സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മേയ് 25, ബുധനാഴ്‌ച


ചേളാരി കമ്പനിക്ക്‌ കാലിടറുന്നു
1 - അമ്പലക്കടവ് ഫൈസി പത്രസമ്മേളനത്തില്‍ പറഞ്ഞു മര്‍കസില്‍ 101 രൂപ മുതല്‍ 10001 രൂപയ്ക്കു വരെ തിരുകേശം മുക്കിയ വെള്ളം വിറ്റു എന്ന് ------ ഇത് തെളിയിക്കാന്‍ ഇന്നുവരെ അമ്പലകടവിനോ ചേളാരി കമ്പനിക്കോ കഴിഞ്ഞിട്ടില്ല ..!!!



2 - 25000 രൂപയ്ക്കു മുടിമുക്കിയ വെള്ളം ആണ് എന്ന് പറഞ്ഞു ഖാസിമി 2 കുപ്പി വിറ്റു -- ഈ തിരുകേശത്തിന്റെ സനദ് കാണിക്കാന്‍ ചേളാരി കുട്ടികളെ വെല്ലുവിളിച്ചു ഇന്ന് വരെ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല..!!





3 - ഖ്ശ്രജിയുടെ കത്ത് എന്ന് പറഞ്ഞു ഒരു കത്ത് കൊണ്ട് വന്നു പത്രകാര്‍ക്ക് കൊടുതകത്ത്‌ ഒന്ന് സ്റ്റേജില്‍ വായിച്ച കത്ത് ഒന്ന് --രണ്ടും ഒരു കത്ത് ആണ് എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചു ഇന്ന് വരെ ചേളാരി കമ്പനിക്ക് ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല ..!!!





4 - അമ്പലകടവ് ഫൈസി പേരോട് ഉസ്താദിനെ അബുദാബിയിലേക്ക് വരാന്‍ വെല്ലുവിളിച്ചു പേരോട് ഉസ്താദ്‌ വെല്ലുവിളി പരസ്യമായി സ്വീകരിച്ചു .25 തീയതി ഉസ്താദ്‌ അബുദാബിയില്‍ ഉണ്ടാകും എന്നും പറഞ്ഞു ഇന്ന് വരെ അമ്പലകടാവോ ചേളാരി കമ്പനിയോ അതിനു മറുപടി പറഞ്ഞില്ല ...!!!!!





5 - പുതിയ തിരു കേശം വരുന്നതിന്റെ മുന്‍പ് അമ്പലകടവ് പറഞ്ഞു ഖ്ശ്രജിയുടെ വീട്ടില്‍ തിരുകേശം ഉണ്ട് എന്നും അത് ലോകത്ത് അര്രിയപെട്ടതാണ് എന്നും രേക ഉണ്ടെന്നും പറഞ്ഞു പിന്നെ മര്‍കസില്‍ ആ തിരുകേശം വന്നപ്പോള്‍ അത് വ്യാജന്‍ ആണ് എന്ന് പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ് ...





6 - കൂരിയാട് മുസ്ലിയാര്‍ കുറേ അസാറുകളെ (തിര്ശേശിപുകളെ )പറ്റി സ്റ്റേജില്‍ പറഞ്ഞു അതിന്‍റെ സനദ് കാണിക്കാന്‍ പേരോട് ഉസ്താദ്‌ വെല്ലുവിളിച്ചു ഇന്നുവരെ ചേളാരി കമ്പനി വെല്ലുവിളി യെറ്റെടുതില്ല...!!!

പ്രവാചകകേശം ഡി എന്‍ എ പരിശോധന നടത്തണമെന്ന വിചിത്രവാദവുമായി വിഘടിതര്‍



കോഴിക്കോട്: തിരുനബി കേശം ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി വിഘടിതര്‍. ചേളാരി വിഭാഗം നേതാവിന്റേതാണ് വിചിത്രമായ ആവശ്യം. യു.എ.ഇ. ഔഖാഫ് മന്ത്രിയായിരുന്ന ശൈഖ് മുഹമ്മദ് ഹസന്‍ ഖസ്‌റജിയുടെ മകന്‍ ഡോ. ശൈഖ് അഹമ്മദ് ഖസ്‌റജി നേരിട്ടെത്തി ജനലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസില്‍ ഏല്‍പിച്ച തിരുകേശം വ്യാജമാണെന്ന് സമര്‍ത്ഥിക്കാനായി വ്യാജ കത്തുമായെത്തി പരിഹാസ്യനായ വിഘടിത നേതാവ് ബഹാവുദ്ദീന്‍ കൂരിയാടാണ് വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്.

ആദ്യം പുറത്തിറക്കിയ കത്ത് ചീറ്റിപ്പോയതോടെ പുതിയ കത്തുമായെത്തി ഇയാള്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയതോടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. തിരുകേശം ഡി എന്‍ എ ടെസ്റ്റ് നടത്തണമെങ്കില്‍ പ്രവാചകന്റെ ഭൗതിക ദേഹവും പരിശോധനക്ക് വിധേയമാക്കേണ്ടിവരുമെന്ന് അറിയാതെയല്ല വിഘടിത നേതാവ് ഇങ്ങനെ പ്രസ്താവിച്ചത്. ഈ ആവശ്യമുന്നയിച്ചപ്പോള്‍ ആശ്ചര്യത്തോടെ ഇതിനോട് പ്രതികരിച്ച പത്രപ്രവര്‍ത്തകരോട് യാതൊരു കൂസലുമില്ലാതെ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു.

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയ ഇദ്ദേഹം ചില ചോദ്യങ്ങള്‍ക്ക് വിചിത്രമായ മറുപടിയും നല്‍കി. ഖസ്‌റജിയുടെ സഹോദരന്റേതെന്ന് പ്രചരിപ്പിച്ച് പുറത്തിറക്കിയ രണ്ടു വ്യത്യസ്തമായ കത്തുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്ന് സംഗ്രഹിച്ചതും മറ്റൊന്ന് താന്‍ ആവശ്യപ്പെട്ടതുപ്രകാരം പിന്നീട് വിശദമായി എഴുതിയതുമാണെന്നായിരുന്നു മറുപടി. എന്നാല്‍ കത്ത് ഒരേ തിയതിയില്‍ ഉള്ളതാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. വിശ്വാസപരമായ കാര്യത്തില്‍ തര്‍ക്കമൊഴിവാക്കാന്‍ കാന്തപുരം ആവശ്യപ്പെട്ടതുപോലെ യു എ ഇയിലെത്തി സത്യാവസ്ഥ മനസ്സിലാക്കുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിന് ഖസ്‌റജി സത്യം പറയില്ലെന്ന മുന്‍കൂര്‍ ജാമ്യമായിരുന്നു പ്രതികരണം. യു എ ഇയില്‍ ഖസ്‌റജിയുടെ വീട്ടിലേക്ക് സത്യാവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി പോകാമെന്നും മധ്യസ്ഥരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കൊണ്ടുപോകാമെന്നുള്ള എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം ഇവിടെ പറയേണ്ടെന്നായിരുന്നു മറുപടി. തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പശ്ചാത്തപിച്ച് മടങ്ങാമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞ കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി. നേരത്തെ പുറത്തിറക്കിയ കത്ത് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഖസ്‌റജിയുടെ സഹോദരന്‍ യു എ ഇ ഉപപ്രധാനമന്ത്രിക്ക് അയച്ചു എന്ന് പറയപ്പെടുന്ന കത്തുമായായിരുന്നു കഴിഞ്ഞദിവസം വിഘടിത നേതാവ് പത്രക്കാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ കത്ത് എങ്ങനെ മുഖവിലക്കെടുക്കും എന്ന ചോദ്യത്തിിന് ഖസ്്‌റജി മന്ത്രിയോട് കള്ളം പറയില്ലെന്നായിരുന്നു ഉത്തരം. എന്നാല്‍ ഈ കത്ത് മന്ത്രിക്ക് ലഭിച്ചതിനു തെളിവുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നതോടെ തീര്‍ത്തും നിസ്സഹായനായാണ് ചേളാരി നേതാവ് പ്രവാചകന്റെ അമാനുഷികതയെ പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യമുയര്‍ത്തിയത്.

2011, മേയ് 19, വ്യാഴാഴ്‌ച

നമ്മുടെ തിരുനബിയും നബിയുടെ തിരു കേശവും
എന്താണ് ഇവിടെ ഇപ്പോള്‍ പ്രശ്നം .
ഈ തിരു കേശം എത്രയോ നാളുകളായി ഈ ലോകത്ത് ഉണ്ട് അന്നൊന്നും ആരും അതിനെ പറ്റി പറഞ്ഞു കേട്ടില്ല ...പിന്നെ അവ കാന്തപുരത്തിന് കൈമാറിയപ്പോള്‍ മുതലാണ്‌ പ്രശ്നങ്ങളുടെ തുടക്കം .
.
അത് ഒറിജിനലാണോ അല്ലയോ അതാണോ മുഖ്യമായും പ്രശ്നം ..അല്ല എന്നാണു എനിക്ക് തോന്നുന്നത് .
കാരണം ..ഒരിജിനലാണ് എങ്കില്‍ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ എന്ത് ചെയ്യും ...ഒന്നും ചെയ്യില്ല ..അപ്പോഴും എതിര്‍ക്കും ..അല്ലാതെ ഇപ്പോള്‍ എതിര്‍ക്കുന്ന ആരും അതിനെ ബഹുമാനിക്കാന്‍ തുനിയില്ല ..കാരണം അത് ശിര്‍ക്കാണ് പൂജയാണ് എന്നൊക്കെ പറഞ്ഞു വീണ്ടും എതിര്‍ക്കും ..

