്കിലും ശ്രമിച്ചാല്‍ സത്യം ബോധ്യപ്പെടും. പ്രവാചകരുടെ (സ) കേശമെന്ന പേരില്‍ വ്യാജമായ പ്രചാരണം നടത്തി കാന്തപുരം മുതലെടുപ്പിനു ശ്രമിക്കുന്നുവെന്നാണ് മറ്റൊരാരോപണം. കാന്തപുരത്തിന് തിരുകേശം കൈമാറിയത് യു എ യിലെ പൌരപ്രമുഖനും മുന്‍‌മന്ത്രിയുടെ മകനുമായ ശൈഖ് ഹസ്‌റജ് ആണ്. അതും ലോകോത്തര പണ്ഡിതരെയും പതിനായിരങ്ങളേയും സാ‍ക്ഷിയാക്കി. കാന്തപുരത്തെ ഭത്സിക്കുന്നവര്‍ ഒപ്പം ശൈഖ് ഹസ്‌റജിയേയും ലോകത്തിലെ സമുന്നത പണ്ഡിതരെയും കൂടിയാണ് ക്രൂശിക്കുന്നതെന്നോര്‍ക്കുക. ശൈഖ് ഹസ്‌റജി കാന്തപുരത്തിന് തിരുകേശം കൈമാറുന്ന തും അതിന് ലോകോത്തര പണ്ഡിതര്‍ സാക്ഷികളാവുന്നതും ഇവിടെ കാണാം , ഇവിടെയും. സത്യം പകല്‍ വെളിച്ചം പോലെ സുതാര്യമാണെന്നിരിക്കെ കണ്ണടച്ചിരുട്ടാക്കുന്നവരോട് വാക്കുകളില്ല. ഇനിയും മറ്റൊരു ചോദ്യം അവശേഷിക്കുന്നു. കേശം പ്രവാചകന്റേതാണെങ്കില്‍ തന്നെയും അത് സൂക്ഷിക്കാന്‍ ഇത്രയും കോടികള്‍ ചെലവഴിക്കനെന്തിരിക്കുന്നു. വിശ്വാസികള്‍ തങ്ങളുടെ പ്രാണനേക്കാള്‍ നെഞ്ചിലേറ്റുന്ന പുണ്യ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അമൂല്യുമാണെന്നിരിക്കെ അവയുടെ സം‌രക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നതൊന്നും ധൂര്‍ത്താകുന്നില്ല. . മാത്രവുമല്ല, പദ്ധതിയുടെ പൂര്‍ണ്ണരൂപം ഇനിയും പുറത്ത് വരാനിരിക്കുന്നേയുള്ളൂ.

കാന്തപുരത്തിന്റെ കോടികളില്‍ അസ്വസ്ഥരാവുന്നതും കൂടുതല്‍ അസഹനീയത പുറത്ത് ചാടുന്നതും ഉല്‍‌പതിഷ്‌ണുക്കളില്‍ നിന്നാണ്. മലര്‍ന്ന് കിടന്ന് തുപ്പുന്നവന്റെ ദൈന്യതയായേ ഇതിനെ കാണേണ്ടതുള്ളൂ. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ നമുക്കത് മനസ്സില്ലാകും. ഭിന്നിപ്പും അനൈക്യവുമില്ലാത്ത ഒരു സുവര്‍ണ്ണ കാലഘട്ടം മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നു. പരസ്പര സാഹോദര്യത്തിന്റെയും സഹകരണത്തിന്റേയും വിളനിലങ്ങളായി ഒത്തൊരുമയോടെ മുന്നോട്ട് പോയിരുന്ന മഹല്ലുകളില്‍ ഭിന്നിപ്പിന്റെ വിഷവിത്തുക്കള്‍ വിതറിയവര്‍ പിന്നീട് ചെയ്തതെന്തെല്ലാമായിരുന്നു?. മുസ്‌ലിംകള്‍ക്ക് ആരാധനകള‌ര്‍പ്പിക്കാന്‍ മഹല്ലുകള്‍ തോറും എണ്ണം‌പറഞ്ഞ പള്ളികള്‍ ഉണ്ടായിരിക്കെ തന്നെ ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പുതിയ പള്ളികള്‍ നിര്‍മ്മിച്ചത് ആരായിരുന്നു?. സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളാണെന്ന് ആരോപിക്കുമ്പോള്‍ തന്നെ ശിര്‍ക്ക് ചെയ്യുന്ന സുന്നികള്‍ അറുത്തത് ഭക്ഷിക്കുകയും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും അവരുടെ സ്വത്തവകാശത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്ക് പഴയ പള്ളികള്‍ തന്നെ ധാരളമായിരുന്നല്ലോ. ഭിന്നിപ്പിന്റെ പുതിയ പള്ളികള്‍ കെട്ടിപ്പടുക്കാന്‍ ചിലവിടുന്ന ലക്ഷങ്ങളും കോടികളും അവയെ പരിപാലിക്കാനും നിലനിര്‍ത്താനും ഒഴുക്കുന്ന പതിനായിരങ്ങളുമെണ്ടെങ്കില്‍ എത്ര പേരുടെ പള്ളയുടെ വിളിക്കുത്തരം നല്‍കാമായിരുന്നു. ഭവനരാഹിത്യം ഭയന്ന് ആധിപൂണ്ടിരിക്കുന്ന എത്രയെത്ര ഉമ്മമാരുടെ കണ്ണീരൊപ്പാമായിരുന്നു. നാല്‍‌പതു കോടിയുടെ എത്രയെത്ര മടങ്ങ് വരുന്ന സം‌ഖ്യകളാണ് നിങ്ങള്‍ വൃഥവിലാക്കിയത് കൂട്ടരെ ? ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളായ ( ശിര്‍ക്ക് ചെയ്യുന്നവര്‍ എന്നതിന്റെ ഒറ്റവാക്കാണല്ലോ മുശ്‌രിക്ക്, ഞങ്ങള്‍ സുന്നികളെ മുശ്‌രിക്കെന്ന് വിളിക്കാറില്ലെന്ന ഒരു തമാശ കേള്‍ക്കാറുണ്ട്.) സുന്നികളുടെ പള്ളികളില്‍ ഞങ്ങള്‍ക്ക് നിസ്കരിക്കാനൊക്കില്ലെന്നാണ് ഉത്തരമെങ്കില്‍ അതേ സുന്നികള്‍ തന്നെ അറുത്തത് നിങ്ങള്‍ക്ക് ഭക്ഷിക്കുന്നില്ലേ ? അവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നില്ലേ ? അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ അവകാശമെടുക്കുന്നില്ലേ ? ഇത്രയൊക്കെ ആകാമെങ്കില്‍ പാരമ്പര്യത്തിന്റെ പ്രൌഢിയുള്ള പഴയ പള്ളികളില്‍ തന്നെ ആരാധനകള്‍ നിര്‍വ്വഹിച്ച് പുതിയ പള്ളികള്‍ക്കായി നിങ്ങള്‍ ധൂര്‍ത്തടിച്ചതും ഇപ്പോഴും ധൂര്‍ത്തടിച്ച്കൊണ്ടിരിക്കുന്നതുമായ ഭീമമായ കോടികള്‍ സമുദായത്തിലെ പാവങ്ങളുടെ കഷ്ടപ്പാടകറ്റാന്‍ ഉപയോഗിക്കാമായിരുന്നില്ലേ ? പുതിയ പള്ളികള്‍ക്ക് ന്യായം കാണുന്നവര്‍ എങ്കില്‍ പിന്നെയെന്തേ ‘ശിര്‍ക്കിന്റെ കൈ വെക്കാത്ത‘പുതിയ അറവുശാലകള്‍ തുടങ്ങാതിരുന്നത് ? ശിര്‍ക്ക് ചെയ്യുന്നവന്റെ അറവുകള്‍ സ്വീകാര്യമല്ലെന്നിരിക്കെ നിങ്ങള്‍ ഇത്രയും കാലം ഭക്ഷിച്ച് കൊണ്ടിര്‍ക്കുന്ന മാംസങ്ങളുടെ വിധിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരുമായി വിവാഹബന്ധം പാടില്ലെന്നിരിക്കെ അവരുമായി നിങ്ങള്‍ നടത്തുന്ന വിവാഹബന്ധങ്ങളുടെ സ്ഥിതിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് അനന്തരമെടുക്കരുതെന്നിരിക്കേ അവരുടെ സ്വത്തില്‍ നിന്ന് ഓഹരി കൈപറ്റുന്ന നിങ്ങളുടെ സമ്പത്തിന്റെ അവസ്ഥയെന്തായിരിക്കും. ശിര്‍ക്കിന്റെ സര്‍വ്വവിധ ലേപലുകളേയും സുന്നികളില്‍ ആരോപിക്കുമ്പോള്‍ തന്നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഇതെല്ലാം നിങ്ങള്‍ക്ക് ചെയ്യാമെങ്കില്‍ പുതിയ പള്ളികള്‍ക്ക് വേണ്ടി നിങ്ങള്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുന്ന കോടാനുകോടികള്‍ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ ? ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ സമൂഹമധ്യത്തില്‍ ഉന്നയിക്കാനിടവരുത്തിയത് നിങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കരുത്.