ഇനി അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന് അവര്‍ക്കും അറിയാം നമുക്കും അറിയാം ..ഇവര്‍ പൂജ ശിര്‍ക്ക് എന്നൊക്കെ പറഞ്ഞു ആളെ വഴി തെറ്റിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി ...
അന്ന് വഴി തെറ്റിയവരുടെ കൂടെ അവര്‍ അവരുടെ കുടുംബാങ്ങളെ കൂടി വഴി തെറ്റിപ്പിച്ചു എന്നല്ലാതെ വേറെ ആരും ആ വഴിക്ക് പോയി കാണില്ല ..
കാരണം മുജാഹിദ്‌കളുടെ കള്ളത്തരങ്ങള്‍ എത്ര പ്രാവിശ്യം പൊളിച്ചു കയ്യില്‍ കൊടുത്തു ..എന്നിട്ടും അവര്‍ വീണ്ടും ഇറങ്ങുകയാണ് നാണം കെടാന്‍ ...
പിന്നെ ഒരുപാട് മാന്യദേഹങ്ങള്‍ പള്ളി എടുക്കുന്നതിലെ വിഷമം തുറന്നു കാണിക്കുന്നു ..
എന്തിനു ഇത്ര വലിയ ഒരു പള്ളി ...അത്രയും കാശ് കൊണ്ട് എത്ര പുട്ട് വാങ്ങി പാവങ്ങള്‍ക്ക് കൊടുക്കാം ...നാല്പതു കോടി കൊണ്ട് എത്ര പാവങ്ങളെ സഹായിക്കാം എന്നൊക്കെ പറഞ്ഞു വലിയ ആളാവാന്‍ നോക്കുകയാണ് ..
ഈ പറയുന്ന ഏതെന്കിലും ഒരുത്തന്‍ ഒരു പള്ളി വേണ്ട ഒരു പാവപ്പെട്ടവന് വീട് വെച്ച് നല്കിയിട്ടുണ്ടാവുമോ ?
പോട്ടെ ഒരു പാവപെട്ടവന്‍റെ കുടുംബ കാര്യത്തില്‍ ഇതുവരെ മൊത്തമായി സഹായിചിട്ടുണ്ടാവുമോ ?
വല്ല പത്തോ നൂറോ ആയിരമോ കൊടുത്തിട്ടുണ്ടാവും ...അല്ലാതെ വേറെ എന്തൊക്കെ ചെയ്തവര്‍ കാണും ഈ വീമ്പ് പറയുന്നവരില്‍ ....!!

ഇവിടെ പാവങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉണ്ട് ..അവര്‍ അതൊന്നും ചെയ്യാത്തതില്‍ ആര്‍ക്കും ഒരു വിഷമവും ഇല്ല ..പിന്നെ കാന്തപുരം മാത്രം സഹായിക്കണമെന്നാണോ ? അതോ ഈ പള്ളി എടുക്കുന്നതിനാല്‍ ഉത്തമം ആ കാശ് പാവങ്ങള്‍ക്ക് കൊടുക്കലാണ് എന്നും പറഞ്ഞു കാശ് വീതിച്ചു നല്‍കണമോ ?
ഈ പള്ളി എടുക്കേണ്ട കാഷിലേക്ക് ഈ പറയുന്ന ആരും സംഭാവന ചെയ്തിട്ടുണ്ടാവില്ല ..അവരാണ് മറ്റുള്ളവരുടെ കാശിനു വീതം വെക്കാന്‍ അവകാശവാദം ഉന്നയിക്കുന്നത് ..
ഇന്ത്യ ഗവര്‍മെന്റ് ഒരു കൊല്ലം എത്ര കാശ് ആവിശ്യതിനും അനാവിശ്യതിനുമായി പല രീതിയിലും ഉപയോഗിക്കുന്നു .. അതൊന്നും ആര്‍ക്കും കണ്ണില്‍ പെടുന്നില്ലേ ...
ഇത് കണ്ണ്കടി തന്നെ ..
അതിനേക്കാള്‍ വലിയ ഒരു പള്ളി നിങ്ങള്ക്ക് ഉണ്ടാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടോ അതോ മ്സുലിം സമുദായം കൂടുതല്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ആ പള്ളി കൊണ്ട് സാധിക്കും എന്ന് പേടിച്ചിട്ടോ ?
എന്തായാലും തുറന്നു പറയൂ ....

കാന്തപുരം നാല്പതു കൊടിയല്ല ..അതിലും എത്രയോ അധികം ഇപ്പോള്‍ തന്നെ പാവങ്ങളെ സഹായിച്ചതിലൂടെ ചിലവാക്കി കഴിഞ്ഞിട്ടുണ്ടാവും എന്നാണു വിശ്വാസം ..
കാരണം എത്രയോ അനാഥകളെ അദ്ദേഹം വളര്‍ത്തുന്നുണ്ട് ..അവര്‍ക്കൊക്കെ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നുണ്ട് ....
അതൊന്നും ആരും കാണുന്നില്ല എന്നുണ്ടോ ?
പിന്നെ ഇപ്പോള്‍ ഈ മുടിയുടെ ആധികാരികത ചോദ്യ ചെയ്താ ആളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കാര്യം എളുപ്പത്തില്‍ മനസ്സിലാവും ..
അദ്ദേഹം ഒരു തിരുകേശം ചോദിച്ചു ..ഖസ്രജി കൊടുത്തില്ല ..എങ്ങിനെ കൊടുക്കും മനസ്സ് നന്നാവാത്ത ഒരാള്‍ക്ക്‌ എങ്ങിനെ നല്‍കും ..എന്ന് കരുതിയാവണം അദ്ദേഹത്തിനു അത് നല്‍കിയില്ല ..
അതിനു പകരം വീടാന്‍ എന്നോണമായിരിക്കണം അയാള്‍ ഖസ്രജിയെ ആരോ ഒരാള്‍ പറ്റിച്ചു എന്ന് അയാളുടെ ഒരു ചങ്ങാതി മുഖാന്തരം ഖസ്രജിയുടെ അനുജന്‍ പറഞ്ഞു എന്നും പറഞ്ഞു ഉശിരന്‍ ഡയലോഗ് കാച്ചിയത് ..
ആരോ ഒരാള്‍ നബിയുടെ തിരുകേശം ആണ് ഇത് എന്നും പറഞ്ഞു പറ്റിച്ചു എന്നാണു പറഞ്ഞു ..
ഇതിലെ ആരോ ആരാണ് എന്ന് അവര്‍ക്ക് പറയാന്‍ കഴിയില്ല എങ്കിലും ഖസ്രജി സില്സിലയില്‍ അത് പറയുന്നുണ്ട് ...
അതൊന്നും ശരിയില്ല ...എന്നും പറഞ്ഞാ അടുത്ത വരവ് ..പിന്നെ ഏതാണ് ശരി ...
ചിരിക്കാതിരിക്കാന്‍ വയ്യ ..

ഇന്ന് മുസ്ലിം സമൂഹം സ്വയം നിന്ദിച്ചു കൊണ്ട് തന്നെ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ അതിനു ഒത്താശ പാടാന്‍ ഒരു പാട് ആളുകളും ഇറങ്ങി തിരിച്ചു ...
പക്ഷെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ...അത് നബിയുടെതാണ് എന്ന് അവര്‍ സമര്‍ത്തിക്കുമ്പോള്‍ അതിനെ ഖണ്ഡിക്കാന്‍ നിങ്ങള്ക്ക് കഴിയുന്നില്ല ...
പിന്നെ അത് നബിയുടെ തിരുകെശമാണ് എന്ന് കരുതിയാല്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോവില്ല ...അതിനെ ബഹുമാനിചാലും ഒരു പ്രശ്നവും സംഭവിക്കില്ല ..പക്ഷെ അതിനെ നിന്ദിച്ചാല്‍ അത് ഒറിജിനല്‍ ആണ് അല്ലയോ എന്നതിലും കൂടുതല്‍ അവിടെ സംഭവിക്കുക ..നമ്മുടെ നബിയെ നിന്ദിച്ചു എന്ന് തന്നെയാണ് ...

പിന്നെ ഈ പൂജ പൂജ എന്നൊന്നും പറഞ്ഞു ആരുടെ കണ്ണില്‍ പൊടിയിടാനാണ് ..
ഇതെന്താ സുന്നികള്‍ക്ക് ആരാധനയും പൂജയും ഒന്നും വേര്‍തിരിച്ചു അറിയില്ല എന്നാണോ ?
നബിയെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് സുന്നികള്‍ ..അവര്‍ക്ക് നബിയെ സ്നേഹിക്കാനും അറിയാം അല്ലാഹുവിനു ഇബാദത്ത് ചെയ്യുവാനും അറിയാം ..
അതല്ലാതെ ഏതെന്കിലും ഒന്നു മാത്രമേ കഴിയൂ എന്ന് പറയുന്നവരല്ല സുന്നികള്‍ ..
(ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്ന ഒരാള്‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരുന്നു ..ഒന്നുകില്‍ ഗീര്‍ മാറാം അല്ലങ്കില്‍ സ്ടയരിംഗ് പിടിക്കാം രണ്ടും കൂടി ചെയ്യാന്‍ പറയരുത് )

ഇവിടെ നമ്മുടെ വിഷയ തിരുകേശമാണ്..
അത് ഒരിജിനലായാലും അല്ലങ്കിലും അത് നബിയുടെതാണ് എന്ന് പറഞ്ഞു ഒരു പണ്ഡിത സഭ വരുമ്പോള്‍ അതിനെ നിണ്ടിക്കേണ്ട ആവിശ്യമില്ല ...
ബഹുമാനിക്കുന്നവര്‍ ബഹുമാനിക്കട്ടെ ..നിന്ദിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത് ലോകത്തിന്റെ അനുഗ്രമായ മുഹമ്മദ്‌ നബി സ.അ എന്നവരെ നിന്ദിക്കലാണ് ..അതിലൂടെ നിങ്ങളുടെ ഈമാനെ നിങ്ങള്‍ കളയുകയാണ് ..
ബഹുമാനിചില്ലങ്കിലും നിന്ദിക്കാതിരിക്കുക ...
സുന്നികളെ നന്നാക്കാന്‍ മുജാഹിദിന്റെ സപ്പോര്‍ട്ട് ആവിശ്യമില്ല ..ഇനി മുജാഹിദിന് നന്നാവണമെന്നുണ്ടെങ്കില്‍ സുന്നികളെ ആശ്രയിക്കാം ...

സുന്നികള്‍ ആ തിരുകേശം കൊണ്ട് പൂജ നടത്തുമെന്ന് ആരും പേടിക്കേണ്ട ..പോജ്ജ എന്താണ് എന്നും ആരാധന എന്താണെന്നും ബഹുമാനം എന്താണെന്നും മറ്റേതു പാര്‍ട്ടിക്കാരെക്കാളും കൂടുതല്‍ അറിയുന്നവരാണ് സുന്നികള്‍ ...
സുന്നികള്‍ പിഴക്കില്ല ..അതിനെ പറ്റി നിങ്ങള്‍ വേവലാതി പെടേണ്ട ..
പിന്നെ നാല്പതു കൊടിയും പള്ളിയും ..അത് നിങ്ങളുടെ അടുത്ത് പിരിവിനു വന്നാല്‍ നിങ്ങള്‍ ഒന്നും കൊടുക്കേണ്ട ..അവര്‍ ചോദിക്കുന്ന കാശ് നിങ്ങള്‍ മാറ്റി വെച്ച് പാവങ്ങളെ സഹായിച്ചു കൊള്ളുക ..
അവര്‍ ആ പള്ളി പണിത് അവിടെ വീണ്ടും പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോളും നിങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടേ നടക്കുക ..
നിങ്ങള്ക്ക് ഹിദായത് കിട്ടാന്‍ ഏതെന്കിലും സുന്നി മുസല്യാരുടെ അടുത്ത് പോയി ദുആ ചെയ്യിപ്പിക്കൂ എല്ലാം ശരിയാവും ....

ഇത് പൂര്‍ത്തിയായിട്ടില്ല ..ബാക്കി ഞാന്‍ പിന്നെ എഴുതാം ...
സസ്നേഹം മുജീബ്‌

2011, മേയ് 12, വ്യാഴാഴ്‌ച

അടുത്തിടെ ലഭിക്കാനിടയായ ഒരു മെയിലിലെ ഭാഗവും അതിന്‍ സമാന്യ ബുദ്ധിയുള്ള ഒരാളുടെ മറുപടിയും


1.ഏതൊരു വിഭാഗത്തിന്റെയും കൂടെ സത്യം ഇല്ലെങ്കില്‍ തങ്ങളുടെ ആശയങ്ങള്‍ അധിക കാലം മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല,ആശയങ്ങള്‍ പലപ്പോഴും മാറ്റി പറയേണ്ടി വരും,കളവുകള്‍ ധാരാളം പറയേണ്ടി വരും,പണ്ഡിതന്മാരുടെ കിതാബുകള്‍ തന്നെ തള്ളി പറയേണ്ടി വരും.ഇതില്‍ കൂടുതലും പെട്ട് പോകുന്നത് തങ്ങളുടെ അനുയായികള്‍ ആണ്,കാരണം മാറ്റി കൊണ്ടിരിക്കുന്ന ആശയങ്ങള്‍ ആകുമ്പോള്‍ നേതാക്കള്‍ ഇനി എന്തൊക്കെയാണ് പറയുക എന്ന് അവര്‍ക്ക് പോലും അറിയില്ല.ഇതാണ് മുജാ ഹിട് -മൌദൂദി -തബ്ലീഗ് വിഭാഗത്തിന് പറ്റിയത്.അവരുടെ ആശയങ്ങള്‍ ഇടയ്ക്കിടയ്ക്ക് അവര്‍ മാറ്റി കൊണ്ടിരിക്കുനന്തും അത് കൊണ്ട് തന്നെ.കേരളത്തിലെ മാസപ്പിറവി-ത്വലാഖ് വിവാദത്തില്‍ ഇ കെ വിഭാഗത്തിന് പറ്റിയതും അത് തന്നെ. പലപ്പോഴും ഈ രണ്ടു വിഷയത്തില്‍ ഇ കെ വിഭാഗത്തിന് കിതാബുകളെ തള്ളേണ്ടി വന്നതും അത് കൊണ്ട് തന്നെ.
മറുപടി
നന്നായിട്ടുണ്ട്. കാസി വിഷയത്തിലും ത്വലാഖ് വിഷയത്തിലും വിജയിച്ചത് എ.പി.വിഭാഗമാണെന്ന് താങ്കള്‍ അംഗീകരിച്ചല്ലൊ! കിതാബുകളെ തള്ളിപ്പറയാന്‍ ഇ.കെ.വിഭാഗം നിര്‍ബന്ധിതമായത് താങ്കളും അംഗീകരിക്കുന്നു. അല്‍ഹംദു ലില്ലാഹ്.

1.എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്നം പറ്റിയത് എ പി വിഭാഗത്തിനാണ്,അതും ഇ കെ വിഭാഗത്തിന് സംഭവിച്ചത് കര്‍മ്മ ശാസ്ത്ര കാര്യങ്ങളില്‍ ആണെങ്കില്‍ ഇവവര്‍ക്ക് സംഭവിച്ചത് തിരു നബിയുമായി ബന്ധപ്പെട്ട കാര്യത്തില്‍,അതും കേരളത്തിലെ സകലമാന മതക്കാരുടെയും മുമ്പില്‍ ഇസ്ലാമിനെ വഷളാക്കുന്ന രീതിയില്‍ ആയിപ്പോയി.
മറുപടി
എ.പി.വിഭാഗത്തിന്‍ ഇവിടെ ഒരു പ്രശ്നവും പറ്റിയിട്ടില്ല. ത്വലാഖ് വിഷയത്തിലും കാസി വിഷയത്തിലും തെറ്റുപറ്റിയവര്‍ക്ക് തന്നെയാണിവിടെയും തെറ്റ് പറ്റിയിരിക്കുന്നത്. അത് വൈകാതെ തെളിയുകയും ചെയ്യും. മറ്റുമതക്കാര്‍ എന്ത്കരുതുവെന്ന് നോക്കിയിട്ടല്ല നമ്മുടെ ആചാരങ്ങള്‍ പാലിക്കേണ്ടത്. ഇവിടെ സനദില്ല എന്നതാണോ മറ്റുമതക്കാര്‍ക്കിടയിലുള്ള ചര്‍ച്ച. അല്ല, തിരുകേശത്തെ ആദരിക്കുന്നുവെന്നത് തന്നെ അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമായിരിക്കും. പരസ്യമായി സനദ് ലഭ്യമായ ആദ്യം മര്‍കസിലെത്തിയ ബറകാതി സയ്യിദന്മാര്‍ നല്‍കിയ തിരുകേശത്തെ പറ്റി താങ്കള്‍ എന്ത്പറയുന്നു? പരിശുദ്ധമായ സനദ് മര്‍കസിലെ എല്ലാ തിരുകേശങ്ങള്‍ക്കുമുണ്ട്. എ.പി.വിഭാഗം ഇവിടെയും വിജയിച്ച്കൊണ്ടിരിക്കുകയാണ്‍.

1.കേവല ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് നബിയുമായി ബന്ധപ്പെട്ട ഒരു കാര്യം ആകുമ്പോള്‍ അതിനു സനദ് വേണം എന്നത്,എന്നിട്ടും സനദ് ഇല്ലാതെ തന്നെ വിശ്വസിക്കണം എന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു നോക്കി,പക്ഷെ എതിര്‍ വിഭാഗം കടുത്ത നിലപാട് എടുത്തതോടെ സനദ് ഉണ്ട് എന്നും മര്‍കസില്‍ ആണെന്നും,പിന്നീട് സനദ് മാര്‍ക്സിലും വേറെ സ്ഥലങ്ങളില്‍ ഉണ്ട് എന്നുമൊക്കെ പറയാന്‍ തുടങ്ങി.ഇവര്‍ മാറ്റി പറഞ്ഞതും കളവു പ്രച്ചരിപ്പിച്ചതുമായ ചില കാര്യങ്ങള്‍:
•സനദ് മര്‍കസ് സമ്മേളന സി ഡി യില്‍ ഉണ്ട് എന്ന് ആദ്യം പറഞ്ഞു,ആ സി ഡി യില്‍ ഉള്ളത് ബഹാ ഉദ്ധീന്‍ നദ് വി വായിച്ചു അര്‍ഥം പറഞ്ഞു അത് സനദ് അല്ല എന്നും നസബ ആണ് എന്നും പറഞ്ഞപ്പോള്‍ സനദ് പരസ്യമാക്കില്ല,അത് മര്‍കസില്‍ വന്നാല്‍ കാണാം എന്ന് പറഞ്ഞു.
മറുപടി
സനദ് മര്‍കസ് സമ്മേളന്‍ സി.ഡി.യിലുണ്ട് എന്നത് അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെ പറയുന്നു. അറബി വായിക്കുന്നതില്‍ പോലും തെറ്റുപറ്റുന്ന ബഹാ-ഉദ്ദീന്‍ കൂരിയാടിനെ നമ്മള്‍ കണ്ടതാണ്‍. അത് നസബയാണെന്ന് ഒരു കൂരിയാട്ടുകാരനും പറഞ്ഞിട്ടില്ല. അത് കുടുംബത്തിന്‍റെ സനദാണെന്നാണ്‍ അവര്‍ പറഞ്ഞത്. കുടുംബത്തിന്‍ സനദുണ്ടാകില്ലെന്നും അതിന്‍ നസബ എന്നാണ്‍ പറയുന്നതെന്നും ഞങ്ങള്‍ കൂരിയാട്ടുകാരനെ പഠിപ്പിക്കുകയായിരുന്നു. സി.ഡി.യിലുള്ളത് അഥവാ, മര്‍കസ് സമ്മേളനത്തില്‍ വായിച്ചത് സനദ് തന്നെയാണ്‍.

ആദ്യം സനദ് എന്താണെന്ന് പഠിക്കണം. സനദ് രണ്ട് വിധത്തിലുണ്ട്. ഒന്നു സനദ് മുഖ്തസര്‍, രണ്ട് സനദ് മുഫസ്സല്‍. മുഖ്തസറായ സനദാണ്‍ മര്‍കസ് സമ്മേളനത്തില്‍ വായിച്ചത്. അതില്‍ തിരുകേശം കൈമാറി വന്ന പരന്ബര മുഴുവന്‍ കാണിക്കില്ല. ആ സനദ്കൊടൂക്കുന്ന് ആളുടെ (അഹ്മദ് ഖസ്റജിയുടെ) പേര്‍ പറയുന്നിടത്ത് വാപ്പയുടെയും ഉപ്പൂപ്പമാരുടെയും പേരുകള്‍ പറഞ്ഞിട്ടൂണ്ട്. അതാണ്‍ കുടൂംബത്തിന്‍റെ സനദ് എന്ന് പറഞ്ഞ് ഇ.കെ.വിഭാഗം വെട്ടിലായത്. അത് കുടുംബത്തിന്‍റെ സനദൊന്നുമല്ല. മുഖതസറായ സനദില്‍ സനദ് കൊടുക്കുന്ന ആളുടെ നസബ പറഞ്ഞതിനര്‍ത്ഥം അത് കുടുംബത്തിന്‍റെ സനദ് എന്നല്ല, അത് കൊടുക്കുന്ന ആളുടെ ആധികാരികത വ്യക്ത്മാക്കാന്‍ പറഞ്ഞതാണ്‍. സത്യത്തില്‍ മര്‍കസില്‍ വായിച്ചത് സനദ് തന്നെയാണ്‍. അഥവാ, മുഖതസറായ സനദ്.