നിങ്ങളുടെ ധൂര്‍ത്തിന്റെ പുതിയ പുതിയ രൂപങ്ങള്‍ക്ക് സമുദായം സാക്ഷ്യം വഹിച്ച്കൊണ്ടേയിരിക്കുന്നതാണ് വര്‍ത്തമാന ചരിത്രം. മാസങ്ങള്‍ക്ക് മുമ്പ് ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പോയത് പലരും ഓര്‍ക്കുന്നുണ്ടോ ആവോ ? തെരെഞ്ഞെടുപ്പിന്റെ നാലയലത്ത് പോലും വരരുതെന്ന് വേദാന്തമോതിയിരുന്നവര്‍ പുതിയ വെളിപാടുമായി ഗോദയില്‍ അരയും തലയും മുറുക്കിയിറങ്ങിയത് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ. വികസനത്തിന്റെ പുതിയ സ്വപ്നപാതകള്‍ വെട്ടിത്തെളിക്കാന്‍ കേരളമൊട്ടുക്ക് ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മുന്നണികളുടെ മുട്ടുവിറപ്പിക്കാന്‍ ഇറങ്ങിയവരെ ആര് മറന്നാലും സമുദായം മറക്കില്ല. വിജയിക്കാനോ ജയപരാജയങ്ങളെ സ്വാധീനിക്കാനോ അതിവിദൂര ഭാവിയില്‍ പോലും കഴിയാത്ത ആയിരക്കണക്കിന് സീറ്റുകളില്‍ മത്സരിച്ച് സായൂജ്യമടയാന്‍ സമുദായത്തിന്റെ കോടികള്‍ ചെലവിട്ടത് പുതിയ നവോത്ഥാനത്തിനുള്ള കാല്‍‌വെപ്പായിരുന്നല്ലോ.!!! സമുദായത്തിന്റെ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്തി ആത്മഹര്‍ഷം കൊള്ളാന്‍ കോടികള്‍ ദുര്‍വ്യയം ചെയ്യുന്നത് തികച്ചും സമുദായ സേവനം!. അപ്പോഴൊന്നും വയനാടന്‍ ചുരങ്ങളില്‍ ആധി പൂണ്ടിരിക്കുന്ന ഉമ്മ പെങ്ങമ്മാര്‍ ഉണ്ടായിരുന്നില്ലത്രേ ! തല ചായ്ക്കാനിടമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഒരാളെ പോലും കാണാനില്ലായിരുന്നത്രേ!. പശിയടക്കാന്‍ കഴിയാതെ വിലപിക്കുന്നവന്റെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനേ ഇല്ലായിരുന്നത്രേ.!

ഇനിയുമിതാ മറ്റൊരു തെരെഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തിയിരിക്കുന്നു. അങ്കത്തട്ടിലിറങ്ങി കച്ചമുറുക്കാന്‍ കോടികളുടെ സംഭരണം നടക്കുന്നുണ്ടാവും. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒഴുകുന്ന കോടികളുടെ കണക്ക് എത്രയായിരിക്കും ആവോ ? ഈ കോടികള്‍ ഒഴുക്കിയിട്ട് സമുദായത്തിന് എന്താണ് നിങ്ങള്‍ നേടിക്കൊടുക്കുന്നത്? ഈ ധൂര്‍ത്തടിക്കുന്ന കോടികള്‍ കൊണ്ട് എത്രെയെത്രെ പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയും നിങ്ങ്ലള്‍ക്ക് ? തെരെഞ്ഞെടുപ്പില്‍ ജയിച്ച് കയറിയാല്‍ ഒഴുക്കുന്ന കോടികളുടെ പതിന്മടങ്ങ് ഉപകാരങ്ങളും സഹായങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് വാദമെങ്കില്‍ ജയിക്കാന്‍ മാത്രം ശേഷിയുണ്ടോ നിങ്ങള്‍ക്ക് ? അതില്ലെന്നിരിക്കെ സമുദായത്തിന്റെ പേരില്‍ നിങ്ങള്‍ കോടികളൊഴുക്കുന്നത് ധൂര്‍ത്തല്ലാതെ മറ്റെന്താണ്? നിങ്ങളിലൊരുവന്‍ തന്നെ ചൂണ്ടിക്കാണിച്ച ആ വയനാടന്‍ മലമടക്കുകളിലെ ഉമ്മമാരുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവിയില്‍ മുഴങ്ങട്ടെ. കടത്തിണ്ണകളില്‍ നിദ്രാവിഹീനരായി കഴിയുന്ന ഹതഭാഗ്യരുടെ ഹൃദയസ്പന്ദങ്ങള്‍ നിങ്ങളുടെ കാതുകളിലലക്കട്ടെ.

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഖസ്രജി കൊടുത്തത് തിരുമുടി തന്നെയോ?.


ഇമാം ഇബ്നു ഹജര്‍ പറയുന്നു :

ഹിജ്ര പോകുമ്പോള്‍ രസുലുല്ലഹ്(സ) താമസിച്ച ഗുഹയില്‍ കൂട് കൂട്ടിയ രണ്ടു പ്രാവുകളുടെ സന്താനങ്ങള്‍ ആണ് എന്ന നിലക്കാണ് നമ്മള്‍ ഹറമിലെ പ്രാവുകളെ ആദരിക്കുന്നത് എന്ന് പറയപ്പെട്ടിരിക്കുന്നു. അതില്‍ നമ്മള്‍ നന്മ ചിന്തിക്കുക എന്നല്ലാതെ ആ പ്രാവുകളുടെ കുടുംബ പരമ്പര അന്വേഷിക്കല്‍ നമുക്ക് ബാധ്യത ഇല്ല.

ഇമാം ഇബ്ന്‍ അല്‍ ജൌസി (റ) അവിടുത്തെ അല്‍ മുല്‍തഖ്‌അത് എന്ന കിടബില്‍ പറയുന്നു :

അലവികളില്‍(അലി (റ) ന്റെ സന്താനങ്ങളില്‍) പെട്ട ഒരാള്‍ കുടുംബ സമേതം ബല്ഖ് എന്ന നാട്ടിലേക്കു താമസം മാറി. അയാള്‍ മരണപ്പെട്ടു.

അയാളുടെ ഭാര്യ പറയുന്നു :ശത്രുക്കളെ ഭയന്ന് ഞാന്‍ എന്റെ പെണ്മക്കളെയും കൂട്ടി സമര്കന്ദിലെക്കു പോയി, അവിടെ വളരെ തണുപ്പ് ഉള്ള സമയം ആയിരുന്നു. ഞാന്‍ പള്ളിയില്‍ ചെന്ന് എന്റെ പെണ്മക്കള്‍ക്കു എന്തെങ്ങിലും ഭക്ഷണം ലഭിക്കുമോ എന്ന് നോക്കി. അവിടെ ഒരു പണ്ഡിതന്‍ കുറേ ആളുകളുടെ നടുവില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. അദ്ധേഹത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഈ നാട്ടിലെ വലിയ പണ്ഡിതന്‍ ആണ് എന്ന് ആളുകള്‍ പറഞ്ഞു. അങ്ങിനെ ഞാന്‍ അയാളുടെ അടുക്കല്‍ ചെന്ന് എന്റെ അവസ്ഥ വിശദീകരിച്ചു.

അദ്ദേഹം എന്നോട് പറഞ്ഞു : നിങ്ങള്‍ അലവി ആണ് എന്ന് എനിക്ക് തെളിയിക്കൂ. അദ്ദേഹം എന്നെ ഗൌനിച്ചില്ല.