എന്നാല്‍ മുഫസ്സലായ സനദില്‍ ഈ തിരുകേശം കൈമാറിവന്ന മുഴുവന്‍ ആളുകളുടെയും പേരുകള്‍ കാണാം. അത് മര്‍കസില്‍ ലഭ്യമാണ്‍. അവെടെ പോയി അത് പരിശോധിച്ചുറപ്പ് വരുത്താന്‍ ഉസ്താദുമാര്‍ ഇ.കെ.വിഭാഗത്തിനെ ഇപ്പോഴും സ്വാഗത്മ ചെയ്യുകയുമാണ്‍.

•മര്‍കസില്‍ സനദ് കാണാന്‍ ചെന്നവര്‍ക്ക് വിവാദം ഉള്ള കേശത്തിന്റെ സനദ് കൊടുത്തില്ല.
മറുപടി
മര്‍കസില്‍ സനദ് കാണാന്‍ ചെന്നവര്‍ക്ക് അതുവരെ വിവാദമുണ്ടെന്ന് ഇ.കെ.വിഭാഗം പറഞ്ഞ ആദ്യത്തെ തിരുകേശത്തിന്‍റെ സനദ് കാണിച്ചുകൊടുത്തിരുന്നു. അതോടെ അത് വിവാദമല്ലാതായി മാറിയിരിക്കാം. അല്‍ഹംദു ലില്ലഹ്. എന്നാല്‍ പുതിയ തിരുകേശത്തിന്‍റെ സനദ് മര്‍കസില്‍ വായിച്ചിരുന്നുവെന്ന് അന്ന് തന്നെ സനദ് കാണാന്‍ വന്നവരോട് കാന്തപുരമുസ്താദ് പറഞ്ഞിരുന്നു. അവര്‍, മുഖ്തസറായ സനദ് പോര, മുഫസ്സലായ സനദ് കാണണമെന്ന് അന്ന് പറഞ്ഞിരുന്നെങ്കില്‍ അതും കൂടി കാണാമായിരുന്നു. അതവര്‍ ആവശ്യപ്പെട്ടിട്ടില്ല. ആവാശ്യപ്പെട്ടിരുന്നെങ്കില്‍ കാണിക്കുമായിരുന്നു.

•സനദ് പരസ്യമാക്കാന്‍ പാടില്ല എന്നും അത് തിരുകേശം പോലെ തന്നെ ബഹുമാനിക്കപ്പെടെണ്ടതാണ് എന്നും ആദ്യം പറഞ്ഞു,എന്നാല്‍ മര്‍കസില്‍ ആദ്യം ഉള്ള തിരുകേശത്തിന്റെ സനദ് പിന്നീട് പരസ്യമായി വായിക്കുകയും ചെയ്തു.(വിരോധാഭാസം)
മറുപടി
ഒരു വിരോധാബാസവുമില്ല. സനദ് പരസ്യമാക്കാന്‍ പടില്ലെന്ന് ഒരുസ്താദും പറഞ്ഞിട്ടില്ല. അത് ഫോനിലൂടെയും കത്തിലൂടെയും പരസ്യമാക്കി അതിന്‍റെ പവിത്രത കളയരുതെന്നാണ്‍ ഉസ്താദുമാര്‍ പറഞ്ഞിരുന്നത്. പവിത്രത് നഷ്ടപ്പെടാത്ത രൂപത്തില്‍ അത് പരസ്യമാക്കാം. അതാണ്‍, ഒന്നാമത്തെ തിരുകേശത്തിന്‍റെ സനദ് പരസ്യപ്പെടുത്തിയത്. പുതിയ തിരുകേശത്തിന്‍റെ സനദ് പവിത്രതകളയാതെ പരസ്യപ്പെടുത്താന്‍ വേണ്ടീയാണ്‍ ഇ.കെ.വിഭാഗം പണ്ടിതന്മാരെ മര്‍കസിലേക്കോ കുറ്റ്യാടിയിലേക്കോ ക്ഷണിച്ചത്.

•ആദ്യം സനദ് കാണാന്‍ മര്‍കസില്‍ വരാന്‍ പറഞ്ഞു,പിന്നെ സിറാജുല്‍ ഹുദയില്‍ വന്നാലും മതി എന്നായി.
മറുപടി
അതെ, ജീവിതത്തില്‍ മര്‍കസിന്‍റെ മണ്ണ് ചവിട്ടില്ലെന്ന് സത്യം ചെയതവര്‍ക്ക് ഒരാശ്വാസമെന്ന നിലക്കാണ്‍ കുറ്റ്യാടി കൂടി ഉള്‍പെടുത്തിയിരിക്കുന്നത്. ഇനി മറ്റൊരു സ്ഥാപനവും കൂടി ഉള്‍പെടുത്തും. അതിനര്‍ത്ഥം ഞങ്ങളുടെ ഭാഗം സുതാര്യമാണെന്നും ജനങ്ങള്‍ സത്യം മനസ്സിലാക്കണമെന്നുമാണ്‍.

•വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ സമ്മേളന സി ഡി യില്‍ ഉള്ളത് തന്നെയാണ് സനദ് എന്നും വീണ്ടും പറയാന്‍ തുടങ്ങി.രിഫാ ഈ തങ്ങള്‍ വഴി ഉള്ള വേറെ ഒരു സനദ് കൂടെ പ്രചരിപ്പിക്കപ്പെട്ടു.(ഒരു മുടിക്ക് രണ്ടു സനദ്)
മറുപടി
സമ്മേളന സിഡിയിലുള്ളത് സനദ് തന്നെയാണ്‍. അല്ലെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. അത് മുഖതസറായ സനദാണ്‍. അത് വായിക്കുന്നതിനെ മുംബ് ‘സനദ് വായിക്കുന്നു’ വെന്ന പേരോടുസ്താദിന്‍റെ തര്‍ജുമ മലയാളമറിയുന്നവര്‍ക്ക് മനസ്സിലാകും. മുഖതസറായ സനദ് സമ്മേളനത്തില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍. മുഫസ്സലായ സനദ് മര്‍കസിലോ കുറ്റ്യാടിയിലോ പോയാല്‍ ലഭ്യമാകും.

ഒരു മുടിക്ക് രണ്ട് സനദുണ്ടാകുമെന്ന് സനദിന്‍റെ ബാല പാഠമറിയുന്നവര്‍ക്കറിയാം. ഒരു മുടിക്ക് മുഖ്തസറായാ സനദുമുണ്ട് മുഫസ്സലായ സനദുമുണ്ട്. മുഖതസറായ സനദില്‍ മുഴുവന്‍ ആളുകളുടെയും പേര്‍ പറയാറില്ല. മുഫസ്സലായ സനദില്‍ അത് കാണാം. മുഫസ്സലായ സനദിലുള്ള ഒരു പേര്‍ മുഖതസറായ സനദിലില്ലെന്നതിനര്‍ത്ഥം അത് വൈരുദ്ധമെന്നോ തെറ്റെന്നോ അല്ല.
•ആര് ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങളെ തന്ത്ര പൂര്‍വ്വം ഇതില്‍ പെടുത്തി തങ്ങളുടെയും ലീഗുകാരുടെയും എതിര്‍പ്പ് കൂടെ വാങ്ങി വെച്ചു.
മറുപടി
ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ ശരീ-അത് വിരുദ്ധമായി ആരെയും സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ ശ-അറെ മുബാറക് മസ്ജിന്റ്റെ കൂപണ്‍ സ്വീകരിച്ചു. അത് വഴി പൊല്ലാപിലായ ഇ.കെ.കൂട്ടര്‍ ശിഹാബ് തങ്ങളുടെ കാലില്‍ വീണ് മറുപ്രസ്ഥാവന നടത്തണമെന്ന് പറഞ്ഞപ്പോള്‍ ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ അവരെയും സഹായിച്ച്. അതില്‍ തങ്ങള്‍ക്കോ ലീഗുകാര്‍ക്കോ ശ-അറെ മുബാറക് മസ്ജിദിനോട് ഒരു വിദ്വേഷവുമില്ല.

•കാശ്മീരിലെ ബാല്‍ മസ്ജിദ് കേശം സൂക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് എന്ന് തട്ടി വിട്ടു.
മറുപടി
ശ-അറെ മുബാറക് മസ്ജിദ് എന്നാല്‍ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടീയുണ്ടാക്കുന്നതെന്നല്ല. സൂക്ഷിക്കുന്ന സ്ഥലത്തിനു അറബിയില്‍ മഹ്ഫള്‍ എന്നാണ്‍ പറയുക. അങ്ങിനെയാണെങ്കില്‍ ശ-അറെ മുബാറക് മഹ്ഫള്‍ എന്ന് പറയണമായിരുന്നു. പകരം പറഞ്ഞത് മസ്ജിദ് എന്നാണ്‍ അഥവാ നിസ്കരിക്കാനുള്ള സ്ഥലം എന്ന്. ആ നിസ്കാരപ്പള്ളിയില്‍ തിരുകേശം സൂക്ഷിക്കുമെന്ന് മാത്രം. അങ്ങിനെ തിരുകേശം സൂക്ഷിക്കുന്നത് കൊണ്ടാണ്‍ ഹസ്-റത് ബാല്‍ മസ്-ജിദെന്ന പേര വന്നത്. ഹസ്-റത് ബാല്‍ മസ്ജിദ് എന്നതിനര്‍ത്ഥം തന്നെ ശ-അറെ മുബാറക് മസ്ജിദ് എന്ന് തന്നെയാണ്‍.

•ജിശാന്‍ മാഹി എന്നാ ഒരാളെ ഉപയോഗിച്ച്‌ എതിര്‍ക്കുന്ന പണ്ഡിതരെ പരിഹസിക്കാന്‍ ഇറങ്ങി.
മറുപടി
അതൊന്ന് തിരിച്ച് പറയണമായിരുന്നു. എതിര്‍ക്കുന്ന പണ്ടിതരെ പരിഹസിക്കാന്‍ എന്നല്ല, പരിഹസിക്കുന്ന പണ്ടിതനെ എതിര്‍ക്കാന്‍ എന്നാക്കണം, അതാണ്‍ കൂടുതല്‍ ശരി. ഫോണ്‍ ചെയ്ത് കാപട്യം തുറന്ന് കാട്ടല്‍ ദ-അവയുടെ ഭാഗമാണ്‍. ഗതിമുട്ടിയ കൂടത്തായി ‘അന്‍റെ വാപ്പയോട് പോയി പറ’ എന്ന് പറഞ്ഞത് എല്ലാവരും കേട്ടതാണ്‍.