അങ്ങിനെ ഞാന്‍ വീണ്ടും പള്ളിയിലേക്ക് മടങ്ങി. അവിടെ ഒരു വൃദ്ധന്‍ ആളുകളുടെ ഇടയില്‍ ഇരിക്കുന്നത് കണ്ടു. അദ്ദേഹത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നികുതി പിരിവു കാരന്‍ ആണ് എന്നും ഒരു പാര്‍സി മതക്കാരന്‍ ആണ് എന്നും എന്നോട് ആള്‍ക്കാര്‍ പറഞ്ഞു. അപ്പോള്‍ ഇയാള്‍ക്ക് എന്നെ ചിലപ്പോള്‍ സഹായിക്കാന്‍ കഴിയും എന്ന് ഞാന്‍ ആത്മ ഗതം കൊണ്ടു. ഞാന്‍ അയാളോട് എന്റെ അവസ്ഥ വിശദീകരിച്ചു. അ പണ്ടിതനില്‍ ഉണ്ടായ സംഭവവും എന്റെ പെണ്മക്കള്‍ പള്ളിയില്‍ വിശന്നു ഇരിക്കുന്നതും എല്ലാം വിശദീകരിച്ചു.

അയാള്‍ അയാളുടെ ഭ്രുത്യനെ വിളിച്ചു കൊണ്ടു പറഞ്ഞു : നിങ്ങളുടെ യജമാനതിയോടു തയ്യാറായി വരന്‍ പറയു

അങ്ങിനെ അയാളുടെ ഭാര്യ അവരുടെ ഭ്രുത്യയുടെ കൂടെ വന്നു .

അയാള്‍ അവരോടു പറഞ്ഞു : നിങ്ങള്‍ ഇന്നലിന്ന പള്ളിയില്‍ പോകണം എന്നിട്ട് ഇവരുടെ മക്കളെ നമ്മുടെ വീട്ടിലേക്കു കൊണ്ടു വരണം.
അവര്‍ വന്നു ഞങ്ങളെ അവരുടെ വീട്ടിലേക്കു കൂടി കൊണ്ടു വന്നു, അവിടെ ഞങ്ങള്‍ക്ക് താമസത്തിനും മറ്റു ആവശ്യങ്ങള്‍ക്കും സൗകര്യം ചെയ്തു തന്നു. ഞങ്ങളെ വിലകൂടിയ വസ്ത്രം ധരിപ്പിക്കുകയും രുചികരമായ ഭക്ഷണം നല്‍കുകയും ചെയ്തു.

അര്‍ദ്ധ രാത്രി ആ മുസ്ലിം പണ്ഡിതന്‍ അവസാന നാള്‍ ആയതായും രസുലുല്ലഹ്(സ) കോടി ഏന്തി നില്‍ക്കുന്നതായും അദ്ദേഹം സ്വപ്നം കണ്ടു. പ്രവാചകര്‍ (സ) അദ്ദേഹത്തില്‍ നിന്നും തിരിഞ്ഞു കളയുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകരെ , അവിടുന്ന് എന്നെ തൊട്ടു തിരിഞ്ഞു കളയുകയണോ ഞാന്‍ ഒരു മുസ്ലിം അല്ലെ?"

അപ്പോള്‍ പ്രവാചകര്‍ (സ) അദ്ദേഹത്തോട് പറഞ്ഞു : നിങ്ങള്‍ മുസ്ലിം ആണ് എന്നത് എനിക്ക് തെളിയിക്കു.

സംശയിച്ചു നില്‍ക്കുന്ന അദ്ദേഹത്തോട് രസുലുല്ലഹ്(സ) തങ്ങള്‍ പറഞ്ഞു : നിങ്ങള്‍ ആ അലവി സ്ത്രീയോട് പറഞ്ഞത് എന്താണ് എന്ന്‍ ഓര്‍മയില്ലേ ? ഈ കാണുന്ന കൊട്ടാരം അവരെ ഇപ്പോള്‍ താമസിപ്പിക്കുന്ന വൃദ്ധന് ഉള്ളതാണ്.

പണ്ഡിതന്‍ ഉറക്കം ഉണര്‍ന്നു ആ സ്ത്രീയെ അന്വേഷിച്ചു യാത്രയായി. അ പാര്‍സി മതക്കാരന്റെ വീട്ടില്‍ ആണ് അവര്‍ ഉള്ളത് എന്ന് അയാളോട് പറയപ്പെട്ടു. അദ്ദേഹം അയാളോട് ചോദിച്ചു : ആ അലവി സ്ത്രീ എവിടെ ?

അദ്ദേഹം പറഞ്ഞു : എന്റെ വീട്ടില്‍

പണ്ഡിതന്‍ പറഞ്ഞു : അവരെ എനിക്ക് വേണം.

അദ്ദേഹം പറഞ്ഞു : അത് പറ്റില്ല .

പണ്ഡിതന്‍ പറഞ്ഞു : ഞാന്‍ നിങ്ങള്ക്ക് ആയിരം ദിനാര്‍ നല്‍കാം , നിങ്ങള്‍ അവരെ എനിക്ക് നല്‍കു.

അദ്ദേഹം പറഞ്ഞു : അള്ളാഹു തന്നെ സത്യം, ഒരു ലക്ഷം ദിനാര്‍ തന്നാലും പറ്റില്ല.

പണ്ഡിതന്‍ വളരെ അദികം നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു : നിങ്ങള്‍ കണ്ട ആ സ്വപ്നം ഞാനും കണ്ടിരുന്നു . ആ കണ്ട കൊട്ടാരം അത് യഥാര്‍ത്ഥ്യം ആണ്. നിങ്ങള്‍ മുസ്ലിം എന്ന നിലക്ക് എന്നേക്കാള്‍ മികച്ചവര്‍ ആണ് എന്ന് കരുതുന്നു. എന്നാല്‍ അള്ളാഹു തന്നെ സത്യം അവരിലൂടെ ഞങ്ങള്‍ക്ക് വളരെ അധികം നന്മകള്‍ ലഭിച്ചു ഞങ്ങള്‍ എല്ലാവരും അവരിലൂടെ ഇസ്ലാം പുല്കുകയും ചെയ്തു. ഞാന്‍ രസുല്‍(സ) തങ്ങളെ സ്വപ്നം കാണുകയും ചെയ്തു അവിടുന്ന് എന്നോട് പറഞ്ഞു : ഈ കൊട്ടാരം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഉള്ളതാണ്. നിങ്ങള്‍ ആ അലവി സ്ത്രീക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ക്കു പകരമായിട്ടാണ് ഇത് . നിങ്ങള്‍ സ്വര്‍ഗ്ഗ അവകാശികളില്‍ പെട്ടതാണ് അള്ളാഹു നിങ്ങളെ വിശ്വാസികള്‍ ആക്കി ഇരിക്കുന്നു.

സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,

ആദ്യമായി ഇസ്ലാമിന്റെ ആധികാരിക പ്രമാണമായ സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,
ഇതില്‍ നിന്ന് നബി (സ) യുടെ സഹാബത് അവിടുത്തെ തിരുകേശത്തിനും അവയിട്ട വെള്ളത്തിനും, വസ്ത്രത്തിനും അവ മുക്കിയ വെള്ളത്തിനും മറ്റും നല്‍കിയ ആദരവും അതൊക്കെ ഉപയോഗിച്ച് പുണ്ണ്യം , ബറകത്തു നേടിയെടുക്കാന്‍ കാണിച്ച ആവേശവും ബോദ്യപ്പെടും... അത് കഴിഞ്ഞു വിചാരണ....

1- ഉസ്‌മാനുബ്‌നു അബ്ദുല്ലാഹ് പറയുന്നു : എന്റെ കുടും‌ബം ഒരു പാത്രം വെള്ളവുമായി നബിയുടെ (സ) ഭാര്യയായിരുന്ന ഉമ്മു സലമയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. മഹതിയുടെ അടുക്കല്‍ നബിയുടെ (സ) മുടി സൂക്ഷിച്ച വെള്ളിയാലുള്ള പാത്രം ഉണ്ട്. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റൊ ബാധിച്ചാല്‍ ജനങ്ങള്‍ മഹതിയിലേക്ക് ആളയക്കാറുണ്ട്. (സ്വഹീഹുല്‍ ബുഖാരി ഹദീസ് നമ്പര്‍: 5761)
2- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു وفي "صحيح مسلم " عن أسماء بنت أبي بكر قالت : ( هذه جبة رسول الله صلى الله عليه وسلم ، فأخرجت جبة طيالسة كسروانية لها لبنة ديباج . وفرجاها مكفوفان [ ص: 135 ] بالديباج ، فقالت : هذه كانت عند عائشة حتى قبضت ، فلما قبضت قبضتها ، وكان النبي صلى الله عليه وسلم يلبسها ، فنحن نغسلها للمرضى يستشفى بها
"ഒരു വസ്ത്രം കാണിച്ചുകൊണ്ട് അബൂബകര്‍ സിദ്ധീഖ് (റ) ന്റെ മകള്‍ അസ്മ ബീവി പറയുന്നു ഇത് നബി തിരുമേനി (സ) ധരിച്ചിരുന്ന ജുബ്ബയായിരുന്നു അവിടുത്തെ വഫാതിനു ശേഷം ഇത് ആയിഷ ബീവി സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണശേഷം എനിക്ക് ലഭിക്കുകയും ചെയ്തു, ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഞങ്ങള്‍ ഈ ജുബ്ബ കഴുകി ആവെള്ളം രോഗികളുടെ രോഗ ശമനത്തിനായി നല്‍കാറുണ്ട്" (മുസ്ലിം14/43)

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു "സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം
കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു" (ശറഹ് മുസ്ലിം14/44)
3- തെളിവ് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു " أن رسول الله - صلى الله عليه وسلم - أمر الحلاق فحلق رأسه ، ودفع إلى أبي طلحة الشق الأيمن ، ثم حلق الشق الآخر فأمره أن يقسمه بين الناس " .
ഹജ്ജു കഴിഞ്ഞു നബി(സ) തങ്ങള്‍ തന്റെ തലമുടി വടിച്ചു സഹാബി അബൂ തല്‍ഹാ(റ) നെ വിളിച്ചു വലതുഭാകതെ മുടി അദ്ദേഹത്തിന് നല്‍കുകയും ഇടതുഭാഗത്തെ മുടി നല്‍കി ജനങ്ങള്‍ക് വീതിച്ചു നല്‍കാനും കല്‍പ്പിച്ചു (ബുഖാരി

ഷെയ്ഖ്‌ ഖസ്രജിക്ക് എവിടുന്നാ നബി തങ്ങളുടെ മുടി എന്ന് ചോദിക്കുന്നവരോട് നബി തങ്ങള്‍ ജനങ്ങള്‍ക് നല്‍കിയത് ഖസ്രരജ് ഗോത്രം പരമ്പരാഗതമായി കയ്മാറി വന്നത്... എന്ത് പറയുന്നു?

4- തെളിവ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്. നബി തിരുമേനി (സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല, ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത്. സഹീഹ് മുസ്ലിം.
എനി ചോദിക്കട്ടെ.. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു
والسابقون الاولون من المهاجرين والانصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه തൌബ 100
മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന സഹാബിമാരായ മുന്‍ഗാമികളും അവരെ (അന്ത്യനാള്‍ വരെ) പിന്തുടരുന്നവരും അള്ളാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൊട്ടു സംത്രപ്താരായിരിക്കുന്നു ..(തൌബ 100)
നബി തങ്ങള്‍ പറഞ്ഞു :-
لا تسبوا أصحابي لا تسبوا أصحابي فوالذي نفسي بيده لو أن أحدكم أنفق مثل أحد ذهبا ما أدرك مد أحدهم ولا نصيفه "നിങ്ങള്‍ എന്റെ സഹാബതിനെ ചീത്തപരയരുത് ഉഹ്ദ് മലയോളം വരുന്ന സോര്‍ണം നിങ്ങള്‍ ചിലവഴി ചാലും അവര്‍ ഒരു പിടി ചിവഴിച്ചതിന് തുല്യമാവില്ല"
നബി തങ്ങള്‍ പറഞ്ഞു " أصحابي كالنجوم بأيهم اقتديتم اهتديتم"
എന്‍റെ സഹാബിമാര്‍ നക്ഷത്ര തുല്യരാണ് അവരില്‍ ആരെ നിങ്ങള്‍ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗ സിദ്ധരാണ്
ഞങ്ങള്‍ തിരു കേശം കൊണ്ടും മറ്റും പുണ്ണ്യം ലഭിക്കാന്‍ മത്സരിച്ച സഹാബതിനെ പിന്തുടരുന്നു അതിനു പരിശുദ്ധ ഖുര്‍ആനും നബി തങ്ങളും പൂര്‍ണ പിന്തുണയും നല്‍കുന്നു...
തല്‍കാലം താങ്കള്‍ക്കും മറ്റു പുത്തന്‍ വാദികള്‍ക്കും രണ്ടില്‍ ഒരു വഴി തിരഞ്ഞെടുക്കാം ഒന്നുകില്‍ മുത്ത്‌ നബി(സ) തങ്ങള്‍കും അവിടുത്തെ തിരുശേഷിപ്പുകള്‍ക്കും ഉള്ള പുണ്ണ്യവും മഹത്വവും ഒക്കെ അംഗീകരിച്ചു ഇസ്‌ലാമില്‍ തുടരുക, അല്ലങ്കില്‍ മറ്റൊരു മതം ഉണ്ടാക്കുക പക്ഷെ ആ മതത്തിനു മേലില്‍ ഖുറാനും തിരു സുന്നത്തും തെളിവ് പറഞ്ഞു പോകരുത്....


എനി നിങ്ങളുടെ പ്രധാന മുടന്തന്‍ ന്യായങ്ങള്‍ 1 :-
സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.
ഇങ്ങനെയൊക്കെ ചെയ്ത പ്രവാചകന്‍,
തന്റെ തിരു ശേഷിപ്പുകള്‍ സഹാബതിനു നല്‍കി അവ വെള്ളതിലിട്ടും മറ്റും പുണ്യം കരസ്ഥമാക്കാന്‍ അനുവതിച്ച നടപടി തെറ്റാണോ???
എന്തു കൊണ്ട് നബി അത് തടഞ്ഞില്ല??? ഇതിനൊക്കെ സഹാബതിനു വഴിവെച്ചു കൊടുത്തത് നബിയല്ലേ??? എവിടെ പുത്തന്‍ വാദികള്‍? എവിടെ മുജാഹിദ്, ജമാഅത് പുരോഹിതന്‍മാരും അണികളും....

നിങ്ങള്‍ കൊടുക്കുന്ന പ്രാധാന്യമല്ല ഇസ്ലാമിന് വേണ്ടത്....

ഇസ്‌ലാമും അത് നബി തങ്ങളില്‍ നിന്ന് പഠിച്ച സഹാബതും കാണിച്ച മാത്രകകളും പ്രാധാന്യവും അംഗീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഇസ്‌ലാമില്‍ തുടരാം അല്ലങ്കില്‍ വേറെ പണിനോക്കിപോകാം...


മുടന്തന്‍ ന്യായങ്ങള്‍ 2 :-
മുഹമ്മദു നബി (സ ) യുടെ കാലശേഷം ഉമര്‍ (റ) ഖലീഫ ആയിരുന്നപ്പോള്‍
ഒരു മരം മുറിച്ചു മാറ്റിയിരുന്നു,ആ മരത്തിന്‍റെ കീഴില്‍ ഇരുന്നു നബി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു,അത് മൂലം ആ മരത്തിനരികെ എത്തുമ്പോള്‍ വിശ്വാസികളില്‍ ചില മാറ്റങ്ങള്‍ പ്രകടമായിരുന്നു,
ഇത് കാണാനിടയായ ഉമര്‍ (റ)വിശ്വാസികള്‍ വിഗ്രഹാരാധന ,ബഹുദൈവാരാരധാന എന്നിവയിലേക്ക് തിരിയും എന്ന് കരുതിയിട്ടാണ് അത് മുറിച്ചു മാറ്റിയത്.
ശരിയായ പ്രഭോധനവുമായിട്ടാണ് കാന്തപുരം മുസലിയാര്‍ ഇറങ്ങിയിട്ടുള്ളത് എങ്കില്‍ ആ തിരുകേശം നശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവണം.
സത്യത്തിനു വേണ്ടി ശബ്ദിക്കുന്ന ഉമര്‍ (റ) എന്ത് കൊണ്ട് തിരുകേശം കൊണ്ട്, അവയിട്ട വെള്ളം കൊണ്ട്, വസ്ത്രം കൊണ്ട് പുണ്ണ്യം കരസ്ഥമാക്കാന്‍ ശ്രമിച്ച സഹാബ്തിനെ തടഞ്ഞില്ല.... ഇതിനൊക്കെ വഴിവെച്ചു തന്റെ ശേഷിപ്പ് വിതരണം ചെയ്യുന്ന നബി(സ) തങ്ങളെ ഉമര്‍(റ) ചോദ്യം ചെയ്തില്ല.....
ഇസ്ലാമില്‍ ഇത്തരം അന്തവിശ്വാസം , അനാചാരം ഉള്ളത് കൊണ്ട് തവ്ഹീദിന്റെ, കണ്ട കൊടാലികളായ മുജാഹിദ്, ജമാഅത് പുരോഹിതന്മാരും അനുയായികളും എനി എന്ത് ചെയ്യാനാ പരിപാടി???
വേഗം വേറെ ഒരു 'ദീനെ ഇലാഹി' ഉണ്ടാക്കിക്കോ..... അതിനു വേറെ ഒരു ഖുര്‍ആനും, വേറെ ഒരു പ്രവാചകന്‍... നിങ്ങളൊക്കെ ആ പ്രവാചകന്റെ അനുയായികളും... സഭാഷ്.. ഇത് എല്ലാ ചലപി സെന്റെറുകളിലെക്കും , ഇഫ്സാദി സെന്റെറുകളിലെക്കും ഹിറാ മടയിലെക്കും ഫോര്‍വെട് ചെയ്യുക....
മുടന്തന്‍ ന്യായങ്ങള്‍ 3 :-
എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?