•ഇ കെ വിഭാഗം ഈ വിഷയത്തില്‍ രണ്ടു തട്ടില്‍ ആണ് എന്ന് പ്രചരിപ്പിച്ചു(സത്യത്തില്‍ ഇ കെ വിഭാഗം മുഴുക്കെയും ,നിക്ഷ്പക്ഷ വിഭാഗവും ഇവര്‍ക്കെതിരില്‍ ആണ് ).
മറുപടി
ഇ.കെ.വിഭാഗം ഇപ്പോഴും രണ്ട് തട്ടില്‍ തന്നെയാണ്‍. കാളന്ബാടിയുസ്താദിനെ പോലുള്ളവര്‍ പറഞ്ഞിരിക്കുന്നത് മര്‍കസിലെ തിരുകേശത്തിന്‍റെ സനദ് തെളിയിക്കാത്തകാലത്തോളം അതിനെ അംഗീകരിക്കില്ലെന്നതാണ്‍. അഥവാ, സനദ് ബോധ്യപ്പെട്ടല്‍ അവരംഗീകരിക്കുമെന്ന്. എന്നാല്‍ എസ്.കെ.കുട്ടി നേതാക്കളുടെയും കാസിമിക്കൂട്ടരുടെയും വാദം സനദ് ബോധ്യപ്പെട്ടലും അംഗീകരിക്കില്ലെന്നതാണ്‍. പെണ്‍കുട്ടിയുടെ മുടി എന്ന് പറഞ്ഞ് നടന്നവര്‍ എങ്ങിനെ റസൂലിന്‍റെ മുടി എന്നംഗീകരിക്കും? ഇ.കെ.വിഭാഗം ഇപ്പോഴും രണ്ട് തട്ടില്‍ തന്നെയാണ്‍.ഒപ്പം, നിഷപക്ഷമതികള്‍ കൂടുതല്‍ പേരും സത്യം മനസ്സിലാക്കിക്കഴിഞ്ഞു.

•അവസാനം യു എ യിലെ ഒരു വ്യക്തി ഇതിനു എതിരെ വന്നപ്പോള്‍ കള്ളു കുടിയന്‍ ആയും മറ്റും ചിത്രീകരിക്കാന്‍ ശ്രമം തുടങ്ങി.
മറുപടി
ഹസന്‍ ഹസ്റജി കള്ളുകുടിയനാണെന്ന് ആരും പറ്ഞ്ഞിട്ടില്ല. അദ്ദേഹം ബാര്‍ നടത്തിയിരുന്നു. അതും ഡാന്‍സ് ബാര്‍. അതിനെതിരെ സംസാരിച്ചതിന്‍ സമദാനിക്ക് വിലക്കുണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാം. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്‍. അങ്ങിനെ ബാര്‍ നടത്തിയതിനു വേണ്ടീ അദ്ദേഹം കുടൂംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ കടലാസ് ഒരു തെളിവുമല്ല, മറിച്ച് അഹമദ് ഹസ്റജിയുടെ കൈയിലുള്ളതും മര്‍കസിലുള്ളതുമായ സനദുകളിലാണ്‍ ലോക മുസ്ലിമുകള്‍ വിശ്വസിക്കുന്നത്. അത് യു.എ.യിലെ അടക്കം ലോക പണ്ടീതന്മാര്‍ അംഗീകരിച്ചതുമാണ്‍.

നിക്പക്ഷ ആളുകള്‍ക്ക് സത്യം മനസ്സിലാക്കാന്‍ ഇത് മാത്രം മതി.
പ്രിയപ്പെട്ട തങ്ങള്‍ !!!! ഞങ്ങള്‍ നാണിച്ചു തല താഴ്ത്തുന്നു.

താങ്കള്‍ അന്തസും അഭിമാനവും ഉള്ള പാണക്കാട് കോടപ്പനക്കള്‍ തറവാട്ടിലെ ഉത്തരവാദിത്ത പെട്ട ഒരംഗവും, മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിടെന്റുമാണ്. ഞങ്ങള്‍ ഓര്‍ക്കുന്നു താങ്കളുടെ ജേഷ്ഠ സഹോദരന്‍ മര്‍ഹൂം സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ തന്റേടവും ആഭിജാത്യവും കാത്തു സൂക്ഷിച്ചു, എല്ലാ വിഭാഗത്തിനും സുസമ്മതനും, സഹായിയുമായിരുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ വഫാതിനു ശേഷവും തങ്ങള്‍ക്കു സന്തോഷമായി അന്തിയുറങ്ങാന്‍ സാധിക്കുന്നുണ്ട് എന്നാണു ഞങ്ങളുടെ വിശ്വാസം. മുഴുവന്‍ സുന്നികളും ആത്മാര്‍ഥമായി തങ്ങളുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ താങ്കള്‍????
ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ഇത്രയും അതപ്പതിച്ചു പോകുമെന്ന് കരുതിയില്ല. ഒരു വിഭാഗം കീരാമുട്ടികളുടെ കള്ള ജല്പനങ്ങള്‍ വിശ്വസിച്ചു നിരുത്തരവാടിത്ത്ത പരമായി വിഡ്ഢിത്തം വിളംബുമെന്നു കരുതിയില്ല. വഞ്ചനാപരമായ നീക്കങ്ങളാണ് ഒരു സയ്യിദ് കൂടിയായ തങ്ങളുടെ പക്കല്‍ നിന്നുണ്ടാകുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഈ ഒളിപ്പിച്ചു വെച്ചിരുന്ന വിദ്വേഷം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിളംബാമായിരുന്നു. എന്നാല്‍ എന്ത് ചെയ്യണമെന്നു സുന്നികള്‍ക്ക് ബോദ്യമുണ്ടായിരുന്നു.
താങ്കളുടെ കുടുംബം ഇന്ന് വരെ കാത്തു സൂക്ഷിച്ചു പോന്നിരുന്ന വലിയൊരു ഗുണമുണ്ട് ആ ഗുണമാണ് കോടപ്പനക്കല്‍ തറവാടിനെ ഇത്രയും പ്രശസ്തമാകിയത്. ചില അധികാര മോഹികളുടെ വലയില്‍ പെട്ട് സത്യമറിയാതെ അവര്‍ പറയുന്നത് മാത്രം വിശ്വസിച്ചു വിഡ്ഢിത്തം വിളിച്ചു കൂവരുതെന്നു മാത്രം ഒരു അപേക്ഷയുണ്ട്. താങ്കള്‍ ഹബീബായ നന്ബി തങ്ങളുടെ കുടുംബത്തിലെ ഒരമ്ഗമായാണ് ഞങ്ങള്‍ നാളിതു വരെ നോക്കി കണ്ടത്. ആ ഒരു സ്ഥാനം കാത്തു സൂക്ഷിക്കാന്‍ താങ്കള്‍ക്കു ബാധ്യതയുണ്ട്. ആരുടെയെങ്കിലും ജല്പനങ്ങള്‍ കേട്ട് സാദ്ധ്യതകള്‍ പരയുന്നയാളായിരുന്നില്ല താങ്കളുടെ സഹോദരന്‍ മുഹമ്മദാലി ശിഹാബ് തങ്ങള്‍. ആയതിനാല്‍ അമ്പലക്കടവ്, കൂരിയാട്, മൂത്തേടം കൂട്ടരുടെ അധികാര മോഹത്തിന് മുന്പില്‍ താങ്കളുടെ നട്ടെല്ല് വലയാതിരിക്കട്ടെ എന്ന് ന്ഹങ്ങള്‍ പ്രത്യാശിക്കുന്നു. ആ വര്‍ഗ്ഗത്തിന് ഒരു അജണ്ട മാത്രമേയുള്ളൂ. അത് കന്തപുരമാണ്. കാന്തപുരത്തെ എങ്ങിനെയിന്കിലും തകര്‍ക്കണം അതിനു എന്ത് നെറികേടും ചെയ്യും. തങ്ങളെ വഞ്ചിക്കും. കള്ളം പറയും. ചീത്ത വിളിക്കും. അവരുടെ ജീവിതം അതിനു മാത്രമായി അവര്‍ ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.
അവസാനമായി, താങ്കള്‍ ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസിലാകും. ആ വര്‍ഗ്ഗത്തിന് ഒരു സമ്മേളനം നടത്തണമെങ്കില്‍ പോലും കാന്തപുരം എന്തെങ്കിലും ചെയ്യണം. കണ്ടില്ലേ... ഒരു പണ്ഡിത സമ്മേളനം എന്ന് പറഞ്ഞു സംഗടിപ്പിച്ചത് കാന്തപുരത്തിന്റെ കയ്യിലുള്ള തിരുമുടിയെ കുറിച്ച് പറയാന്‍ വേണ്ടി മാത്രം??? കാന്തപുരത്തെ തെറി വിളിക്കാന്‍ വേണ്ടി മാത്രം??? ഈമാനുള്ളവര്‍ നിഷ്പക്ഷമായി ചിന്തിക്കുകയും ഈമാന്‍ സംരക്ഷിക്കുകയും ചെയ്യുക. കാന്തപുരം പണ്ഡിത സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ പകരമായി അവരും ഒന്ന് തട്ടിക്കൂട്ടാന്‍ നോക്കിയതാ. എന്ത് ചെയ്യാനാ ലക്ഷങ്ങള്‍ പൊടിച്ചത് ഗീബത് പറയാന്‍ വേണ്ടി മാത്രം. അത് കൊണ്ട് തങ്ങള്‍ ഒന്ന് വ്യക്തമാക്കണം. സമുദായത്തിന്‍റെ നന്മയാണ്‌ താങ്കള്‍ ഉദേശിക്കുന്നത് എങ്കില്‍ സമുദായത്തിന് ഗുണമുള്ളത് പറയാനും പ്രവര്‍ത്തിക്കാനും ശ്രമിക്കണം, അല്ല ഭിന്നിപ്പിക്കാനാണ്‌ ശ്രമമെങ്കില്‍ അതൊന്നു തുറന്നു പറയണം. ഞങ്ങള്‍ക്ക് തീരുമാനം വേറെ എടുക്കാനുണ്ട്. ചുരുങ്ങിയത് മുഹമ്മദാലി ശിഹാബ് തങ്ങളുടെ വിവേഗമെങ്കിലും താങ്കള്‍ കാണിക്കണമെന്നും താങ്കളെ വഴി തെറ്റിക്കുന്ന വര്‍ഗ്ഗത്തെ തിരിച്ചരിയനമെന്നുമുള്ള എളിയ അപേക്ഷയോടെ, ഒരു കൂട്ടം സുന്നി പ്രവര്‍ത്തകര്‍.
ഇവിടെ നാം മനസ്സിലാക്കേണ്ട നിരവധി വിഷയങ്ങളുണ്ട്.
1. വിവാദം കേവലം സനദ് എന്നതിനപ്പുറത്തേക്ക് തിരുകേശത്തിന്‍റെ സവിശേഷതകളെ തള്ളുന്നിടത്തേക്കെത്തിയിരിക്കുന്നു. സനദോ അതിന്‍റെ ആധികാരികതയോ അല്ല ഇ.കെ.വിഭാഗം ഉയര്‍ത്തുന്ന ചോദ്യങ്ങളിലും വിവാദങ്ങളിലും മുഴച്ച് നില്‍ക്കുന്നത്. മറിച്ച്, മുടിയുടെ നീളത്തെയും മുടിയുടെ എണ്ണത്തെയും പരിഹസിച്ച് അത് പെണ്‍കുട്ടിയുടെ മുടി എന്ന്പോലും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‍. തിരുകേശങ്ങളുടെ പ്രത്യേകതകളായി ഇമാമുകള്‍ പറഞ്ഞ സജീവത (വളരലും, പുതിയ മുടി പൊട്ടിമുളക്കലും) നിസ്സംശയം അംഗീകരിക്കേണ്ട സുന്നികളില്‍
പെട്ടവര്‍ വഹാബികളുടെ അതേ ശൈലിയില്‍ റസൂലിന്‍റെ ആസാറുകളെ പരിഹസിക്കുന്നത് കേവലം സനദ് വിഷയമായി മനസ്സിലാക്കാന്‍ കഴിയില്ല.