നബി തങ്ങളുടെ എല്ലാ ശേഷിപ്പും ഉറങ്ങുന്ന, നബി തങ്ങള്‍ തന്നെ ഉറങ്ങുന്ന മക്കയിലും മദീനയിലും തിരുകെശത്തിനു പ്രത്യക കേന്ദ്രം തുടങ്ങേണ്ട
ആവിശ്യമെന്താ??? പുണ്ണ്യം നേടാന്‍ നബി തങ്ങള്‍ തന്നെയുണ്ടല്ലോ!!!!


കണ്ടിട്ടില്ലേ...ഇപ്പോയുള്ള നബിദിനാഘോഷം എന്ന അനാചാരം കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ് യദാര്‍ത്ഥ മുസ്ലീംകള്‍ ....

ശരിക്കും കപട വിശാസികള്‍ യദാര്‍ത്ഥ മുസ്ലികളെ കൊണ്ട് പൊറുതി മുട്ടാനിരിക്കുന്നെ ഉള്ളൂ, പള്ളി വരട്ടെ...

എനി കാന്തപുരം സാമ്പത്തികമായി ചൂഷണംചെയ്യുന്നു എന്ന ആരോപണം

തന്‍റെയൊന്നും തറവാട് സ്വത്തോ നക്കാപ്പിച്ചയോ ഞങ്ങള്‍ക്ക് വേണ്ടാ... ഈ പ്രസ്ഥാനത്തെ ഇല്ലഴ്മയില്‍ നിന്ന് ഈ കാണുന്ന വളര്‍ച്ചയിലേക്ക് വളര്‍ത്തിയത്‌ ഞങ്ങളാ.. സുന്നീ സമൂഹം.. ഞങ്ങളുടെ തന്നെ നിത്യേന കിട്ടുന്ന വേതനത്തില്‍ നിന്ന് മാറ്റിവെച്ചു ഞങ്ങള്‍ മുത്ത്‌ നബിക്കുവേണ്ടി കോഴിക്കോട് പള്ളി പണിയും, കാന്തപുരത്തിന്റെ കൈകള്‍ക് തുടര്‍ന്നും ശക്തി പകരും... ഇന്‍ഷാ ആല്ലാഹ്.. താനൊക്കെ ഖുര്‍ആന്‍ പറഞ്ഞത് പോലെ موتوا بغيظكم പോയ്‌ അസൂയ മൂത്ത് തൂങ്ങി ചത്തോളൂ....
പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ...!!!
മുട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, 

----------------------------------------------

നാല് മീറ്റര്‍ നീളത്തിലുള്ള ഓയില്‍ മുണ്ട് തലയില്‍ ചുറ്റി,
കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില്‍
മോല്യാര്‍ കുട്ടികള്‍ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്‍...!
ഇന്ത്യന്‍ മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിചെങ്കില്‍...
മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില്‍ ഒരു കോടി രൂപ ചിലവില്‍
ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും
കയറെടുത് (കാള പെറ്റെന്നു)ചാടി പുറപ്പെട്ട
ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും,
അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്‍ക്കാന്‍ സോഭാഗ്യം ഇല്ലാതെ പോയ
ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്‍ത്തി
വളര്‍ത്തി വലുതാക്കി വീടും, ജോലിയും,നല്‍കി കുടുംബവുമാക്കി മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ...
ജീവിതത്തിലേക്ക് ..ഉയര്‍ത്തി കൊണ്ട് വരാന്‍ പ്രയത്നിക്കുമ്പോള്‍
കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ വെള്ളമടിച്ചും അല്ലാതെയും തിണ്ണയില്‍ കിടന്നുരങ്ങുന്നവരെ കുറിച്ച ആലോചിക്കാന്‍
എവിടെ കാന്തപുരം എന്നാ പണ്ഡിതന് സമയം..???
നി അതല്ല പള്ളിക്കും മറ്റുമായി കോടികള്‍ മുടക്കുന്നതിനാണ് പരാതി എങ്കില്‍ ഒന്ന് കേള്‍ക്കുക....
എഴായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മര്‍കസ് എന്നാ ഒരു സ്ഥാപനത്തിന് തന്നെ
മാസത്തില്‍ ഒരു കോടി രൂപയിലടികം ചെലവ് വരുമ്പോള്‍
അതിന്റെ മുപ്പത് ശതമാനം ലഭിക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലെ
മര്‍കസ് കൊമേര്‍സ്യല്‍ കോംപ്ലക്സ്‌ എന്നാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ
അന്നും തരിശായ ചതുപ്പ് നിലത്തില്‍ കാന്തപുരം കോടികള്‍ വിതറി കോണ്‍ക്രീറ്റ് സൌധം ഉണ്ടാക്കി
ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊട്ടും കുരവയുമായി നടന്ന
ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
പത്തു വര്ഷം മുമ്പ് കോഴിക്കൊടിന്റെയും വയനാടിന്റെയും മലയോരങ്ങളില്‍
പട്ടിണിയും പരിവട്ടവുമായി കൂരകളില്‍ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട മുസ്ലിം കുടുംബങ്ങളെ
കനേഡിയന്‍ ഡോളറിന്റെ ബലത്തില്‍ മതം മാറ്റാന്‍
ക്രിസ്തിയന്‍ മിഷനറിമാര്‍ നടത്തിയ ഗൂഡ ലക്‌ഷ്യം മനസ്സിലാക്കിയ കാന്തപുരം,
സമൂഹത്തിലെ ധര്മിഷ്ടരായ സമ്പന്നരുടെ നിര്‍ലോഭമായ സഹായത്തിലൂടെ
സമുഥാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീടും, പള്ളിയും,സ്കൂളും , മദ്രസയും, നിര്‍മിച്
കുടുംബ നാഥന്മാര്‍ക്ക് ജോലിയും നല്‍കി അവര്‍ക്ക് അഭയം നല്‍കിയപ്പോള്‍...
നിങ്ങളുടെ ഭാഷയില്‍ "പ്രസാദം" വാങ്ങാനും ആണ്ടിനും നേര്ച്ചക്കും ക്യൂ നില്‍ക്കാനും ,

തക്ബീര്‍ ചെല്ലാനും ആളുണ്ടാവണം

എന്ന സങ്കുചിത ചിന്ത അല്ലായിരുന്നു ആ പണ്ഡിതന് ഉണ്ടായിരുന്നത്.
അന്നും സമ്പന്നരെ കബളിപ്പിച് കാന്തപുരം കോടികള്‍ സമ്പാദിക്കുന്നു എന്ന് പാടി നടന്ന

ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

മറ്റൊന്ന് കാന്തപുരം സമൂഹ മദ്ധ്യേ ഇറങ്ങിതിരിക്കുന്നതിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ

പ്രസ്ഥാനങ്ങളും,മാസികകളും, സ്ഥാപനങ്ങളുമായി ഇറങ്ങി തിരിച്ച രണ്ടു കൂട്ടര്‍

ഇന്ന് റിവേര്സ് ഗിയരിലാണ് ഓടുന്നത് എന്ന കാര്യമാണ് .