2. ഇ.കെ.വിഭാഗത്തിലെ പല പണ്ടിതന്മാരും ഗസ്-റജി ഗോത്രവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നവരാണ്‍. കഴിഞ്ഞ വര്‍ഷം വരെയും കേരളത്തിലെ നിരവധിയാളുകള്‍ ഗസ്റജിയുടെ വീട്ടിലെ തിരുകേശപ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുംബ് നടന്ന ഒരു പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരു ഇ.കെ.പണ്ടിതന്‍ അന്ന് കണ്ട മുടിയുടെ നീളവും എണ്ണവും ഇപ്പോള്‍ പറഞ്ഞ് വിവാദമുണ്ടാക്കുംബോള്‍ അത് പറയാന്‍ അദ്ദേഹം ഇത്രയും വര്‍ഷം കാത്തിരുന്നതെന്തിനെന്ന ന്യായമായ ചോദ്യം ഇവിടെയുണ്ട്. അന്ന് അബൂദാബിയിലെ മലയാളികള്‍ക്കിടയിലോ കേരളത്തിലോ അതിനെ പറ്റി ഒരു വിവാദത്തിനും തുടക്കമിടാതെ ഇപ്പോള്‍ ആ കേശം കാന്തപുരമുസ്താദിന്‍റെ കൈയില്‍ വന്നപ്പോള്‍ വിവാദത്തിന്‍ നേത്ര്‍ത്വം കൊടുക്കുന്നതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലെ?
3. ബറകാതി സയ്യിദന്മാരുടെ കൈയില്‍ നിന്നും മുംബൊരു തിരുകേശം കാന്തപുരമുസ്താദിന്‍ ലഭിച്ചപ്പോള്‍ അതിനെ വ്യാജമായി ചിത്രീകരിക്കാനെങ്കിലും അന്ബലക്ക്ടവ് ഫൈസി ഗസ്-റജിയുടെ കൈയിലുള്ളത് ഒറിജിനല്‍ തിരികേശമാണെന്ന് പറഞ്ഞിരുന്നു. അന്നും ആ തിരികേശത്തിന്റ്റെ നീളവും എണ്ണവും ഇത്ര തന്നെയായിരുന്നുവെന്നുമവര്‍ക്കറിയാം. പക്ഷെ, ഇപ്പോള്‍ ആ സാങ്കേതികത്തങ്ങള്‍ പറയുന്നത് കാന്തപുരം വിരോധം മാത്രമല്ലേ?

4. ഡല്‍ഹിയിലുള്ള തിരുകേശത്തെയും വെല്ലൂരിലെ ബാഖിയാത്തിലുള്ള തിരുകേശത്തെയും വളരെ പുകഴ്ത്തുകയും അവ മുക്കിയ വെള്ളം നല്ല തുകക്ക് ലേലം ചെയ്യുകയും ചെയ്ത ഇ.കെ.പണ്ടിതന്മാര്‍ അവയുടെയൊന്നും സനദ് ചോദിക്കാനും നീളമളക്കാനും തുനിയാതിരുന്നത് എന്ത്കൊണ്ടെന്ന് ചിന്തിക്കുംബോള്‍ തന്നെ വിവാദം തിരുകേശമോ സനദോ അല്ലെന്ന് ബോധ്യപ്പെടും.

5. ഇ.കെ.സമസ്തയിലെ തന്നെ പല പണ്ടിതരും ഈ വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും എസ്.കെ.എസ്.എസ്.എഫ് നേത്ര്ത്ത്വം മുങ്കൈ എടുത്ത് നടത്തുന്ന ഈ അനാവശ്യ വിവാദത്തോട് യോജിക്കാത്തതും തിരുകേശത്തെ സനദോ പരംബരയോ ചോദിച്ച് നിസ്സാരപ്പെടുത്തരുതെന്ന ഗൌരവതരമായ ഉത്ബോധനമാണ്‍ നടത്തുന്നത്.
6. ലോകം ഒന്നാകെ ആദരിക്കുന്ന ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ സാന്നിദ്ധ്യത്തില്‍ അന്‍സാരികളായ സ്വഹാബികളുടെ പരന്ബരയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഗസ്-റ്ജി പരിശുദ്ധമായ പരന്ബര ലക്ഷക്കണക്കിന്‍ വിശ്വാസികളുടെ മുന്നില്‍ വായിച്ച് ബോധിപ്പിച്ച് ലോകത്തെ നിരവധി പണ്ടിതരുടെ അംഗീകാരത്തോടെ കാന്തപുരമുസ്താദിന്‍ കൈമാറിയ തിരുകേശത്തെ പറ്റി സംശയിക്കുന്നത് തന്നെ ഒരര്‍ത്ഥത്തില്‍ വിശ്വാസവൈകല്യമായിരിക്കും.

7. ബറകാതി സയ്യിദന്മാരുടെ കൈയില്‍ നിന്നും കാന്തപുരമുസ്താദിന്‍ ലഭിച്ച തിരുകേശത്തിന്‍റെ സനദ് ഇപ്പോള്‍ പരസ്യമായി ലഭ്യമായിട്ടും അതിന്‍ അംഗീകരിക്കന്‍ അതിനെ മുംബ് നിഷേധിച്ചവര്‍ മുന്നോട്ട് വരാത്തത് തന്നെ അവരുടെ ലക്ഷ്യം സനദല്ലെന്നും കാന്തപുരമുസ്താദും മര്‍കസും മാത്രമാണെന്നും എന്നുള്ളതിന്‍റെ നിഷേധിക്കാനാവാത്ത സാക്ഷ്യങ്ങളാണ്‍.

8. കാന്തപുരമുസ്താദിനെതിരെ ആരൊപണമുന്നയിക്കുന്നത് കേവല തെറ്റുകളുടെ കൂട്ടത്തില്‍ മാത്രം പെട്ടേക്കാ. എന്നാല്‍, റസൂല്‍ (സ)യുടെ ആസാറുകളെ നിഷേധിക്കുന്നത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്ത്പോകാന്‍ കാരണമായേക്കുമെന്ന് നാം എല്ലാവരും തിരിച്ചറിയുക.........

അസൂയ മൂര്ചിച്ചാല്‍ ...


6 വര്ഷം മുംബ് കാന്തപുരത്തിന് ദല്‍ഹിയിലെ ബരകാതീ സാദാതീങ്ങളില്‍ നിന്നും ആദ്യത്തെ തിരു കേശം ലഭിച്ച ശേഷം ആണ് തിരു കേഷവുമായിബന്ദപ്പെട്ടു EK വിഭാഗം ഉറഞ്ഞു തുള്ളല്‍ ആരംഭിച്ചത്. അന്ന് ആ തിരു കേശത്തെ വിമര്ഷിക്കുന്നതിന്നു വേണ്ടി SK കുട്ടികള്‍ പല വേദികള്‍ സങ്കടിപ്പിച്ചിരുന്നു. അന്നും ആ വേദികളിലെ നിറ സാന്നിദ്യമായിരുന്നു അമ്പലക്കടവും മറ്റു SK സാരധികളും ഖാസിമിയും ഒക്കെ. അന്നത്തെ പ്രസംഗങ്ങളില്‍ അമ്പലക്കടവ് ലോകത്തുള്ള രസൂലുല്ലാഹി (സ) യുടെ മുടി നില നില്‍കുന്ന സ്ഥലങ്ങളെ കുറിച്ച് പറയുന്നത് ഈ ക്ലിപ്പില്‍ നിങ്ങള്ക്ക് കേള്‍ക്കാം. ആ പ്രസംഗത്തില്‍ ലോകത്ത് തിരു കേശം നില നില്‍കുന്ന സ്ഥലങ്ങളില്‍ അബൂദാബിയിലെ ആഹ്മെദ്‌ ഖസ്രജിന്റെ കയ്യില്‍ ഉള്ള തിരു കേശവും അദ്ദേഹം ഉള്കൊള്ളിക്കുന്നുണ്ട്. മാത്രമല്ല അത് കാന്തപുരത്തിന് ഒരിക്കലും കിട്ടില്ല എന്നും അത് കാശ് കൊടുത്തു വാങ്ങാന്‍ കാന്തപുരത്തിന് കഴിയില്ല എന്നുമൊക്കെ ആയിരുന്നു അന്നത്തെ EK വിഭാഗത്തിന്റെ വേദികളിലെ പധാന പ്രസംഗം.