കാരണം കാന്തപുരതിനെതിരെ എന്നും ഇല്ലാത്ത കോടികളുടെ കോഴ കഥകള്‍

നാട്ടില്‍ പാട്ടാക്കലായിരുന്നു ഇവരുടെ പ്രധാന ഹോബി.

ഒരു ടീം (ടീം തൌഹീദ്) സകല മുസല്മാന്മാരെയും കുരാഫിയും, കാഫിരുമാക്കി നടന്നു

അവസാനം മനുഷ്യന്റെയും ജിന്നിന്റെയും പേരില്‍ തമ്മില്‍ തെറ്റി

മിണ്ടാപ്രാണികളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറു ഗ്രൂപ്കാരെ തെറി അഭിഷേകം നടത്തി

(ഇപ്പോള്‍ ഏതു ഗ്രൂപിന്റെ തൌഹീദ് ആണ് സ്വര്‍ഗത്തില്‍ കടക്കുക എന്ന് നറുക്ക് ഇടേണ്ടി വരുന്ന അവസ്ഥ )

സമുദായത്തെ സേവിക്കുന്നവര്‍ !!

സെക്കന്റ്‌ ടീം (ടീം ഹുകൂമത്) സമുദായ സംഘടന ആണോ എന്ന് ചോദിച്ചാല്‍ മറുപടി അല്ല-അതെ.. .
ഇനി രാഷ്ട്രീയ സംഘടന ആണോ എന്നാണ് ചോദ്യമെങ്കില്‍ അതെ-അല്ല.

വോട്ടു ചെയ്യാമോ ? വോട്ടു പിടിക്കാമോ ? കള്ള വോട്ട് ആവാമോ ?

എന്നൊക്കെ ആണ് ചോദ്യമെങ്കില്‍ നേരത്തെ കടുത്ത ഹറാം..രണ്ടായിരത്തി പത്ത് മുതല്‍ കടുത്ത ഹലാല്‍..!!

മയിലമ്മയും പ്ലാച്ചിമടയും ചെങ്ങരയും കിനലൂരുമൊക്കെ ആയി അങ്ങിനെ സമുദായ സേവനം!! നടത്തി നീങ്ങുന്നു .

ഇവരൊക്കെ ഗ്രൂപ്പ് കളിക്കും, സമ്മേളനത്തിന് പകരം സമ്മേളനത്തിനും,തിരഞ്ഞെടുപ്പിനും കോടികള്‍ തുലക്കുന്നതില്‍

ഒരു സമുദായസഹോദരങ്ങള്‍ക്കും പരിഭവമോ പരാതിയോ ഇല്ല .

കാന്തപുരം ഒരു വിദേശ കാറില്‍ കയറിപ്പോയാല്‍ അത് ശരീഅത് വിരുദ്ധം!! ഇതൊക്കെ പറഞ്ഞു നടന്ന

ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
ഇനി ഷഹ്രെ മുബാറക് ഗ്രാന്റ് മോസ്കിലെക്ക് പോവാം .....

ലോക ഇസ്ലാമിക ഭൂപടത്തില്‍ വര്‍ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക്

ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ

ഏക പണ്ഡിതന്‍ ഇന്ന് കേരളത്തില്‍ കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .

ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാതങ്ങള്‍ അകലെയാണ്

കാന്തപുരത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും .

അവര്‍ സ്വപ്നം കാണുമ്പോള്‍ കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ്‌ വ്യത്യാസം
.ഇവിടെയാണ് നാപ്പത് കോടിയില്‍ ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .

കുത്തബ് മീനാരും, ചാര്‍മിനാറും,റെഡ് ഫോര്‍ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല .
മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള്‍ നടത്തിയ

തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.

നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില്‍ നിന്ന് പാഠം ഉള്‍ കൊള്ളേണ്ടതുണ്ട് .

അത് കൊണ്ട് തന്നെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം

വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ
സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .

കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല ….

ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്.
ലോക മുസ്ലിം സമൂഹം ഇന്ത്യന്‍ മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ

മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...

അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും.

അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം

തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .

തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍

കേശം കയ്മാറിയവര്‍ സിലസിലയില്‍ കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത്

കാണാതെ പോയത് സ്വാഭാവികം! മാത്രം .

അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില്‍ എത്തി എന്നതിന്റെ

കിറു കിറുത്യമായ രേഘകള്‍ പോലും അവര്‍ കയ്മാറി.

അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..

പിന്നെ എന്തിനു ഈ പരിഭവങ്ങള്‍ ?
നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍

സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം,
തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്.
പദ പ്രയോഗത്തില്‍ അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന്‍ എന്നൊക്കെ എഴുതുമ്പോഴും

കാന്തപുരം എന്ന പണ്ഡിതന്‍ പുഞ്ചിരിക്കുകയാണ് .

കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില്‍ എന്ധെല്ലാം കണ്ടു കേട്ടു....

കനല്‍ പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ പരിഹാസവും കബന്ധങ്ങളും

അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയായിരുന്നു .

കല്ലെറിഞ്ഞവര്‍ പോലും പൂമാല ചാര്‍ത്താന്‍ തയ്യാറായത്

ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്‍ഥതയും തോട്ടരിഞ്ഞത് കൊണ്ടാന്‍..

2011, മാർച്ച് 22, ചൊവ്വാഴ്ച


രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു



പ്രവാചക തിരുകേശം ഇനി ഗ്രാന്റ് മോസ്‌കില്‍

കോഴിക്കോട് ‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.

കാന്തപുരം വിരോധം. അതിനുവേണ്ടി മാത്രം ഒരു സംഘടന



ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് കേട്ടിട്ടുണ്ട്, കാതു കുത്തുന്നിടത്തു നിന്ന് ഇറച്ചിയെടുക്കുക എന്നും കേട്ടിട്ടുണ്ട്, ഉമിനീര്‍ കുടിച്ച് വയര്‍ നിറയ്ക്കുക ഒരു ചൊല്ല്, മകന്‍ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീരു കാണുക എന്നത് മറ്റൊരു ചൊല്ല്. ഈ ചൊല്ലുകളൊന്നും വസ്തുതകളല്ല; സാധാരണ ജനങ്ങളുടെ അല്‍പ്പത്തത്തെ സൂചിപ്പിക്കാനുള്ള ഭാഷാശൈലികള്‍ മാത്രമാണ്. എന്നാല്‍, ഇമ്മാതിരി ചൊല്ലുകളൊക്കെ സ്വന്തം ജീവിതം കൊണ്ട് സാര്‍ഥകമാക്കണമെന്ന് ഒരു കൂട്ടര്‍ ശഠിച്ചാല്‍ സഹതപിക്കുകയല്ലാതെന്തു ചെയ്യും? ഈ ചേളാരി സമസ്തക്കാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്.ഈ സമസ്തക്ക് ഒറ്റ അജന്‍ഡയേയുള്ളൂ: കാന്തപുരം വിരോധം. അതിനുവേണ്ടി മാത്രം ഒരു സംഘടന! പണ്ടാരോ പറഞ്ഞതു പോലെ; ചോറ് കൊണ്ടുവന്നുവെച്ചപ്പോള്‍ അതു ചക്കകൊണ്ട്, ചാറും ചക്ക, ഉപ്പേരിയും ചമ്മന്തിയും ചക്ക, ഇനി മോര് കാച്ചിയത് ചോദിക്കാമെന്നു വെച്ചാല്‍ അതും ചക്ക! സമ്മേളനമോ വാര്‍ഷികമോ ജൂബിലിയോ ക്യാമ്പയിനോ എന്തു പരിപാടി വെച്ചാലും വിഷയം ഒന്ന്- കാന്തപുരം! ഇതെന്തൊരു ജന്മമാണപ്പാ? ഇപ്പോള്‍ 'ശഅ്റെ മുബാറകി'ന്റെ പേരില്‍ വെറുതെ ഒരു വിവാദം. ദേ, അപ്പോഴേക്കും ചാടി വീണിരിക്കുന്നു ഈ സമസ്ത. തൊട്ടവരൊക്കെ പെട്ടു, പെട്ടവരൊക്കെ തടിയൂരാന്‍ പാടുപെടുകയാണ്. അതിനിടയ്ക്കാണ് ഇക്കൂട്ടരുടെ വിഡ്ഢിവേഷം. വീടിനു തീപിടിച്ചെന്നു കേട്ടതേയുള്ളൂ; നേരോ നുണയോ എന്നൊന്നും നോക്കാതെ വാഴ വെട്ടാനിറങ്ങിയ ദുഷ്ടലാക്ക്, കാള പെറ്റെന്നു കേട്ടപ്പൊഴേക്കും കയറെടുക്കുന്ന വിവരമില്ലായ്മ. ജീവിതത്തില്‍ ചിലപ്പോഴെങ്കിലും വിഡ്ഢിവേഷം കെട്ടേണ്ട ദുര്‍ഗതി ആര്‍ക്കും വരാം. പക്ഷെ, ഒരു ജനത വിഡ്ഢിവേഷം യൂനിഫോമാക്കി മാറ്റിയാല്‍ എന്തു ചെയ്യും? ദയവായി ഈ സമസ്തയെ ഓര്‍ത്ത് ലജ്ജിക്കുക.മര്‍കസില്‍ 'ശഅ്റെ മുബാറക്' വന്നുചേര്‍ന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ അപ്പുറത്ത് വയറിളക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. രണ്ടാമതൊന്നുകൂടി വന്നതോടെ ഇവര്‍ നാട് വെടക്കാക്കി. റസൂല്‍(സ)യുടെ തിരുശേഷിപ്പുകള്‍ പവിത്രങ്ങളാണ്. അവയെ നിരാകരിക്കാനോ നിഷേധിക്കാനോ പാടില്ല. മതവൃത്തത്തില്‍ നിന്ന് പുറത്തു പോകാന്‍ കൂടി അതു കാരണമാകും. ഉല്‍പതിഷ്ണുത്വം മൂത്ത് ഒരു ഭൌതികവാദി നബി(സ)യുടെ തിരുശേഷിപ്പുകള്‍ക്കെതിരെ മലിനമായ ഭാഷയില്‍ വിമര്‍ശമെഴുതിയപ്പോള്‍ ചേളാരി സമസ്തക്കാര്‍ക്ക് ഒരു കുളിരും തോന്നിയില്ല! സുന്നി പ്രസ്ഥാനം ഉയര്‍ത്തിയ പ്രതിഷേധ കൊടുങ്കാറ്റില്‍ ലേഖകനും അതു പുറത്തുവിട്ട എന്‍ ഡി എഫും കുടുങ്ങി. ഗത്യന്തരമില്ലാതായപ്പോള്‍ വിഷയം മര്‍കസിലെ 'ശഅ്റെ മുബാറക്' മാത്രമായി ചുരുക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരായി. അപ്പോഴാണ് എലിയെപ്പോലിരുന്ന പാവം സമസ്തക്ക് കൊമ്പും ചെവിയും മുളച്ചത്. ഈ തുരുമ്പിച്ച സമസ്തയെ ആക്രിക്കടയില്‍ കൊണ്ടുപോയി തൂക്കണം.വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഉണ്ടുകൊണ്ടിരുന്ന ബഹാഉദ്ദീന്‍ കൂരിയാടിന് ഒരുള്‍വിളി. കോഴിക്കോട്ടെ ഒരു ചടങ്ങില്‍ ഇയാള്‍ ശെയ്ഖ് ഖസ്റജിയെയും അദ്ദേഹം മര്‍കസിനു കൈമാറിയ തിരുകേശത്തെയും വിമര്‍ശിച്ചു. 2009-ല്‍ അബൂദബിയില്‍ ശെയ്ഖ് ഖസ്റജി ധാരാളം മുടികള്‍ പ്രദര്‍ശിപ്പിച്ചെന്നും ഇഷ്ടക്കാര്‍ക്കിടയില്‍ ആയിരക്കണക്കിനു വിതരണം ചെയ്തുവെന്നുമായിരുന്നു പ്രസംഗം. ഇയാള്‍ പറഞ്ഞത് നേരാണെങ്കില്‍ അത് ഗൌരവതരമായ വെളിപ്പെടുത്തലാണല്ലോ. ആ പഴയ കാല സുഹൃത്തിനെ ഫോണില്‍ വിളിച്ചു പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഇങ്ങനെ:അബൂദബിയിലെ 'ശഅ്റെ മുബാറക്' സംഭവത്തിനു താങ്കള്‍ സാക്ഷിയായിരുന്നോ എന്നായിരുന്നു എന്റെ ചോദ്യം. ഇല്ലെന്നു മറുപടി. പിന്നെ ഈ അറിവ് എവിടുന്നു കിട്ടി എന്നായി ഞാന്‍. സംഭവത്തിനു സാക്ഷിയായ ഒരാള്‍ പറഞ്ഞതാണെന്നു മി. ബഹാഉദ്ദീന്റെ മറുപടി. അതാരാണെന്നു ചോദിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ അങ്കലാപ്പ്, ആളെ ഓര്‍ക്കുന്നില്ലത്രെ! ഊര്‍ജിതമായി അന്വേഷിക്കുന്നുണ്െടന്നും തെളിവ് കിട്ടിയാല്‍ താങ്കളെ അറിയിക്കാമെന്നും അയാള്‍ പറഞ്ഞു. ഇവ്വിഷയത്തില്‍ ലേഖനമെഴുതിയതു കൊണ്ടാകാം, നിരവധി പേര്‍ താങ്കളുടെ പ്രസംഗത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വിളിക്കുന്നുണ്െടന്നും മതിയായ തെളിവ് താങ്കള്‍ തരണമെന്നും പറഞ്ഞപ്പോള്‍, തിരക്കിലാണെന്നും സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മറുപടി കിട്ടി.എപ്പോള്‍ തെളിവ് തരാനാകുമെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തു നിസ്സഹായത വ്യക്തം. 'അധികം വൈകാതെ' എന്ന ചതഞ്ഞ ഒരു മറുപടി. സമയക്ളിപ്തത തന്നുകൂടെ എന്നു ചോദിച്ചപ്പോള്‍ ഗതിമുട്ടി 'നാല് ദിവസത്തിനകം' എന്നു മറുപടി കിട്ടി. ഫെബ്രുവരി 28-നായിരുന്നു ഈ ഫോണ്‍ സംഭാഷണം. മാര്‍ച്ച് മൂന്നിനു വീണ്ടും വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ നിസ്സഹായതയുടെ സ്വരം. ഒരു തെളിവും കിട്ടിയിട്ടില്ലത്രെ! തെളിവില്ലാത്ത കാര്യം താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരാള്‍ പറയാമോ എന്നു ചോദിച്ചപ്പോള്‍ 'തെളിവ് താങ്കള്‍ക്കും കണ്െടത്താമല്ലോ' എന്ന വിചിത്രമായ മറുപടി. താങ്കള്‍ പ്രസംഗിച്ചതിനു ഞാനാണോ തെളിവുണ്ടാക്കേണ്ടത് എന്നു ചോദിച്ചതോടെ ഡോ. ബഹാഉദ്ദീന്‍ കൂരിയാട് ഫൈസി നദ്വി എം.