അമ്പലക്കടവിന്റെ പ്രസംഗം കേള്‍ക്കുക.
http://www.youtube.com/watch?v=wzS7YI12z3k&playnext=1&list=PL64845E962D62C124

EK വിഭാഗത്തിന്റെ ഭാഷയില് ‍അന്ന് ഷെയ്ഖ് ഖസ്രജിന്റെ കയ്യില്‍ ഉണ്ടായിരുന്ന മുടി ഒറിജിനല്‍ ആയിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അത് അദ്ദേഹം തന്നെ നേരിട്ട് വന്നു ശൈകുന കാന്തപുരത്തിന്റെ കയ്യില്‍ കൊടുത്തതോടെ അതു ഡ്യൂപ്ലിക്കേറ്റ്‌ ആയി മാറി. എങ്ങനെയുണ്ട് ഈ SKSSF ന്റെ കഥ. മാത്രമല്ല അത് ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടി പല നാറിയ നാടകങ്ങള്‍ നടത്തുവാനും കേരളത്തിലെ പ്രമുഖ വര്‍ത്തമാന പത്രങ്ങളിലും ഇന്റെര്‍നെറ്റിലും പല പല ലേഖനങ്ങള്‍ എഴുതുവാനും EK വിഭാകം മത്സരിച്ചു. പക്ഷെ എഴുതിയ കാര്യങ്ങള്‍ക്കൊന്നും തെളിവ് ചോദിച്ചപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈ ചൂണ്ടി തടി തപ്പാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആര്‍ക്കും സാദിച്ചില്ല

അതിന്നിടെയാണ് SK കുട്ടികളുടെ വക ഒരു ചോദ്യം... രസൂലിന്റെ മുടി കയ്യില്‍ ഉള്ള ആരെങ്കിലും അത് മറ്റുള്ളവര്‍ക്ക് നല്‍കുമോ? പിന്നെ എങ്ങനെ അത് കാന്തപുരത്തിന് കിട്ടും? കോഴിക്കോട്ടു വെച്ച് തട്ടിക്കൂട്ടിയ "മഹാ" സമ്മേളനത്തിലും ഈ വിഡ്ഢിത്തം അമ്പലക്കടവ് ആവര്‍ത്തിച്ചു. SK പ്രസംഗ വേദികളിലെ ബ്രൈകില്ലാത്ത ചോദ്യമായി ഇത് നില നില്‍കുമ്പോള്‍ ആണ് ഇവര്‍ തന്നെ മുംബ് ഒറിജിനല്‍ മുടി ആണെന്ന് പറഞ്ഞ വേല്ലൂരിലും കാശ്മീരിലും ആ മുടികള്‍ എങ്ങനെ എത്തി എന്ന ചോദ്യം അവരെ തന്നെ തിരിഞ്ഞു കുത്തിയത്.

പിന്നീട് തിരു കേശം മുക്കിയ വെള്ളം കാന്തപുരം കച്ചവടം നടത്തുന്നു എന്നതായി ആരോപണം . ലോകത്തിന്റെ പല ഭാഗത്തും നിലവിലുള്ള തിരുകേശം ഇട്ട വെള്ളം ബരകതിനായി മുസ്ലിംകള്‍ ഉപയോഗിക്കാറുണ്ട് ഇത് രസൂലുല്ലഹി (സ) യുടെ കാലം മുതല്‍ തുടങ്ങിയ കര്‍മം ആണ്. . പക്ഷെ അത് കച്ചവടം ആക്കിയ ഒരാളെ രഹ്മതുള്ള ഖാസിമിയെ അല്ലാതെ വേറെ ആരെയും എനിക്കറിയില്ല . മര്‍കസില്‍ നിന്നും വെള്ളം കൊണ്ട് പോകാനുള്ള കുപ്പി പോലും മാര്‍ക്സിന്റെ വക നല്‍കിയതായിരുന്നു . വെള്ളത്തിന്നായി 5 പൈസ പോലും ആരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല . പിന്നെ എന്ത് കൊണ്ടാണ് കാന്തപുരം മുടി മുക്കിയ വെള്ളം വിട്ടു കാശ് ആക്കുന്നു എന്ന് നിങ്ങള്‍ കാന്തപുരത്തിനെതിരെ കള്ളം പറയുന്നത് എന്ന ചോദ്യത്തിന് മുന്നിലും EK വിഭാഗത്തിനു ഉത്തരം മുട്ടുകയായിരുന്നു.

ഖാസിമി ബരകതിന്റെ വെള്ളം കച്ചവടം ചെയ്യുന്നത് കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=K2OJ_KHQf-o

പിന്നീട് ആണ് കാന്തപുരതിനെയും തിരു കേഷതെയും എതിര്‍ക്കാന്‍ വല്ല പഴുതും തേടി ഷെയ്ഖ് ഖസ്രജിന്റെ കുടുംബത്തില്‍ ഇത്തിക്കന്നിയായി മാറിയ ഒരു സഹോദരനെ EK വിഭാകം കൂട്ട് പിടിക്കുന്നതും അവനെ കൊണ്ട് കത്ത് നാടകം കളിപ്പിക്കുന്നതും. മിനുട്ടുകള്‍ക്കകം തന്നെ അതും ചീറ്റിപ്പോയി. കത്ത് അയച്ച ശൈകിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിച്ചതോടെ ചെമ്മാട് ദാറുല്‍ ഹുദ കോളേജിലെ സമ്മേളനത്തില്‍ വെച്ച് എന്തിനു ഈ കത്ത് വായിച്ചു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ EK നേത്രത്വം വിഷമിക്കുന്ന കാഴ്ച ആണ് നാം ഇപ്പോള്‍ കാണുന്നത്. അബൂദാബി നഗര ഹൃദയത്തില്‍ മുമ്പ് ഇത്തിസാലാത്തിനു സമീപത്തുള്ള ശൈഖ് സായിദ് മസ്ജിദിനു സമീപത്തുള്ള സ്റ്റ്രാന്റ് ഡാന്‍സ് ബാര്‍ ഹോട്ടല്‍ ഹോട്ടല്‍ നടത്തിയതിനു വീട്ടില്‍ നിന്നും പുറത്താക്കിയ ആളാണ് ഈ സഹോദരന്‍. ആഹ്മെദ്‌ ഖസ്രജിന്റെ കൈവശമുള്ള തിരുകേഷത്തെ ഈ മനുഷ്യന്‍ അല്ലാതെ മറ്റാരും തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ കുടുംബ്മോ അബൂദാബി ഔഖാഫൊ പണ്ഠിതന്മാരോ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല അവിടെ പോയി ബറക്കത്തെടുക്കുന്നവരാണു അവരെല്ലാം . നഗരത്തില്‍ പള്ളിക്കു സമീപമുള്ള ഈ ബാര്‍ ഹോട്ടലിനെതിരെ സംസാരിച്ചതിനാണു നീണ്ടകാലം സമദാനി സാഹിബിനു യു.എ.യിലേക്ക് പ്രവേശന നിരോധനം ഏര്പെമടുത്തിയത്. അബൂദാബിയിലെ മുസ്ലിം ലീഗുകാര്‍ക്കും ഇ.കെ സുന്നികളും മറക്കില്ല ഇതൊരിക്കലും.....


പ്രിയപ്പെട്ട EK, SK സുഹ്ര്തുക്കളെ.

കാന്തപുരം ഇന്ന് നിങ്ങള്ക്ക് സങ്കല്പ്പിക്കാവുന്നതിലും വളരെ ഉയരെ ആണ്. അതിന്നു അദ്ദേഹത്തോട് അസൂയ വെച്ച് പുലര്തിയിട്ടു ഒരു കാര്യവും ഇല്ല. അസൂയക്ക്‌ മരുന്നില്ല. ഉള്ള സമയം അദ്ദേഹത്തിന്റെ ഇറച്ചി തിന്നാന്‍ മത്സരിക്കാതെ സമൂഹത്തിനു ഗുണകരമായ വല്ല പണികളും ചെയ്യാന്‍ നോക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനം തന്നെ അല്‍പ കാലം കൊണ്ട് ചരിത്രത്തിന്റെ ഭാഗം ആയിപ്പോകും. ശത്രുക്കളുടെ എഷനികളും ഭീഷണികളും കാന്തപുരത്തെ കൂടുതല്‍ കരുത്തനാക്കാരാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. കാന്തപുരം 40 കോടി കൊണ്ട് പള്ളി നിര്‍മിക്കുന്നത് കേട്ടയുടെനെ നിങ്ങള്‍ പരിഭ്രാന്തരായി എന്നത് സത്യം. പക്ഷെ നിങ്ങളുടെ ഗീബതിനും നമീമാതിനും കാന്തപുരം മറുപടി പറയാറില്ല. . ഇന്ത്യയിലെ ആത്മീയ വിദ്യാഭ്യാസത്തിന്റെ കേന്ത്രമായി മര്കസിനെ ഉയര്‍ത്തിയ കാന്തപുരം 500 കോടി ചിലവിട്ടു കൊണ്ട് മര്കസിനെ ഭൗതിക വിദ്യാഭ്യാസത്തിന്റെയും കേന്ദ്രം ആക്കാനുള്ള പ്രവര്‍ത്തനത്തില്‍ ആണ്.
മര്‍കസ് നോളെജ് സിറ്റി പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പോലും ഇസ്ലാമിക ചിട്ടയില്‍ ലോക നിലവാരത്തിലുള്ള വിദ്യ അഭ്യസിക്കാന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ മര്‍കസില്‍ വരുന്നുണ്ട്. യൂറോപ്പില്‍ നിന്നും അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും വരുന്ന ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂളുകള്‍ക്ക് പുറമേ ലോകോത്തര നിലവാരത്തിലുള്ള എങ്ങിനീയരിംഗ് കോളേജ് , മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രൊഫെഷണല്‍ സ്ഥാപനങ്ങളും ഇതിന്റെ പ്രത്യേകതകളില്‍ ചിലതാണ്. ഏതാനും ചിത്രങ്ങള്‍ അറ്റാച്ച് ചെയ്തത് കാണുക.