എ അലിഗര്‍ ശരിക്കും മുട്ടി. പിന്നെക്കേള്‍ക്കുന്നത് ഒരു പരിഭവമാണ്. 'ഞാന്‍ പറയാത്ത കാര്യങ്ങളാണ് താങ്കളുടെ ആളുകള്‍ പറഞ്ഞു നടക്കുന്നത്, ആയിരക്കണക്കിനു വിതരണം ചെയ്തു എന്നു ഞാന്‍ പ്രസംഗിച്ചിട്ടില്ല! എന്‍ ഡി എഫ് പത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അയാള്‍ അതു കണ്ടിട്ടില്ലത്രെ. ജമാഅത്ത് പത്രമാണു കണ്ടതെന്നും അതാണ് ശരിയെന്നും വിശദീകരണം. എന്‍ ഡി എഫ് പത്രത്തില്‍ വന്നത് തിരുത്തുമോ എന്നു ചോദിച്ചപ്പോള്‍ മറുപടിയില്ല. പിന്നെ ലൈനുമില്ല! തീര്‍ന്നു.ഇങ്ങനെ വിടുവായത്തം പറഞ്ഞു കുടുങ്ങിമുങ്ങിയ മാന്യദേഹം വെറുമൊരു ബഹാഉദ്ദീനല്ല. ഫൈസി നദ്വി എം എ അലീഗറാണ്. ഇങ്ങേത്തലക്കല്‍ ഒരു 'ഡോക്ടറേറ്റും' ഉണ്ട്. വിശേഷം ഇവിടെയും തീര്‍ന്നില്ല. ഇയാളൊരു വൈസ് ചാന്‍സലറാണ്. അതായത് നിരവധി കോളജുകളെയും ഫാക്കല്‍റ്റികളെയും പ്രിന്‍സിപ്പല്‍മാരെയും നിയന്ത്രിക്കുന്ന അധികാര കേന്ദ്രം. ഇവരുടെ സംഘടനയില്‍ മുശാവറ മുതല്‍ താഴോട്ടും മേലോട്ടും പല പദവികള്‍ വഹിക്കുന്നയാള്‍. ഇവ്വിധം ആദരവാക്കപ്പെട്ട ഒരു മാന്യദേഹത്തിന്റെ കാര്യം ഇതാണെങ്കില്‍ ഇക്കൂട്ടത്തില്‍ ബാക്കിയുള്ളതിന്റെ കഥയെന്തായിരിക്കും? പടച്ച തമ്പുരാനേ, ഈ സമുദായത്തെ കാത്തുകൊള്ളേണമേ!ഒരു മൈക്കും മുമ്പില്‍ നാലാളെയും കിട്ടിയാല്‍ എന്തസംബന്ധവും വിളിച്ചുപറയാന്‍ മാത്രം അല്‍പ്പനാകുകയോ ഒരു വൈസ് ചാന്‍സലര്‍? എങ്കില്‍ ഇയാളെ അമ്പലക്കടവ് ഫൈസിയെ കൊണ്ടുതന്നെ ചികിത്സിപ്പിക്കണം. അബൂദാബിയിലെ ശൈഖ് ഖസ്റജി കുടുംബത്തിന്റെ കൈവശമുള്ള തിരുകേശം ആധികാരികമാണെന്നതിനു സാക്ഷി ഈ ഫൈസിയാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ ഇവരുടെ സംഘടന പൈതൃക പ്രബോധന പ്രയാണം എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്ന ആദര്‍ശ മുഖാമുഖത്തില്‍ അന്ന് മര്‍കസില്‍ സൂക്ഷിച്ചിരുന്ന 'ശഅ്റെ മുബാറകി'നെക്കുറിച്ചു ചോദ്യം വന്നു. അമ്പലക്കടവ് നല്‍കിയ വിശദമായ മറുപടിയുടെ ചുരുക്കം ഇങ്ങനെ:റസൂല്‍(സ)യുടെ പുണ്യകേശം അപൂര്‍വമാണ്. ലോകത്ത് മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് തിരുകേശം സൂക്ഷിച്ചിരിക്കുന്നത്. അതിലൊന്ന് സുഡാന്‍ സര്‍ക്കാറിന്റെ സംരക്ഷണത്തിലാണുള്ളത്. വേറൊന്നുള്ളത് കാശ്മീരിലെ ഹസ്റത്ത് ബാല്‍ മസ്ജിദിലും. വെല്ലൂര്‍ ബാഖിയാത്തില്‍ തിരുകേശം സൂക്ഷിച്ചിട്ടുണ്ട്. ഇനിയുമൊന്നുള്ളത് അബൂദബിയിലെ ശൈഖ് ഖസ്റജി അല്‍ അന്‍സാരിയുടെ കുടുംബത്തിന്റെ കൈവശമാണ്.അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഈ തിരുകേശം എല്ലാ റബീഉല്‍ അവ്വല്‍ 12-നും റമസാന്‍ 26-നും പ്രദര്‍ശിപ്പിക്കാറുണ്ട്. കോടീശ്വരന്മാരായ ശൈഖ് കുടുംബമാണ് ഖസ്റജിയുടെത്. ധാരാളം പണമുണ്െടന്നു വെച്ച് കാന്തപുരത്തിന് അതു വിലകൊടുത്തു വാങ്ങാനാകില്ല. കാരണം ഈ ശൈഖുമാരില്‍ നിന്നു പിരിച്ചെടുത്ത ചെറിയ സംഖ്യ കൊണ്ടു മാത്രമാണ് കാന്തപുരം പണക്കാരനായത്. അത് കാന്തപുരത്തിനു കിട്ടുന്ന പ്രശ്നമില്ല. കഴിഞ്ഞ പട്ടിക്കാട് സമ്മേളനത്തിലും ഈ നേതാവ് ഖസ്റജി കുടുംബത്തിന്റെ കൈവശമുള്ള 'ശഅ്റെ മുബാറക്' അംഗീകരിക്കുന്നതായി പ്രസംഗിച്ചിട്ടുണ്ട്. ആദ്യം മര്‍കസിനു ലഭിച്ചതിനെക്കുറിച്ചാണ് ഇയാള്‍ക്ക് പരാതി. ഒരു കാരണവശാലും കാന്തപുരത്തിനു കിട്ടില്ല എന്ന് അമ്പലക്കടവിലെ നേതാവ് ആണയിട്ടു പറഞ്ഞ അതേ ശഅ്റെ മുബാറകാണ് സാക്ഷാല്‍ ഖസ്റജി തന്നെ മര്‍കസില്‍ കൊണ്ടുവന്നു ലക്ഷങ്ങളെ സാക്ഷി നിറുത്തി കാന്തപുരത്തെ ഏല്‍പ്പിച്ചത്. ഇനി നമ്മുടെ വൈസ് ചാന്‍സലര്‍ എന്തുചെയ്യും? അമ്പലക്കടവിലെ നേതാവിനെ തള്ളുമോ കൊള്ളുമോ? മനുഷ്യനായാല്‍ വൈസ് ചാന്‍സലറാകണമെന്നില്ല, ലേശം ഉളുപ്പുണ്ടായാല്‍ മതി. പറയിപ്പിക്കാന്‍...നബി(സ)യുടെ തിരുശേഷിപ്പുകള്‍ (ആസാറുകള്‍) പവിത്രങ്ങളും ആദരിക്കപ്പെടേണ്ടതുമാണ്. അവകൊണ്ട് ബറകത്തെടുക്കലും രോഗശമനം തേടലും ഇസ്ലാമികമാണ്. അഹ്ലുസ്സുന്ന:യുടെ ഈ നിലപാട് ഇസ്ലാമിക പ്രമാണങ്ങളെല്ലാം ശരിവെക്കുന്നുണ്ട്. ഇവ്വിഷയത്തില്‍ ബിദഅത്ത് പ്രസ്ഥാനങ്ങളുടെ നിലപാടറിയാന്‍ പുതിയ വിവാദങ്ങള്‍ അവസരമൊരുക്കി. ജമാഅത്തെ ഇസ്ലാമി ശൂറ രണ്ട് ദിവസമാണ് വിഷയം ചര്‍ച്ച ചെയ്തത്. മുതിര്‍ന്ന ഒരംഗം വിഷയം സമഗ്രമായി പഠിച്ചവതരിപ്പിച്ചു. ആസാറുന്നബിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധികാരികാമാണെന്നും എന്നാല്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന പുരോഗമന മുഖം വൃത്തികേടാകാതിരിക്കാന്‍ പ്രശ്നത്തില്‍ പരസ്യമായി ഇടപെടേണ്ടതില്ല എന്നുമായിരുന്നു തീരുമാനം. വഹാബി ഗ്രൂപ്പുകളിലും സമാനമായ ചര്‍ച്ചകള്‍ നടന്നതായിട്ടാണറിയുന്നത്. വിഷയത്തിന്റെ ആധികാരികത ചോദ്യം ചെയ്താല്‍ കുടുങ്ങുമെന്നായിരുന്നു ഇവരുടെയും വിലയിരുത്തല്‍. എന്നാല്‍, മര്‍കസിലെ 'ശഅ്റെ മുബാറകി'ന്റെ ആധികാരികത നിരന്തരമായി ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ ധാരണയുണ്ടായി. വിഷയദാരിദ്യ്രം കൊണ്ട് തൊണ്ടയടച്ചുപോയ വഹാബി ഗ്രൂപ്പുകളുടെ കണ്‍വെന്‍ഷനുകളുടെയും സെമിനാറുകളുടെയും ക്യാമ്പയിനുകളുടെയും തലവാചകം ഇപ്പോള്‍ ഇയ്യൊരു വിഷയം മാത്രമാണ്.hassanhudavi@gmail.com