പണ്ടു കാന്തപുരം 1 കോടി രൂപ കൊണ്ട് മര്‍കസ് നിര്‍മിക്കും എന്ന് പറഞ്ഞപ്പോള്‍ അതിനു കാന്തപുരത്തിന് ഒരു കോടിയോ എന്ന് പറഞ്ഞു അദ്ദേഹത്തെ കളിയാക്കിയ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും കാന്തപുരത്തിന്റെ ഇപ്പോഴാതെ അവസ്ഥയും ഒന്ന് താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ബുദ്ദിമുട്ടുണ്ടായിരിക്കും അല്ലെ? കാന്തപുരം സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചു. കാന്തപുരത്തിന് അത് സാദിച്ചു. നിങ്ങള്‍ കാന്തപുരത്തിന്റെ ഇറച്ചി തിന്നാനായി പ്രവര്‍ത്തിച്ചു. നിങ്ങള്ക്ക് അത് സാധിച്ചു. കാലം കുറെ കഴിഞ്ഞപ്പോള്‍ നിങ്ങള്ക്ക് തന്നെ സമ്മതിക്കേണ്ടി വന്നില്ലേ കാന്തപുരം വിജാരിച്ചാല്‍ 40 കോടി എന്നല്ല 400 കൊടിയും സ്വരൂപിക്കാന്‍ കഴിയും എന്നത്? ഇതൊക്കെ നിങ്ങള്‍ക്കും സാധിക്കും, അസൂയ കളഞ്ഞു ഇഖലാസോടെ പ്രവര്‍ത്തിച്ചാല്‍.

ഇനി മറ്റൊരു കാര്യം. കാന്തപുരത്തിന് ഷെയ്ഖ് ഖസ്രാജ് കൊടുത്ത തിരുകേശം നിങ്ങള്ക്ക് അന്ഗീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. രസൂലുല്ലാഹി (സ) യുടെ മുടി കാന്തപുരത്തിന്റെ കയ്യില്‍ കൊടുത്തിട്ട് എന്ത് കൊണ്ട് നീ അത് അന്ഗീകരിച്ചില്ല എന്ന് റബ് നമ്മോട് ചോദിക്കില്ല. അത് രസൂലുല്ലാഹിയുടെ മുടി ആണ് എന്നാ രീതിയില്‍ അതിനു ആരെങ്കിലും ബഹുമാനം കൊടുത്താല്‍ അതിനു വന്‍ പ്രതിഫലം റബ് കൊടുക്കും. ഇനി അത് രസൂലിന്റെ മുടി അല്ല എന്ന് സങ്കല്‍പ്പിക്കുക. എന്നാലും രസൂലിന്റെ മുടി എന്നാ രീതിയില്‍ അതിനു ബഹുമാനം നല്‍കിയവര്‍ക്കും റബ് പ്രതിഫലം നല്‍കും. ഇനി രസൂലുല്ലാഹി (സ) യുടെ തിരു കേശത്തെ വല്ലവനും തള്ളിപ്പറഞ്ഞാല്‍ അതോടെ അവന്‍ ഇസ്ലാമിന്റെ പരിധിയില്‍ നിന്നും പോലും പുറത്തു പോകും.

അത് കൊണ്ട് എന്റെ പോന്നു SK കാരാ. തീ കൊള്ളി കൊണ്ടാണ് കളിക്കുന്നത് എന്നാ ബോധം നിങ്ങള്‍ക്ക് ഉണ്ടായാല്‍ നന്ന്. ഈ കച്ചവടത്തില്‍ നിങ്ങള്‍ക്ക് നഷ്ട സാദ്യത മാത്രമേ ഒള്ളൂ. ലാഭ സാദ്യത ഇല്ലേ ഇല്ല. പിന്നെ എന്തിനു ഈ പണിക്ക് നില്കുന്നു? അല്പം ചിന്തിച്ചാല്‍ നിങ്ങള്ക്ക് നന്ന്

www.youtube.com
ലോകത് ഇന്ന് പ്രവാചകന്റെ തിരു കേശം സൂക്ഷിക്കുന്നതില്‍ ഏറ്റവും ആധികാരികമായതു അബൂദാബിയിലെ ഡോക്ടര്‍ ഖസ്രജിയുടെ കയ്യില്‍ ഉള്ളതാണെന്ന് EK വിഭാഗം സമസ്തയിലെ ഒരു മുസ്...

2011, മേയ് 10, ചൊവ്വാഴ്ച

അസൂയയ്ക്ക് കയ്യും,കാലും മുളച്ചാല്‍ .......??
----------------------------------------------

*വളരെ കൃത്യമായ് പറയുകയാണെങ്കില്‍ ...അബുദാബിയില്‍ ഷെയ്ഖ് ഖസ്രജിയുണ്ട്..യു .എ ഇലെ മുന്‍ മതകാര്യ വകുപ്പ് മന്ത്രി ... അദ്ദേഹം അന്സാരുകളില്‍ പെട്ട മഹാനാണ് ..അദ്ധേഹത്തിന്റെ വീട്ടില്‍ അവരുടെ ഫാമിലി ഭദ്രമായ്‌ മുടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..അത് എല്ലാ വര്ഷം റബീ-ഉല്‍ അവ്വല്‍ 12 നും , റമളാന്‍ 27 -ആം രാവിന്‍റെ അന്നും പ്രത്യേകം പുറതെടുക്കരുണ്ട് എന്ന് അവിടെയുള്ള രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു ..ഈ യാതാര്‍ത്ഥ്യം നിശേധിക്കുന്നില്ല..അതിനു വല്ലാത്ത പുണ്യവുമുണ്ട് ....അമ്പലക്കടവ് ഫൈസി "
.....ഇപ്പറഞ്ഞ മുടി ..ലക്ഷങ്ങളെ സാക്ഷിയാക്കി ഷെയ്ഖ് ഖസ്രജി കാന്തപുരതിനെ ഏല്പിച്ചപ്പോള്‍ അതെങ്ങിനെ വ്യാജനായ് ?? ഉ : അസൂയ ..കിട്ടിയത് കാന്തപുരതിനല്ലേ !

*വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ തിരുകേശ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും അറബിയില്‍ അന്‍-ജുമിനുറ്റ് പ്രസംഗിക്കാനും അവസരം ലഭിച്ച ആളാണത്ര.. ആബിദ് ഹുദവി സാഹിബ്. അന്‍-ജുമിനിറ്റ് പ്രസംഗിക്കുംബോഴായാലും ഒരു മിനിറ്റ് തിരുകേശം പ്രദര്‍ശിപ്പിക്കുംബോഴായാലും ഗസ്-റ്ജിയുടെ കൈയിലുള്ള മുടിക്കെട്ടില്‍ ഒരു ഇരുപതിനായിരും മുടിയുണ്ടാകുമെന്ന് എണ്ണിത്തിട്ടപ്പെടുത്താനും മുടിക്ക് ഒരു മീറ്ററോളം നീളമുണ്ടാകുമെന്ന് അളന്ന് തിട്ടപ്പെടുത്താനും ഹുദവിക്ക് സാധിച്ചത് കറാമത് കൊണ്ടാവാന്‍ വഴിയില്ല, മറിച്ച് ദാറുല്‍ ഹുദയില്‍ നിന്നും പഠിച്ച ‘ഗണിത ശാസ്ത്ര’ത്തിന്‍റെ മികവായിരിക്കാം...
.....എന്നാല്‍ ഇതൊക്കെ അറിഞ്ഞിട്ടും അതിലൊരു കേശമെങ്കിലും തരുമോ ? എന്ന് ഖസ്രജിയോടു ഹുദവി സാഹിബ്‌ .. യാചിച്ചത് എന്തിനു വേണ്ടിയായിരുന്നു ? ഉ : മുടി തിരു കേശം തന്നെ ! രോഗം അസൂയ.. കിട്ടാത്ത മുന്ദിരി പുളിക്കും !!

*മുടിയുടെ നിജന സ്ഥിതിയരിയന്‍ അമ്പലക്കടവ് ഫൈസി കാന്തപുരത്തിന് വിളിച്ചപ്പോള്‍ മോനെ ... എന്ന് വിളിച്ചെന്ന് അമ്പലക്കടവ് ! എന്നാല്‍ സമസ്തയുടെ തീരുമാനമറിയാന്‍ സുന്നി പ്രവര്‍ത്തകന്‍..എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ .. കൂടതായ് ഫയ്സിക്ക് വിളിച്ചപ്പോള്‍ ..തന്ത യ്ക്ക് വിളിച്ചെന്ന് ...ജിഷാന്‍ മാഹി..
......സംസ്കാര ശുദ്ധി .

*തിരു കേശം കത്തിച്ചു നോക്കണമെന്ന്-ചെറുശ്ശേരി "
ഇത് കേട്ട് കാന്തപുരം വിഭാഗം എങ്ങാനും ഈ ദൌത്യത്തിന് മുതിര്‍ന്നു മുടി കത്താതെ വന്നാല്‍ തങ്ങളുടെ ഗൂഡ നീക്കങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതി ...മുടി ചില ടെക്നിക്കുകള്‍ വഴി നിര്മിച്ചതനെന്നും അത് കത്തൂലെന്നും ...കൂരിയാടെന്റെ മറു മൊഴി .
   ...കുടുങ്ങി മുടി കത്തിയാലും.. കത്തിയില്ലേലും വ്യാജന്‍ !
-

------------അല്ല മോനെ അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുവ ..ഇവര്‍കെന്താ.. രോഗം ??? അസൂയ തലക്ക് പിടിച്ചതാ...ഉസ്താതെ.. !!

2011, മേയ് 6, വെള്ളിയാഴ്‌ച

തിരു കേശത്തിന്റെ ബര്‍കത്ത് ഇങ്ങിനെയും ...

 തിരു കേശത്തിന്റെ ബര്‍കത്ത് ഇങ്ങിനെയും ...
മുജ,ജമ , ചേളാരി തുടങ്ങിയ മുക്കൂട്ട് മുന്നണികള്‍ ..  നാടുകള്‍ തോറും  തിരു കേശതിനെതിരെ നുണ പ്രചരണം നടത്തുമ്പോള്‍ ..ജനങ്ങള്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെടുതെണ്ടത് സുന്നികളുടെ ബാധ്യതയി മാറി ...ഈ ബാധ്യത നിറവേറ്റി കൊണ്ടിര്ക്കുന്ന വേദികളില്‍ തന്നെ " ശഹ്രെ മുബാറക് മസ്ജിദിന്റെ"  ആയിരക്കണക്കിന് കൂപണ്‌കളാണ് ജനങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുന്നത് .
   ആഹ്ലുസുന്നതിന്റെ വിരോധികളുടെയും ,കാന്തപുര വിരോധം മൂത്ത് ..അസൂയ തലക്ക് പിടിച്ച വിഘടിതരുടെയും  ചെയ്തികള്‍    തന്നെ   ശഹ്രെ മുബാറക് മസ്ജിദിന്റെ നിര്‍മാണത്തിന് സഹായകമാവുന്നത്; തിരുകേശത്തിന്റെ ബര്കതായ് കണക്കാക്കാം..